Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഭയാശങ്കയിൽ ഇന്നും തീരദേശം
തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ തീരങ്ങളിൽ സർവനാശം വിതച്ച് ഓഖി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്പോഴും തീരദേശം നടുക്കുന്ന ഓർമകളുടെ ഞെട്ടലിൽനിന്നു മുക്തമായിട്ടില്ല. കേരളതീരത്തുനിന്ന് 144 പേരുടെ ജീവനെടുത്ത ദുരന്തം അതിലേറെ കുടുംബങ്ങളെ അനാഥരാക്കി. തകർന്ന വള്ളങ്ങളിൽ അള്ളിപ്പിടിച്ചു ദിവസങ്ങളോളം കടലിൽ കിടന്ന് ജീവിതത്തിലേക്കു മടങ്ങിയെത്തിയവരിൽ പലരും ഇന്നും ജീവച്ഛവങ്ങളായി കഴിഞ്ഞു കൂടുന്നു.
കടലമ്മയുടെ കനിവു തേടി പ്രാർഥനയോടെ മത്സ്യബന്ധനത്തിനായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ എന്നും അപകടത്തിലാണ്. ദുരന്തങ്ങൾക്കു മുന്പിൽ പകച്ചു പിന്മാറുന്നവരുമല്ല ഇവർ. എങ്കിലും ഒറ്റദിനം കൊണ്ട് ഇത്രയധികം പേരുടെ ജീവൻ അപഹരിച്ച ദുരന്തത്തിനു സമാനമായൊന്നു മത്സ്യത്തൊഴിലാളികളുടെ ഓർമയിലില്ല. അതു വരുത്തിവച്ച ദുരന്തത്തിന്റെയും ദുരിതത്തിന്റെയും കഥകൾ എണ്ണിയാലൊടുങ്ങില്ല. ഈ ദുരന്തം അവരെ ശരിക്കും ഭയപ്പെടുത്തിയിരിക്കുന്നു.
രക്ഷാപ്രവർത്തനത്തിൽ തുടക്കത്തിൽ പാളിച്ച
കഴിഞ്ഞ വർഷം നവംബർ 29ന് അർധരാത്രിക്കു ശേഷം ആഞ്ഞടിച്ച ഓഖിയിൽ നൂറുകണക്കിനു വള്ളങ്ങളും ബോട്ടുകളും ദിശതെറ്റി മൈലുകളോളം ഉൾക്കടലിലേക്ക് ഒഴുകി നീങ്ങിയപ്പോഴും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ ഗുരുതരമായ പിഴവാണുണ്ടായത്.
കടൽക്ഷോഭത്തിന്റെ പേരു പറഞ്ഞ് രക്ഷാപ്രവർത്തനം നീണ്ടപ്പോൾ കടലിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. സമയത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ കുറേ ജീവനുകളെങ്കിലും രക്ഷിക്കാമായിരുന്നുവെന്നു വിലപിക്കുന്നവർ നിരവധിയുണ്ട് തീരദേശത്ത്.
ഒടുവിൽ നേവിയും വ്യോമസേനയും കോസ്റ്റ്ഗാർഡുമൊക്കെ രംഗത്തിറങ്ങി. രക്ഷാപ്രവർത്തനത്തിലെ മെല്ലെപ്പോക്കിൽ മനസ് മടുത്ത് മത്സ്യത്തൊഴിലാളികൾ ജീവൻ പണയപ്പെടുത്തി നാടൻ വള്ളങ്ങളും ബോട്ടുകളുമായി ഉൾക്കടലിലേക്കു പോയി.
