മനസിനുള്ള സുഖചികിത്‌സ
മനസിനുള്ള സുഖചികിത്‌സ
ആക‍യാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം


പരമശിവനോട് പാർവതീദേവിയുടെ അഭ്യർഥന. ഭാരതീയ സംസ്കാരത്തിന്‍റെ ഉത്തമമാതൃക. സംശയനിവൃത്തിവരുത്തി എല്ലാ തത്ത്വങ്ങളും സംവാദരൂപത്തിലാണിവിടെ. രാമായണം ശ്രീപാർവതിയും ശിവനും, മഹാഭാരതം അർജുനനും ശ്രീകൃഷ്ണനും, ശ്രീമദ്ഭാഗവതം പരീക്ഷിത്തും വ്യാസനും തമ്മിലുള്ള സംവാദരൂപത്തിലാണ്. വെറും കേൾവിക്കാരനായി തീരാതെ സംശയനിവൃത്തിവരുത്തി ഉറപ്പിക്കുകയാണെല്ലാം. ഭാരതീയ സംസ്കാരത്തിന്‍റെ മഹത്വവും അതുതന്നെ.
ശ്രീരാമപാദം വണങ്ങി ആ തത്ത്വം ഉപദേശിച്ചു തരാമെന്ന മഹാദേവന്‍റെ വാക്കുകൾ ഹൃദ്യം തന്നെ. ശ്രീരാമദേവന്‍റെ മഹത്വം വിവരിക്കുന്നു കൈലാസനാഥൻ.

വിശ്വം നിറഞ്ഞവൻ വിഷ്ണു. അതായത് എല്ലാ ശരീരത്തിലും ആത്മാവായി വർത്തിക്കുന്നവൻ. ധർമനിഷ്ഠയിലൂന്നിയ കർമത്താൽ നമുക്ക് വിഷ്ണുവാകാം.


എല്ലാ മനസിലും സ്നേഹമായി, സന്മാർഗം കാണിച്ചുകൊടുത്ത് ജീവിതം മുന്നോട്ട് നീക്കാം.
എല്ലാ ജീവജാലങ്ങൾക്കും സ്വീകാര്യനായി, സ്നേഹനിധിയായി ജീവിക്കാം. രാമൻ കാണിച്ചുതരുന്നതും ഈ പാത തന്നെ. രാമകഥ പാർവതിക്ക് പകർന്നു കൊടുത്തതു മാത്രമായി കാണാതെ നമുക്ക് ഓരോരുത്തർക്കും നല്കിയ ഉപദേശമായി സ്വീകരിക്കുക. അനീതിയുടെ പാത സ്വീകരിക്കുന്നവരെ സ്വന്തം സഹോദരങ്ങൾ പോലും വെറുക്കുന്നു എന്ന സത്യം മനസിലാക്കുക. അതുകൊണ്ടുതന്നെ ഒന്നും ചെയ്യാനില്ലാത്ത കർക്കടകമാസത്തിൽ ശരീരത്തിനുള്ള സുഖചികിത്‌സപോലെ മനസിനുള്ള സുഖചികിത്‌സയായി രാമായണത്തെ സ്വീകരിക്കാം. ഉത്തമനായ, ധർമനിഷ്ഠനായ രാമന്‍റെ കഥ കേട്ട് പാർവതീമനം കുളിർത്തതുപോലെ നമ്മുടെ മനസും കുളിർക്കട്ടെ . സദ്പ്രവൃത്തിയാൽ ധന്യമാകട്ടെ നമ്മുടെ ജീവിതം. അതിനാകട്ടെ രാമായണ പാരായണവും.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.