തൃശൂരിൽ കർഷക ജാഥയ്ക്ക് ആവേശ വരവേല്പ്
തൃശൂരിൽ കർഷക ജാഥയ്ക്ക് ആവേശ വരവേല്പ്
തൃശൂർ: കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും ക്ലേശങ്ങൾക്ക് അറുതിയുണ്ടാക്കണമെന്ന ആവശ്യവുമായി ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ നേതൃത്വത്തിലുള്ള കേരള കർഷക ജാഥയ്ക്കു തൃശൂർ ജില്ലയിൽ ആവേശകരമായ വരവേല്പ്.

തൃശൂർ ജില്ലയുടെ കാർഷിക കവാടമായ പട്ടിക്കാട് ഒരുക്കിയ ആദ്യ സ്വീകരണ സമ്മേളനം തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരെ കെ. രാജൻ എംഎൽഎ പൊന്നാടയണിയിച്ചും പുരസ്കാരങ്ങൾ നൽകിയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വ്യാപാരികളും മലയോരത്തെ കർഷകരും വീട്ടമ്മമാരുമെല്ലാം അഭിവാദ്യങ്ങളുമായി എത്തി.

കാർഷിക, ചെറുകിട വ്യാപാര രംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണവും ജാഥയ്ക്കിടയിൽ നടന്നു. ‘കാർഷികവൃത്തി - കേരള സമൃദ്ധി’ എന്ന മുദ്രാവാക്യവുമായി കാസർഗോട്ടുനിന്ന് ആരംഭിച്ച ജാഥ 23 നു തിരുവനന്തപുരത്ത് സമാപിക്കും. ഒരു കോടി ജനങ്ങൾ കയ്യൊപ്പ് പതിച്ച നിവേദനം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു സമർപ്പിക്കും. ദീപിക ഫ്രണ്ട്സ് ക്ലബ് തൃശൂർ മേഖലാ കോഓർഡിനേറ്റർ ഫാ. വർഗീസ് കുത്തൂർ അധ്യക്ഷത വഹിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ ഡിഎഫ്സി സംസ്ഥാന ജോയിന്‍റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം വിഷയാവതരണം നടത്തി. ജാഥാ ക്യാപ്റ്റനും ഡിഎഫ്സി സംസ്ഥാന പ്രസിഡന്‍റുമായ ഡോ. സണ്ണി വി. സക്കറിയ, ഡിഎഫ്സി സംസ്ഥാന സെക്രട്ടറി പോളി അഗസ്റ്റിൻ, തൃശൂർ മേഖലാ പ്രസിഡന്‍റ് പോളി നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.


പട്ടിക്കാട്ട് നടന്ന ചടങ്ങിൽ കർഷക, വ്യാപാര പ്രമുഖരായ രായിരത്ത് സുധാകരൻ, കെ. രാഘവൻ, സിബി കല്ലിങ്കൽ, തങ്ക ചായിക്കോത്ത്, സുബ്രൻ ചേനത്തുപറമ്പിൽ എന്നിവരെ ആദരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, വാർഡ് മെമ്പർ ഒൗസേഫ് പതിലേട്ട്, മഹിളാ കോണ്‍ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്‍റ് ലീലാമ്മ തോമസ്, കർഷക മിത്ര വി.ടി. സജീവ്കുമാർ, അജു തോമസ്, ഷൈനി ജോണ്‍ വട്ടംകാട്ടിൽ എന്നിവർ ആശംസയർപ്പിച്ചു. പട്ടിക്കാട് ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ അന്തിക്കാടൻ സ്വാഗതവും ഡിഎഫ്സി പട്ടിക്കാട് മേഖലാ പ്രസിഡന്‍റ് വർഗീസ് വട്ടംകാട്ടിൽ നന്ദിയും പറഞ്ഞു. ജില്ലയിലെ കാർഷിക മേഖലയായ ചേലക്കര, വടക്കാഞ്ചേരി, എരുമപ്പെട്ടി, മറ്റം, പാലയൂർ, പറപ്പൂർ, കണ്ടശാംകടവ് എന്നിവിടങ്ങളിൽ ജാഥയ്ക്കു വരവേല്പു നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.