വിക്കറ്റ് കീപ്പർമാരുടെ ഏറ്റുമുട്ടലിൽ ബട്ലറിനു ജയം; രാഹുലിന്‍റെ പോരാട്ടം പാഴായി
വിക്കറ്റ് കീപ്പർമാരുടെ ഏറ്റുമുട്ടലിൽ ബട്ലറിനു ജയം; രാഹുലിന്‍റെ പോരാട്ടം പാഴായി
ജയ്പുർ: വിക്കറ്റിനു മുന്നിലും പിന്നിലും വിക്കറ്റ് കീപ്പർമാർ പോരാടിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച വിജയം. 15 റണ്‍സിനാണ് ഐപിഎൽ മുൻനിരക്കാരായ കിംഗ്സ് ഇലവൻ പഞ്ചാബിനെ രാജസ്ഥാൻ കീഴടക്കിയത്. രാജസ്ഥാൻ ഉയർത്തിയ 159 റണ്‍സ് ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 143 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

രാജസ്ഥാനെ ജോസ് ബട്ലർ(58 പന്തിൽ 82) മുന്നിൽനിന്നു നയിച്ചപ്പോൾ പഞ്ചാബ് ഓപ്പണർ കെ.എൽ.രാഹുലിന്‍റെ പോരാട്ടം പാഴായി. രാഹുൽ 70 പന്തിൽ 95 റണ്‍സ് നേടി പുറത്താകാതെനിന്നു. മാർകസ് സ്റ്റോയിനിസ് (11) മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്ന വേറൊരു ബാറ്റ്സ്മാൻ. രാജസ്ഥാനായി കൃഷ്ണപ്പ ഗൗതം രണ്ടു വിക്കറ്റും ജോഫ്ര ആർച്ചർ, ഉനാദ്ഘട്, ബെൻ സ്റ്റോക്സ്, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റും നേടി.


ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സെടുത്തു. ഓപ്പണർ ജോസ് ബട്ലറിന്‍റെ ബാറ്റിംഗാണ് രാജസ്ഥാനു ഭേദപ്പെട്ട സ്കോർ നൽകിയത്. ബട്ലർ ഒന്പതു ബൗണ്ടറികളും ഒരു സിക്സറും പറത്തി. സഞ്ജു സാംസണ്‍(22), ബെൻ സ്റ്റോക്സ്(14), സ്റ്റ്യുവർട്ട് ബിന്നി(11) എന്നിവരാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ.

പഞ്ചാബിനായി ആൻഡ്രൂ ടൈ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. ഇതിൽ മൂന്നു വിക്കറ്റുകൾ അവസാന ഓവറിലാണു വീണത്. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും മാർകസ് സ്റ്റോയിനിസ് ഒരു വിക്കറ്റും നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.