ദൃഢചിത്തരായ അമ്മമാർ ഉണ്ടാകട്ടെ
ദൃഢചിത്തരായ അമ്മമാർ ഉണ്ടാകട്ടെ
പുത്രനായ് പിറക്കേണം ഞാൻ തന്നെ നിങ്ങൾക്കെന്നു
ചിത്തത്തിൽ നിരൂപിച്ചു സേവിച്ചൂ ചിരകാലം
പൂർവ ജന്മനി പുനരതുകാരണമിപ്പോ-
ളേവം ഭൂതകമായ വേഷത്തെക്കാട്ടിത്തന്നു


കഴിഞ്ഞ ജന്മം മകനായ് പിറക്കണമെന്ന് വളരെക്കാലം എന്നെ (വിഷ്ണുവെ) ഭജിച്ചു. അതിനാൽ ഞാൻ നിങ്ങൾക്ക് മകനായ് പിറന്നു. എന്‍റെ രൂപവും കാണിച്ചുതന്നു. കർക്കടക ലഗ്നത്തിൽ അഞ്ചുഗ്രഹങ്ങൾ ഉച്ചത്തിൽ നിൽ‌ക്കുന്പോൾ പുണർതം നക്ഷത്രം. നവമി -തിഥിയും ചേർന്ന് ശുഭദിനത്തിൽ ശ്രീരാമന്‍റെ ജനനം.

കൗസല്യക്ക് മകനായി വിഷ്ണു ജനിച്ചു എന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും എല്ലാ അമ്മമാർക്കും നല്കുന്ന ഗുണപാഠമായിട്ടുവേണം ഈ സന്ദർഭം ഓർക്കേണ്ടത്. ഏതൊരമ്മയാണോ സദ്ചിന്തയും ഭക്തിയും കൈക്കൊള്ളുന്നത് ആ അമ്മയുടെ മക്കളായിട്ട് രാമൻമാർ ജനിക്കും എന്നത് തന്നെ ഈ സന്ദർഭം നൽകുന്ന ഗുണപാഠം. ഗർഭധാരണസമയത്ത് നല്ലത് ചിന്തിക്കുകയും സാത്വികഭക്ഷണവും ധ്യാനവും ജപവും ശീലിക്കുകയും ചെയ്യുന്ന ഏതൊരമ്മയ്ക്കും ധർമനിഷ്ഠയുള്ള പുത്രൻമാർ ജനിക്കും എന്നതിന് വേറെ ഉദാഹരണം തേടി പോകേണ്ടതില്ല. ശ്രീമദ് ഭാഗവതവും നൽകുന്ന സന്ദേശവും വേറൊന്നുമല്ല. അഭിമന്യുവും പ്രഹ്ളാദനും നൽകുന്ന സന്ദേശവും ഇതുതന്നെ.


ഏതൊരമ്മയും ആഗ്രഹിക്കുന്ന ധർമനിഷ്ഠനായ പുത്രൻമാർ ഉണ്ടാകുകയും അവർ സമൂഹത്തെ ഉയർത്തുകയും ചെയ്യുന്നതു തന്നെയല്ലേ അഭികാമ്യം.

ശ്രീരാമജന്മം കൗസല്യാ ദേവിയുടെ ദൃഢ ചിത്തവും ഭക്തിയുമാണെങ്കിൽ ദൃഢചിത്തരായ അമ്മമാർ ഉണ്ടാകട്ടെ. ലോകനീതിക്കായി ആദ്യം ഉത്തമരായ മാതാപിതാക്കൾ ഉണ്ടാകട്ടെ.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.