തീരത്ത് വൻ പ്രതിഷേധം ഉയർന്നു. ജനങ്ങൾ റോഡുകൾ ഉപരോധിച്ചു. ദിവസങ്ങൾക്കു ശേഷം തീരത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു പോലും ജനരോഷത്തിന്റെ ശക്തി അനുഭവിച്ചറിയേണ്ടിവന്നു. തങ്ങൾക്ക് ആരുമില്ലെന്ന തിരിച്ചറിവിൽ അധികാരികളുടെ കണ്ണു തുറപ്പിക്കാനായി കടലിന്റെ മക്കൾ തലസ്ഥാനത്തേക്കെത്തി. ആയിരങ്ങൾ പങ്കെടുത്ത രാജ്ഭവൻ മാർച്ചിൽ ഉയർന്നു കേട്ടത് തീരജനതയുടെ വിലാപം കൂടിയായിരുന്നു. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യവും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസും വികാരി ജനറാൾ മോണ്. യൂജിൻ എച്ച്. പെരേരയും സഭാസംവിധാനവും തീരജനതയ്ക്ക് ആശ്വാസം പകർന്ന് ഒപ്പം നിന്നു.
തുടക്കത്തിലെ ആലസ്യം വിട്ടൊഴിഞ്ഞ് സർക്കാരും അധികൃതരും രംഗത്തിറങ്ങി. ദുരന്തത്തിൽ പെട്ടവർക്കായി ആശ്വാസനടപടികൾ പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങളെല്ലാം പ്രാവർത്തികമായില്ലെങ്കിലും ഏറെ നടപടികൾ ഉണ്ടായി. അതു തീരത്തിന് ആശ്വാസവുമായി.
ഓഖി ദുരന്തത്തിന് ഒരു വർഷമാകുന്പോഴും തീരത്തിന്റെ സ്ഥിതി ഒട്ടും ആശ്വാസകരമല്ല. കാലാവസ്ഥാ വ്യതിയാനവും കടക്കെണിയും ഓഖിയുടെ ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്ന ഭയാശങ്കകളും തീരജനതയുടെ ജീവിതം മുന്പെന്നത്തേക്കാൾ ദുഷ്കരമാക്കിയിരിക്കുകയാണ്.
കടക്കെണിയിൽ തീരജനത
ഓഖിയിൽ മരണമടഞ്ഞവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് ന്യായമായ സാന്പത്തിക സഹായം സർക്കാർ നല്കി. കുടുംബാംഗങ്ങളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി പണം ബാങ്കിലിട്ടത് സദുദ്ദേശ്യപരമായിട്ടായിരുന്നു. എന്നാൽ, കടക്കെണിയിൽ പെട്ടു ജീവിതം തള്ളിനീക്കുന്ന ഇവർക്ക് ഇപ്പോൾ ലഭിക്കുന്ന പലിശകൊണ്ട് കടത്തിന്റെ പലിശ അടയ്ക്കാൻ പോലും സാധിക്കുന്നില്ല. പണത്തിന് ആവശ്യം വരുന്പോൾ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്ന തീരദേശ ജനത കടക്കെണിയിലാണു ജീവിതം മുന്നോട്ടു തള്ളിനീക്കുന്നത്. പെണ്മക്കളുടെ വിവാഹം പോലുള്ള അവസരത്തിലെങ്കിലും കുറേ പണം പിൻവലിക്കാൻ സാധിച്ചിരുന്നെങ്കിൽ ഈ തുക ഉപകാരപ്പെടുമായിരുന്നു എന്ന അഭിപ്രായമാണ് തീരത്തുള്ളത്.
കാലാവസ്ഥാ പ്രവചനം പ്രശ്നമാകുന്പോൾ
ഓഖി ദുരന്തം സംബന്ധിച്ച് സമയത്ത് മുന്നറിയിപ്പു നല്കുന്നതിൽ കാലാവസ്ഥാ സംവിധാനങ്ങൾ പരാജയപ്പെട്ടു. എന്നാൽ, അതിനു ശേഷം മാനത്ത് മഴക്കാറു കണ്ടാൽ അപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പു നല്കുന്നു എന്നാണിപ്പോൾ പരാതി. പലപ്പോഴും യാഥാർഥ്യവുമായി അടുത്തെങ്ങുമെത്താത്ത പ്രവചനങ്ങളാണു പുറത്തുവരുന്നതെന്നാണ് പരാതി. ഇക്കാര്യത്തിൽ ഫലപ്രദമായ സംവിധാനത്തിനു രൂപം നല്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം.
