ഇവരുടെ മനസിൽ ഭീതിയുടെ കടലിരമ്പം
ഇവരുടെ മനസിൽ ഭീതിയുടെ കടലിരമ്പം
തിരുവനന്തപുരം: ഓഖിച്ചുഴിയിൽ നിന്നു രക്ഷപ്പെട്ടു തിരികെയെത്തിയ മത്സ്യത്തൊഴിലാളികളുടെ മനസിൽ ഇപ്പോഴും ഭീതിയുടെ കടലിരമ്പൽ. പലർക്കും ഉറങ്ങാൻ കