Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പ്രവചനാതീതം എച്ച്
ലോക ഫുട്ബോളിലെ വമ്പന്മാരാരും ഇല്ലെന്നകാര്യമാണ് ഗ്രൂപ്പ് എച്ചിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ നാലു ടീമുകള്‍ക്കും നോക്കൗട്ടിലേക്ക് അവസരം ഉണ്ട്. എന്നാല്‍, രണ്ടു പേര് മാത്രമേ നോക്കൗട്ടിലെത്താനാകൂ. പോളണ്ടും കൊളംബിയയുമാണ് ശക്തര്‍. അതുകൊണ്ടുതന്നെ ഇവര്‍തന്നെയായിരിക്കും പ്രീക്വാര്‍ട്ടറിലെത്തുക. ആഫ്രിക്കന്‍ കരുത്തരായ സെനഗലും ഏഷ്യയിലെ ജപ്പാനെയും എഴുതിത്തള്ളാനാവില്ല. അട്ടിമറി സാധ്യതകള്‍ ഒരുക്കാന്‍ കെല്പുള്ളവരാണ് ഇരു ടീമും. 24 നടക്കുന്ന പോളണ്ട്-കൊളംബിയ മത്സരമാകും ഏറ്റവും ആകര്‍ഷകം.
ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ സാന്നിധ്യമാണ് പോളണ്ടിനെ കരുത്തരാക്കുന്നത്. 2006 ലോകകപ്പിനുശേഷം ആദ്യമായാണ് പോളണ്ട് ലോകകപ്പ് യോഗ്യത നേടുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് റഷ്യയിലേക്ക് യോഗ്യത നേടിയത്. 16 ഗോളുമായി ലെവന്‍ഡോവ്സ്കിയാണ് യൂറോപ്പിലെ ഗോള്‍ നേട്ടത്തില്‍ ഒന്നാമതെത്തിയത്. രണ്ടു തവണ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയിട്ടുള്ള പോളണ്ട് 1986നുശേഷം ആദ്യമായി നോക്കൗട്ടിലെത്താനായി കാത്തിരിക്കുകയാണ്. 2016 യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു.
2013 മുതല്‍ പോളിഷ് ടീമിന്റെ പരിശീലക സ്ഥാനത്തുള്ള ആഡം നവാല്‍ക ശക്തമായ ടീമിനെയാണ് ഒരുക്കിയിരിക്കുന്നത്. ലെവന്‍ഡോവ്സ്കിയെ കൂടാതെ യുവന്റസ് ഗോള്‍കീപ്പര്‍ വോയിചെക് സെസെസ്നി ബൊറൂസിയ ഡോട്മുണ്ട് റൈറ്റ്ബാക്ക് ലൂകാസ് പിസ്ചെക്, നാപ്പോളി സ്ട്രൈക്കര്‍ അര്‍കാഡിയുസ് മിലിക് എന്നിവരും പോളണ്ടിനെ മികച്ചവരാക്കുന്നു.
2014ല്‍ ബ്രസീലില്‍ ആവര്‍ത്തിച്ചത് റഷ്യയിലും നടത്താനാണ് കൊളംബിയ ഇറങ്ങുന്നത്. ക്വാര്‍ട്ടറില്‍ ബ്രസീലിനോടു തോറ്റാണ് കൊളംബിയ ബ്രസീലില്‍നിന്നു മടങ്ങിയത്. ഹാമിഷ് റോഡ്രിഗസ് എന്ന യുവതാരത്തിന്റെ മികവ് കണ്ട ടൂര്‍ണമെന്റായിരുന്നു അത്. ആറ് ഗോള്‍ നേടിയ റോഡ്രിഗസ് ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. ടീമിലെ മറ്റൊരു സൂപ്പര്‍ താരം റഡമേല്‍ ഫാല്ക്കോവയ്ക്ക് ബ്രസീലില്‍ പല മത്സരങ്ങള്‍ക്കും പരിക്കിനെത്തുടര്‍ന്ന് ഇറങ്ങാനായില്ല. എന്നാല്‍ ഇത്തവണ ഫാല്‍ക്കോവ ആരോഗ്യവാനാണ്. 2014ൽ ക്വാര്‍ട്ടറിലെത്തിച്ച ഹൊസെ പെക്കര്‍മാനാണ് ഇത്തവണയും പരിശീലകന്.
ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകനെ പുറത്താക്കിയശേഷം പുതിയ പരിശീലകന്റെ കീഴിലാണ് ജപ്പാന് റഷ്യയിലെത്തുന്നത്. വാഹിദ് ഹാലിഹോദിച്ചിനു പകരം മുൻ ജാപ്പനീസ് താരം അകിര നിഷിനോയാണ് പുതിയ പരിശീലകന്. ആദ്യമാണ് ഇദ്ദേഹം ഒരു ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. ജാപ്പനീസ് ലീഗിലെ പരിശീലകനായുള്ള പരിചയസമ്പത്ത് മാത്രമാണ് മുതല്‍ക്കൂട്ട്.
തുടര്‍ച്ചയായി ആറാം തവണയാണ് ജപ്പാന് ലോകകപ്പില്‍ പന്തുതട്ടുന്നത്. 2017ലെ ഈസ്റ്റ് ഏഷ്യന്‍ കപ്പ് ഫൈനലില്‍ ദക്ഷിണ കൊറിയയോടേറ്റ 4-1ന്റെ നാണംകെട്ട തോല്‍വിയോടെയാണ് ഹാലിഹോദിച്ചിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങിയത്. 2018 ഏപ്രില്‍ മാസം പുതിയ പരിശീലകനുമെത്തി. ജപ്പാന്-ദക്ഷിണ കൊറിയ വൈരം അറിയാതെപോയതാണ് ഹാലിഹോദിച്ചിന്് വിനയായത്. ടീമിലെ പകുതിയോളം പേര് ആദ്യമായി ജാപ്പനീസ് ജഴ്സില് കളിക്കുന്നവരായിരുന്നു. തോല്‍വിക്കുശേഷം കൊറിയയുടെ കളിയെ പുകഴ്ത്തിയുള്ള പരിശീലകന്റെ കമന്റ് ജാപ്പനീസ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ മൂന്നു വര്‍ഷം കൂടി കരാര്‍ ബാക്കിയിരിക്കേ അദ്ദേഹത്തെ പുറത്താക്കി. കളിക്കാരുമായുള്ള ആശയവിനിമയത്തിലുള്ള കുറവും അവരെ വിശ്വാസത്തിലെടുക്കാനുള്ള ന്യൂനതയുമാണ് അദ്ദേഹത്തിനെ പുറത്താക്കാനുള്ള കാരണമെന്ന് ജപ്പാന് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കോസോ ടാഷിമ പറഞ്ഞത്. സ്വന്തം നാട്ടിൽ കളിക്കുന്നവരും യൂറോപ്പിലെ ക്ലബ്ബുകളില്‍ കളിക്കുന്ന കളിക്കാരുമായി ലോകകപ്പില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ തയാറായാണ് നിഷിനോ എത്തുന്നത്.
ആദ്യമായി ലോകകപ്പിനു യോഗ്യത നേടിയ 2002 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ പ്രകടനം ആവര്‍ത്തിക്കാനാണ് സെനഗല്‍ എത്തുന്നത്. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം സാദിയ മാനെ നായകനും 2002ല്‍ ടീമിനെ ക്വാര്‍ട്ടറിലേക്കു നയിച്ച അലിയോ സിസെ പരിശീലകനുമാകുമ്പോള് ഈ ടീമില്‍നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കാം.
പോളണ്ട്
* ലോകകപ്പിൽ: എട്ടാം തവണ
* ഫിഫ റാങ്ക്: 10
* മികച്ച പ്രകടനം: 1974, 1982 മൂന്നാം സ്ഥാനം
* പരിശീലകന്: ആഡം നവാല്‍ക്ക
2000നുശേഷം ആദ്യമായി ലോകകപ്പ് ടൂര്ണമെന്റിലെത്തിയതുകൊണ്ട് റഷ്യയിലേക്ക് കൂടുതല്‍ പോളിഷ് ആരാധകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ട്രൈക്കര്‍മാരായ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ജാകുബ് ബ്ലാസ് സികോവ്സ്കി എന്നിവരുടെ അവസാന ലോകകപ്പ് മത്സരമാകുമെന്നാണ് കരുതുന്നത്. യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്പില്‍ ഗോളടിച്ചു കൂട്ടിയ ലെവന്‍ഡോവ്സ്കിയുടെ ഫോമിലാണ് പ്രതീക്ഷകള്‍. ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പവും ഗോളടിയില്‍ ലെവന്‍ഡോവ്സ്കിയായിരുന്നു മുന്നില്‍.