രക്ഷപ്പെട്ടെത്തിയവരുടെ ജീവിതം പ്രതിസന്ധിയിൽ
കടലിൽ ദിവസങ്ങളോളം കിടന്ന ശേഷം ജീവിതം തിരിച്ചു കിട്ടിയവർ നിരവധിയാണ്. ഇവരിൽ പലരും ഇനിയൊരു തൊഴിൽ ചെയ്യാനാവാത്ത വിധം ആരോഗ്യം നഷ്ടപ്പെട്ടവരാണ്. ഇവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. രക്ഷപ്പെടേണ്ടായിരുന്നു എന്നു കണ്ണീരോടെ പറയുന്നവർ തീരദേശത്തു നിരവധിയുണ്ട്.
ഭയപ്പാടിൽ മത്സ്യത്തൊഴിലാളികൾ
ഓഖിയുടെ ആഘാതത്തിൽനിന്നും തീരജനത ഇനിയും മുക്തരായിട്ടില്ല. മുന്പൊക്കെ കാലാവസ്ഥാ മുന്നറിയിപ്പു പോലും അവഗണിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമായിരുന്നു. ഇപ്പോൾ ചെറിയൊരു മുന്നറിയിപ്പു വന്നാൽ കടലിൽ പോകാൻ അവർക്കു ഭയമാണ്. അതുപോലെ തന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം നടത്തിയിരുന്നവർ പോലും ഇപ്പോൾ ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിൽ മാത്രം പോയി മത്സ്യബന്ധനം നടത്തുന്നു. അതുകൊണ്ടു തന്നെ മത്സ്യലഭ്യതയിലും വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി.
ഭവനം ഇനിയും സ്വപ്നം
ഓഖി ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് കടൽ കരയിലേക്ക് ആഞ്ഞടിച്ചപ്പോൾ തീരത്തെ മൂന്നു വരി വീടുകൾ നഷ്ടപ്പെട്ടു. ഇതിനു പകരം വീടുകൾ നിർമിക്കുന്നതിൽ ഇനിയും വിജയിക്കാനായില്ല. വീടു നിർമാണത്തിന് അനാവശ്യ തടസങ്ങൾ സർക്കാർ തന്നെ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
സാബു ജോണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭീതിയുടെ വേലിയേറ്റങ്ങളിൽ അതിജീവനം
അൽഫോൻസ് അന്നും തീരത്തു കാത്തിരുന്നു മടങ്ങി. തുടർച്ചയായ മൂന്നാം ദിവസവും കാറ്റും
മത്സ്യമേഖലയുടെ ആകെ സുരക്ഷ സർക്കാർ ലക്ഷ്യം
തിരുവനന്തപുരം: മത്സ്യമേഖലയുടെ ആകെ സുരക്ഷിതത്വത്തിനാണു സർക്കാർ ലക്ഷ്യമിടുന
ആശയായി, ആശ്രയമായി തിരുവനന്തപുരം ലത്തീൻ അതിരൂപത
തിരുവനന്തപുരം: നൂറു കണക്കിനു കുടുംബങ്ങളെ അനാഥമാക്കി കടന്നു പോയ ഓഖിയുടെ താണ
ദുരന്തതീരത്തിന്റെ കരംപിടിച്ചു സർക്കാർ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്ത തീരമൊരുക്കിയ കേരളത്തിന്റെ മത്സ്യമേ
ഓഖിയിൽ ഒറ്റപ്പെട്ടവർ പ്രളയകാലത്ത് കേരളത്തിനു രക്ഷകരായി
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ നൂറുകണക്കിനാളുകൾ കടലിൽ ജീവനു വേണ്ടി പൊരുത
തുന്പയുടെ മനംനിറച്ചു പുത്തൻകൊരട്ടിയും
കാഞ്ഞിരപ്പള്ളി: ഒാഖി ദുരന്തബാധിതർക്കു സാന്ത്വന സ്പർശമായി പുത്തൻകൊരട്ടി സെന്
