ഖുർആൻ ജീവിതത്തിൽ പകർത്തുക
ഖുർആൻ ജീവിതത്തിൽ പകർത്തുക
ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് എന്നതാണ് റംസാനിന്‍റെ പ്രത്യേകത. മനുഷ്യ വര്‍ഗത്തെ അജ്ഞാനത്തിന്‍റെ അന്ധകാരങ്ങളില്‍ നിന്ന് ജ്ഞാനത്തിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് മോചിപ്പിക്കുന്ന വിളക്കും ശരിയായ ജീവിതപാതയിലൂടെ നയിക്കുന്ന നായകനുമാണ് ഖുര്‍ആന്‍. അതുകൊണ്ടാണ് അതവതരിപ്പിച്ച മാസം പവിത്രമായതും ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളിലൊന്നായ വ്രതാനുഷ്ഠാനം ആ മാസത്തില്‍ തന്നെ നിശ്ചയിക്കപ്പെട്ടതും.

ഖുര്‍ആനാകുന്ന അമൂല്യ അനുഗ്രഹത്തിനുള്ള നന്ദിയുടെയും സന്തോഷത്തിന്‍റെയും ആഘോഷകാലമായാണ് റംസാനിനെ നാം കാണേണ്ടത്. ഖുര്‍ആന്‍ പാരായണം ചെയ്തും പഠിച്ചും ജീവിതത്തില്‍ പകര്‍ത്താന്‍ പരിശ്രമിച്ചുമാണ് അതാഘോഷിക്കേണ്ടത്.

വിശ്വാസിയായ ഒരാളില്‍ ഖുര്‍ആന്‍ ചെലുത്തുന്ന പ്രതികരണം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: ‘അത്യുത്തമമായ ഈ വചനത്തെ പരസ്പരം സാദൃശ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്നതുമായ ഗ്രന്ഥമായി അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു. തങ്ങളുടെ നാഥനെ പേടിക്കുന്നവരുടെ ചര്‍മ്മങ്ങള്‍ കമ്പനം കൊള്ളുകയും പിന്നെ, അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവിന്‍റെ സ്മരണയിലേക്ക് അണഞ്ഞു ചേരുന്നതുമാകുന്നു’ (അസ്സുമര്‍: 23). ഖുര്‍ആന്‍ കേള്‍ക്കുമ്പോഴുള്ള വിശ്വാസിയുടെ അവസ്ഥയാണ് അല്ലാഹു വിവരിച്ചത്. അല്ലാഹുവിന്‍റെ ഭയപ്പെടുത്തലുകള്‍ പറയപ്പെടുമ്പോള്‍ ഭയാധിക്യത്താല്‍ അവന്‍ സ്വയം ചെറുതാകുകയും വാഗ്ദാനങ്ങള്‍ പറയപ്പെടുമ്പോള്‍ പ്രത്യാശ അവനെ അതിജയിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവന്‍റെ ആത്മാവ് ശാന്തമാവുകയും ഹൃത്തടം വിശാലമാവുകയും ചെയ്യും.

ഒരടിമയെ സംബന്ധിച്ചിടത്തോളം ഭീതിയും പ്രത്യാശയുമെല്ലാം ഒരു പക്ഷിയുടെ ഇരു ചിറകുകള്‍ പോലെ സഹവസിക്കേണ്ടതാണ്. അതിലൊന്നില്ലാതെയാകുമ്പോള്‍ താഴെ വീഴും (തഫ്സീറു സ്വാവി). ഒരിക്കല്‍ നബി (സ) ഇബ്നു മസ്ഊദിനോട് തനിക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ചോദിച്ചു: ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങയെ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയോ? നബി തങ്ങള്‍ പറഞ്ഞു: അതെ, ഖുര്‍ആന്‍ മറ്റൊരാളില്‍ നിന്ന് ഓതിക്കേള്‍ക്കലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇബ്നു മസ്ഊദ് സൂറത്തുന്നിസാഅ് ഓതിക്കേള്‍പ്പിച്ചു. എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇവരുടെമേല്‍ സാക്ഷിയായി അങ്ങയെ നാം കൊണ്ടുവരികയും ചെയ്യുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും എന്നിങ്ങനെ പ്രതിപാദിക്കുന്ന അതിലെ നാല്‍പതാമത്തെ വചനത്തിലെത്തിയപ്പോള്‍ പ്രവാചകന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നോക്കുമ്പോള്‍ അവിടത്തെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. ഉബയ്യുബിന്‍ കഅബ് (റ)നോടും ഉമര്‍ (റ) അബൂ മൂസാ (റ) എന്നിവരോടും പ്രവാചകര്‍ ഇങ്ങനെ ആവശ്യപ്പെട്ടത് കാണാം.


ആകര്‍ഷകമായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന വ്യക്തിയായിരുന്നു അബൂബക്കര്‍ (റ). പാരായണം തുടങ്ങിയാല്‍ അദ്ദേഹം നിയന്ത്രണാതീതമായി കരയുമായിരുന്നു. ഖുര്‍ആനിന്‍റെ ശ്രവണ മാധുര്യത്താല്‍ ഇസ്‌ലാം പുല്‍കിയ മഹാവ്യക്തിത്വത്തിനുടമയാണ് ഒരു കാലത്ത് ഇസ്ലാമിന്‍റെ കഠിന വിരോധിയായിരുന്ന ഉമര്‍ (റ). അവരുടെ മനസ് മാറാന്‍ ഏറ്റവും കാരണം ഖുര്‍ആന്‍ തന്നെ.

വിശുദ്ധ ഗ്രന്ഥത്തിലേക്ക് സമ്പൂര്‍ണമായി മടങ്ങാനും കര്‍മ്മാധിക്യം കൊണ്ട് വിജയം കൈവരിക്കാനും ഈമാസം കഠിനമായി അധ്വാനിക്കുകയാണ് നാം ചെയ്യേണ്ടത്.

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
(ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.