യൂറോ 2016ല്‍ ക്വാര്‍ട്ടറിലെത്തിയ ടീമില്‍ വലിയ മാറ്റമൊന്നുമില്ലാതെയാണ് പോളണ്ട് റഷ്യയിലെത്തുന്നത്. യോഗ്യതാ പോരാട്ടത്തില്‍ ഡെന്മാര്ക്കിനോട് 4-0ന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഈ തോല്‍വി ടീമിന്റെ പ്രതിരോധത്തിലെ പോരായ്മ വെളിപ്പെടുത്തുന്നതായിരുന്നു. പരിശീലകന് ആഡം നവാല്‍ക്ക - കൗണ്ടര്‍ അറ്റാക്കിംഗില്‍ ശ്രദ്ധിച്ചിരുന്ന ടീമില്‍നിന്ന് പന്തടക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ടീമായി പോളണ്ടിനെ മാറ്റി.
കൊളംബിയ
* ലോകകപ്പിൽ: ആറാം തവണ
* ഫിഫ റാങ്കിംഗ്: 16
* മികച്ച പ്രകടനം: 2014 ക്വാര്‍ട്ടര്‍ ഫൈനല്‍
* പരിശീലകന്: ഹൊസെ പെക്കര്മാന്
നാലു വർഷം ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ കൊളംബിയയ്ക്ക് റഷ്യയിലും അതാവര്‍ത്തിക്കാനുള്ള കെല്‍പ്പുണ്ട്. ക്വാര്‍ട്ടറിനപ്പുറം കടന്നിട്ടില്ലാത്ത കൊളംബിയ കൂടുതല്‍ മികച്ച നേട്ടത്തിനായാണ് ഒരുങ്ങുന്നത്. യോഗ്യത മത്സരങ്ങളില്‍ കൊളംബിയയില്‍നിന്നു മികച്ച പ്രകടനം പുറത്തുവന്നില്ല. റഷ്യയിലേക്കു ടിക്കറ്റ് ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നു.
2014ല്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഹാമിഷ് റോഡ്രിഗസ്, നായകന് റഡമേല്‍ ഫാല്ക്കേവ, യുവാന്‍ ക്വഡ്രാഡോ, കാര്‍ലോസ് ബാക്ക എന്നിവരുടെ പ്രകടനങ്ങള്‍ കൊളംബിയയുടെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമാകും. ഉറുഗ്വെയ്ക്കെതിരേ റോഡ്രിഗസ് നേടിയ ഗോള്‍ ആ ലോകകപ്പിലെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായിരുന്നു. നാലു വര്‍ഷം മുമ്പ് ബ്രസീലില്‍ പുറത്തെടുത്ത പ്രകടനം റോഡ്രിഗസിനെ മോണക്കോയില്നിന്നു റയല്‍ മാഡ്രിഡിലെത്താന്‍ കാരണമായി. എന്നാല്‍ മാഡ്രിഡില്‍ താരത്തിന് മികവിലേക്കുയരാനായില്ല. റോഡ്രിഗസിനെ റയല്‍ ബയേണ്‍ മ്യൂണിക്കിന് വായ്പയായി നല്കി. ബയേണില്‍ റോഡ്രിഗസില്നിന്നു മികച്ച പ്രകടനങ്ങള്‍ പുറത്തുവന്നു.
2006 ലോകകപ്പില്‍ അര്‍ജന്റീനയെ ക്വാര്‍ട്ടറിലെത്തിച്ച അര്‍ജന്റൈന്‍ പരിശീലകന് പെക്കര്‍മാന്റെ തന്ത്രങ്ങളിലാണ് പ്രതീക്ഷകള്‍. കൊളംബിയയ്ക്കു യോഗ്യത നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്.
