രാമായണത്തിലെ കഥാപാത്രങ്ങൾ
രാമായണത്തിലെ കഥാപാത്രങ്ങൾ
രാജ്യാഭിഷേകം കൃതം രാമനെങ്കിലോ
രാജ്യാനുഭൂമി സൗമിത്രിക്കു നിർണയം
ഭാഗ്യമത്രെ സുമിത്രക്കതും കണ്ടു നിർ-
ഭാഗ്യയായൊരു നീ ദാസിയായ് നിത്യവും


രാമായണം പാരായണം ചെയ്യുന്ന ഏതൊരാൾക്കും മന്ഥര എന്ന സ്ത്രീയോട് വെറുപ്പുണ്ടാക്കുന്ന സന്ദർഭം. രാമൻ രാജാവായാൽ സുമിത്രയുടെ ദാസിയായി കഴിയേണ്ടി വരും എന്ന് കൈകേയിയെ ധരിപ്പിക്കുന്നു. ഭരതനോളം രാമനെ ഇഷ്ടമുള്ള കൈകേയിയുടെ മനസ് ചഞ്ചലമാകുന്നു. വാണീദേവിയെ മന്ഥരയുടെ നാവിൽ കുടിയിരുത്തി ദേവൻമാർ പറ്റിച്ച പണിയാണിത്. രാവണവധമാണ് ദേവൻമാരുടെ ലക്ഷ്യം. ചഞ്ചലയായ കൈകേയി സ്വപുത്രനെ രാജാവാക്കാൻ ദശരഥനോട് ആവശ്യപ്പെടുന്നു. കൈകേയിയോട് വാക്ക് പാലിക്കേണ്ടിവന്ന ദശരഥൻ പുത്രദു8ഖത്താൽ മരിക്കുന്നു. മുൻകാല ശാപം ആണ് അതിനും കാരണം.

ശക്തനായ രാവണനും നല്ലവൻ തന്നെ. ബുദ്ധിമാനും വേദപണ്ഡിതനും ശിവഭക്തനുമാണ്. സീതാപഹരണം മരണകാരണമാകയാൽ, വിഷ്ണുവിന്‍റെ കൈയാൽ മരണം വരിച്ച് ധന്യനാകുന്നു. സീതാപഹരണത്തിനു കാരണവും അതുതന്നെയായിരിക്കാം. ഭ്രാതൃസ്നേഹത്താൽ കോപാന്ഥരാകുന്നു ലക്ഷ്മണനും ഭരതനും. ലക്ഷ്മണൻ പിതാവിനേയും ഭരതൻ മാതാവിനേയും പഴിക്കുന്നു. വിധിമഹിമ അലംഘനീയമാകയാൽ ഇതെല്ലാം സംഭവിക്കുന്നു.


തെറ്റുകാരനായ ബാലിയുടെ വധവും രാമന്‍റെ കൈകളാൽ തന്നെ. യജമാന സ്നേഹിയും രാമഭക്തനുമായ വിശിഷ്ടനായ ഹനുമാനും രാമായണത്തിലെ കഥാപാത്രമായി വരുന്നു. ഭർത്താവിനെ പിൻതുടരുന്ന സീതയും ലക്ഷ്മണനെ രാമനു കൂട്ടായി അയയ്ക്കുന്ന സുമിത്രയും പതിനാലുവർഷം ലക്ഷ്മണനെ പിരിഞ്ഞിരിക്കുന്ന ഊർമിളയും ഉത്തമകളിൽ ഉത്തമകളത്രെ.

ഏതുകുറ്റം ചെയ്താലും ഭർത്താവിനെ സേവിച്ചുകഴിയുന്ന മണ്ഡോദരിയും സ്ത്രീരത്നം തന്നെ. മരണശിക്ഷ ലഭിക്കുമെന്ന് രാവണന്‍റെ മുന്നറിയിപ്പു കിട്ടിയ മാരീചൻ രാമബാണത്താൽ മരിക്കുന്നത് ഉത്തമമെന്ന് ധരിക്കുന്നു.

നിരവധി ധന്യാത്മാക്കളുടെ കഥയാണ് രാമായണം. ഇവരൊക്കെ പ്രേരണകൊണ്ട് തെറ്റ് ചെയ്യേണ്ടിവന്നുപോയതിനാൽ ജനമനസിൽ ഇടം നേടിയവർ. സാഹചര്യത്താൽ തെറ്റ് ചെയ്യേണ്ടി വന്നാലും നൻമയുള്ള മനസുള്ളവർ ജനഹൃദയങ്ങളിൽ എന്നെന്നും ജീവിക്കും.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.