കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബ് നയിച്ച കേരള കർഷക ജാഥയ്ക്കു ചങ്ങനാശേരി, കോട്ടയം, തിരുവല്ല സോണുകളിൽ ഉജ്വല സ്വീകരണം. ചരിത്രമുറങ്ങുന്ന ഏറ്റുമാനൂരിന്റെ മണ്ണിൽനിന്ന് ഇന്നലെ രാവിലെ ആരംഭിച്ച കർഷക ജാഥ അതിരന്പുഴ, മെഡിക്കൽ കോളജ്, കറുകച്ചാൽ, പെരുന്പനച്ചി, തുരുത്തി, ചിങ്ങവനം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം അക്ഷരനഗരിയെ പുളകമണിയിച്ച റാലിയോടെ തിരുനക്കരയിൽ സമാപിച്ചു. കർഷക സമൂഹം തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിൽ ഉത്സവ പ്രതീതിയോടെയാണു ഗ്രാമവാസികൾ ജാഥയെ വരവേറ്റത്.
ഇന്നലെ രാവിലെ ഒന്പതിനു ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ അതിരന്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ ജാഥാ ക്യാപ്റ്റൻ ഡോ. സണ്ണി വി. സഖറിയായെ ഷാൾ അണിയിച്ചു ജാഥയുടെ ഇന്നലത്തെ പര്യടനം ഉദ്ഘാടനം ചെയ്തു. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ ആമുഖപ്രഭാഷണം നടത്തി. മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ ആശംസകൾ നേർന്നു.
തുടർന്ന് അതിരന്പുഴയിലെത്തിയ ജാഥയെ റാലിയോടെ പള്ളിക്കവലയിലേക്കു സ്വീകരിച്ചു. പള്ളിക്കവലയിൽ ചേർന്ന യോഗം അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് എത്സമ്മ മാത്യു ഉദ്ഘാടനംചെയ്തു. ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമുറ്റം മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളും വ്യാപാരി സുഹൃത്തുക്കളും ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു. തുടർന്ന് മെഡിക്കൽ കോളജ് ജംഗ്ഷനിലായിരുന്നു സ്വീകരണം. കുടമാളൂർ റീജന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ കുടമാളൂർ ഫൊറോന വികാരി ഫാ. ഏബ്രഹാം വെട്ടുവയലിൽ അധ്യക്ഷതവഹിച്ചു. വില്ലൂന്നി പള്ളി വികാരി റവ.ഡോ.സേവ്യർ ജെ. പുത്തൻകളം ഉദ്ഘാടനം ചെയ്തു.
ഉച്ചവെയിൽ കത്തിനിന്ന സമയത്താണ് കറുകച്ചാൽ ടൗണിൽ ജാഥയെത്തിയത്. നെടുംകുന്നം റീജന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനം നെടുംകുന്നം ഫൊറോന വികാരി റവ.ഡോ. ജോസഫ് പുതുപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. വ്യാപാര പ്രതിനിധികളും, ഓട്ടോ ടാക്സി തൊഴിലാളികളും സംഘടനാ നേതാക്കാളും ജാഥയെ സ്വീകരിക്കാനെത്തി.
തുടർന്ന് ജാഥ കാർഷിക ഗ്രാമമായ പെരുന്പനച്ചിയിലെത്തി. പെരുന്പനച്ചി കവലയിൽനിന്നു നാസിക് ഡോളിന്റെയും മാലപ്പടക്കത്തിന്റെയും മത്താപ്പൂവിന്റെയും അകന്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്കു വരവേറ്റത്. കുറുന്പനാടം ഫൊറോന വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിൽ സമ്മേളനം ഉദ്ഘാടനംചെയ്തു. ജാഥാംഗവും മിജാർക് കോ-ഓർഡിനേറ്ററുമായ സിറിയക് ചാഴികാടൻ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് 3.15നു തുരുത്തിയിലെത്തിയ ജാഥയ്ക്കു പള്ളി ജംഗ്ഷനിലാണു സ്വീകരണം ഒരുക്കിയത്. ഫൊറോന വികാരി ഫാ. ഗ്രിഗറി ഓണംകുളം ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു. വാഴച്ചുണ്ട് വെണ്ടയ്ക്കമാല, പയർമാല തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ നൽകിയാണു കർഷകർ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചത്. ഒരു കോടി ഒപ്പു സമർപ്പണവും ജാഥാ ക്യാപ്റ്റനു കൈമാറി. സ്വീകരണ കേന്ദ്രങ്ങളിലെത്തിയവർക്കു സൗജന്യ പച്ചക്കറിവിത്തു വിതരണവും നടന്നു.
വൈകുന്നേരം നാലോടെ ജാഥ ചിങ്ങവനത്തെത്തി. ചിങ്ങവനം ജംഗ്ഷനിൽ ചേർന്ന സ്വീകരണ സമ്മേളനം തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനംചെയ്തു. തിരുവല്ല അതിരുപത വികാരി ജനറാൾ ഫാ. ചെറിയാൻ താഴമണ്‍, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. ലല്ലു കൈതാരം, രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ.റെജി മനയ്ക്കലേട്ട് എന്നിവർ പ്രസംഗിച്ചു.
കോട്ടയം നഗരത്തിൽ
ചിങ്ങവനത്തെ സ്വീകരണത്തിനു ശേഷം ജാഥ കോട്ടയം ലൂർദ് പള്ളിയങ്കണത്തിലെത്തി. ലൂർദ് ഫൊറോന വികാരി റവ.ഡോ.ജോസഫ് മണക്കളം ജാഥാ ക്യാപ്റ്റനെ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകന്പടിയോടെ ജാഥ ക്രിസ്തുരാജ പള്ളിക്കു മുന്നിലെത്തി. തുടർന്ന് റാലിയായിട്ടാണ് തിരുനക്കരയിലെ സമ്മേളന സ്ഥലത്തേക്കു നീങ്ങിയത്. യുവാക്കളുടെ ബൈക്ക് റാലിക്കു പിന്നിലായി കർഷകജാഥ നീങ്ങി.
കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡിഎഫ്സി സംസ്ഥാന ഡയറക്്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ, ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡിഎഫ്സി ചങ്ങനാശേരി സോണ്‍ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, റീജണ്‍ ഡയറക്ടർ ഫാ. ജോർജ് കപ്പാംമൂട്ടിൽ, സോണ്‍ പ്രസിഡന്റ് സണ്ണി പുളിങ്കാല, സെക്രട്ടറി ബാബു വള്ളപ്പുര, മിജാർക്ക് കോ-ഓർഡിനേറ്ററും ജാഥാംഗവുമായ സിറിയക് ചാഴികാടൻ, ഡിഎഫ്സി റീജണ്‍ ഭാരവാഹികൾ എന്നിവർ ജാഥാ ക്യാപ്റ്റനൊപ്പം മുൻ നിരയിൽ അണിനിരന്നു. തിരുനക്കര പഴയപോലീസ് സ്റ്റേഷനിൽ ചേർന്ന മഹാസമ്മേളനം കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ സണ്ണി വി. സഖറിയ സ്വീകരത്തിനു മറുപടി നൽകി പ്രസംഗിച്ചു.