വിശ്വാസിഹൃദയങ്ങളുടെ വസന്തനാളുകൾ
വിശ്വാസിഹൃദയങ്ങളുടെ വസന്തനാളുകൾ
വരണ്ടുണങ്ങിയ വിശ്വാസിഹൃദയങ്ങൾക്ക് എന്നും ഉൗർജവും ആവേശവും പ്രദാനം ചെയ്യുന്നതാണ് റംസാൻ മാസത്തിലെ ഓരോ സന്ദേശവും. അതുകൊണ്ടു തന്നെ പുണ്യങ്ങളുടെ സമൃദ്ധികാലമായിട്ടാണ് വിശുദ്ധ റംസാനെ വിശേഷിപ്പിക്കാറുള്ളത്. മുഹമ്മദ് നബി (സ)യുടെ സമുദായത്തിനു നാഥൻ നിശ്ചയിച്ച് നൽകിയതാണീ അസുലഭാവസരം. വർഷത്തിന്‍റെ പന്ത്രണ്ടിലൊരു ഭാഗമാണെങ്കിലും ഒരു മാസം കൊണ്ടു സാധിക്കുന്നതിലുപരി നന്മയും ആത്മീയ പ്രഭാവവും റംസാൻ പകർന്നു നൽകുന്നു. അതിനാൽ തന്നെ എണ്ണിത്തിട്ടപ്പെടുന്നതിനപ്പുറത്താണ് റംസാന്‍റെ സമയപ്രാധാന്യം.

എണ്ണത്തെ വെല്ലുന്ന വണ്ണം നേടിയാണ് റംസാനിൽ മനുഷ്യൻ കർമങ്ങൾകൊണ്ട് ഉജ്ജ്വലമാക്കുന്നത്. തറാവീഹ്, വിത് ർ, ഇഅ്തികാഫ്, ഫിത്ർ സകാത്ത് തുടങ്ങിയ ആരാധനകൾ വിശ്വാസികളെ നിരന്തരം അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു. റംസാന് ഇത്രയേറെ മഹത്വം കിട്ടിയതിന്‍റെ കാരണങ്ങൾ പലതാണ്. വിശുദ്ധ ഖുർആന്‍റെ അവതരണമാണതിൽ പ്രധാനം. മറ്റൊന്നാണ് വ്രതാനുഷ്ഠാനം. റംസാനിലെ സുപ്രധാനവും സമയബന്ധിതവുമായ ആരാധനയാ ണത്. നോന്പ് വിശ്വാസികൾക്കു നിർബന്ധമാണ്. നോന്പനുഷ്ഠിക്കുന്നതിനുള്ള കാലം നിർണയിച്ചപ്പോൾ, അതിന്‍റെ പ്രത്യേകത കൂടി അല്ലാഹു ഖുർ ആനിലൂടെ പറയുന്നു: ‘ജനങ്ങൾക്കു മാർഗദർശനമായും സന്മാർഗത്തിനും സത്യാസത്യ വിവേചനത്തിനുമുള്ള തെളിവുകളായും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റംസാൻ. അതിനാൽ അതിൽ സാന്നിധ്യമുള്ളവർ നോന്പനുഷ്ഠിക്കട്ടെ’ (അൽബഖറ/185).


മനുഷ്യനു സത്യമാർഗദർശനം നൽകുന്നതിനായി ഖുർആൻ അവതരിപ്പിക്കുന്നതിനു തെരഞ്ഞെടുത്ത മാസമായ റംസാൻ മറ്റൊരു വിശിഷ്ട കർമത്തിനുള്ള കാലമായും നിശ്ചയിക്കപ്പെട്ടു. അതാണ് നോന്പ്. ഖുർആൻ കൊണ്ടു റംസാൻ മാസത്തിനു മഹത്വം ലഭിച്ചപോലെ റംസാൻ കൊണ്ടു മനുഷ്യനും മഹത്വം ലഭിക്കുന്നു. ഏറെ അധിക സൗഭാഗ്യങ്ങളുമതിലുണ്ട്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.