സെനഗല്‍
* ലോകകപ്പിൽ: രണ്ടാം തവണ
* ഫിഫ റാങ്ക്: 28
* മികച്ച പ്രകടനം: 2002 ക്വാര്‍ട്ടര്‍ ഫൈനല്‍
* പരിശീലകൻ: അലിയോ സിസെ
2002നുശേഷം ആദ്യമായാണ് സെനഗല്‍ ലോകകപ്പിനു യോഗ്യത നേടുന്നത്. ആദ്യമായി ലോകകപ്പിലെത്തിയ ആദ്യ മത്സരത്തില്‍ തന്നെ 1998ലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിക്കൊണ്ട് സ്വപ്നതുല്യമായ തുടക്കമിട്ടു. ആ യാത്ര ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ ടീമായി അങ്ങനെ സെനഗല്‍.
ഇത്തവണത്തെ യോഗ്യതയ്ക്ക് ഫിഫയുടെ ആനുകൂല്യവുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയോടു 2-1ന് തോറ്റ മത്സരത്തില്‍ റഫറി മാച്ച് ഫിക്സിംഗ് നടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്ന് മത്സരം വീണ്ടും നടത്താന്‍ ഫിഫ നിര്‍ദേശിച്ചു. വീണ്ടും നടത്തിയ മത്സരത്തിൽ സെനഗല്‍ വിജയം നേടി. ഗ്രൂപ്പില്‍ ഒരു മത്സരവും പരാജയപ്പെടാതെ ഒന്നാമതെത്തി. ലിവര്‍പൂളിനുവേണ്ടി മികച്ചൊരു സീസണ് പൂര്‍ത്തിയാക്കിയശേഷമാണ് സാദിയോ മാനെ എത്തുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പത്തു ഗോള്‍ നേടി. 2002 ലോകകപ്പില്‍ സെനഗലിനെ ക്വാര്‍ട്ടറിലേക്കു നയിച്ച സിസെയാണ് പരിശീലകന്.
ജപ്പാന്
* ലോകകപ്പിൽ: ആറാം തവണ
* ഫിഫ റാങ്ക്: 60
* മികച്ച പ്രകടനം: 2002, 2010 ക്വാര്‍ട്ടര്‍ ഫൈനല്‍
* പരിശീലകന്: അകിര നിഷിനോ
മറ്റ് ലോകകപ്പ് ടീമുകളെപ്പോലെ വന്‍ താരങ്ങളുടെ പേരുകള്‍ എടുത്തുപറയാന്‍ ജപ്പാനില്ല. എന്നാല്‍, എന്തും ചെയ്യാന്‍ കെല്പുള്ള വിശ്വസിക്കാവുന്ന കളിക്കാരുടെ സംഘമാണ് ജപ്പാനുള്ളത്. യൂറോപ്പില്‍ കളിച്ചു പരിചയസമ്പത്ത് നേടിയ കളിക്കാര്‍ ധാരാളം.
ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ജപ്പാന് റഷ്യയിലേക്കു ടിക്കറ്റ് ഉറപ്പിച്ചത്. ബൊറൂസിയ ഡോട്മുണ്ടിന്റെ ഷിന്‍ജി കഗാവ, ലെസ്റ്റര്‍ സിറ്റിയുടെ ഷിന്‍ജി ഒകാസാകി എന്നിവരാണു ടീമിന്റെ പ്രധാനികള്‍. പ്രതിരോധത്തിലെ യോട്ടോ നാഗമോട്ടോ മധ്യനിരയിലെ കീസുകി ഹോണ്ട എന്നിവരും പ്രധാനപ്പെട്ടവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കപ്പ് എത്തീ!
ലോകകപ്പ് ഫുട്ബോൾ ട്രോഫി ലോകപര്യടനത്തിനുശേ
ജർമൻ കരുത്തിന്റെ എഫ്
ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് എന്നാൽ ജർമനി
ഇമ്മിണി ബല്യ ഇ
ഇ ഗ്രൂപ്പ് ചില്ലറ പ്രശ്നമാണ്. ഗ്രൂപ്പിലെ ഇമ്മണി വല്യ പേരുകാർ നെയ്മ
ജഴ്സി വിൽപനയിൽ മിന്നിത്തിളങ്ങി നൈജീരിയ...
ലോകകപ്പ് ഫുട്ബോൾ എന്നു കേൾക്കുന്പോൾതന്നെ ആവേശ
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top