ഓഖി: കാണാതായവർക്കു നഷ്ടപരിഹാരം വേഗത്തിലാക്കാൻ നിയമനിർമാണം വേണം
ഓഖി ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്കു വേഗത്തി
ദുരന്തനിവാരണത്തിനു സമഗ്രമായ ഏകോപന സംവിധാനം വേണം
നമ്മളെല്ലാവരും ലജ്ജ കൊണ്ടു തലകുനിക്കേണ്ട സമയമാണി
ഓഖി ദുരന്തം: ബെൽറ്റന്റെ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും
വിഴിഞ്ഞം: ഓഖി ദുരന്തം തട്ടിയെടുത്ത കരിംകുളം ചെമ്പകരാമൻ തുറപു
ഓഖിയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: കാണാതായവരുടെ ആശ്രിതരുടെ പേരിൽ പണം ബാങ്കിലിടും
ഓഖി ദുരന്തത്തിൽ മരിച്ചവർക്കു സംസ്ഥാനം പ്രഖ്യാപിച്ചിട
തിരികെ വരില്ല, അവരിൽ ഒരാൾ തോമസ് ക്രൂസ്
കടലിന്റെ മക്കളെ കണ്ണീരിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ് കടന്നു
ദീപികയുടെ നിലപാടിനു നന്ദി: കെആർഎൽസിസി
കൊച്ചി: തീരദേശ ജനതയോടു പക്ഷം ചേർന്നു ദീപിക പത്രം സ്വീകരിച്ച നീതിപൂർവകമായ നി
ഓഖി ബാധിതരെ സർക്കാർ കൈവിടില്ല: ജെ. മേഴ്സിക്കുട്ടി അമ്മ ഫിഷറീസ് മന്ത്രി
സമാനതകളില്ലാത്ത ദുരിതങ്ങളാണു സംസ്ഥാനത്തിന് ഓഖി ചു
നടുക്കം മാറാതെ തീരദേശം
കനത്ത ദുരന്തം വിതച്ചു കടന്നു പോയ ഓഖി ചുഴലിക്കാറ്റിന്റെ നടുക്കം ഒ
ഓഖി: സമഗ്രമായ അന്വേഷണം വേണം- ഉമ്മൻ ചാണ്ടി
കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഓഖി മാറ
ഓഖി മരണം 46; ഇനിയും മടങ്ങി വരാൻ 108 പേർ
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ സംസ്ഥാനത്ത് 46 മരണം.
തീരദേശം വറുതിയുടെ നടുവിൽ; പഞ്ഞമാസത്തേക്കാൾ ദയനീയം
തിരുവനന്തപുരം: തീരദേശ മേഖല ഇപ്പോൾ പഞ്ഞമാസത്തി
കടലടങ്ങിയിട്ടും കണ്ണീരടങ്ങാതെ സെൽവിയും പറക്കമുറ്റാത്ത പെണ്മക്കളും
തിരുവനന്തപുരം: കടലടങ്ങിയിട്ടും സെൽവിയുടെ കണ്ണീ
നമുക്കു നല്ല സമരായൻ ആകാം
2017 നവംബറിന്റെ അന്ത്യത്തിൽ ഓഖി ചുഴലിക്കൊടുങ്കാറ്റ് വിത
ഇവരുടെ മനസിൽ ഭീതിയുടെ കടലിരമ്പം
തിരുവനന്തപുരം: ഓഖിച്ചുഴിയിൽ നിന്നു രക്ഷപ്പെട്ടു തിരി
അച്ഛൻ മടങ്ങിയെത്തിയില്ല, പഠനം ഉപേക്ഷിച്ചു ജോലിക്കിറങ്ങി വിജി...
തിരുവനന്തപുരം: ഒപ്പം പഠിച്ചവർ രാവിലെ കോളജിലേക്കു
Latest News
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില് ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
Latest News
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില് ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top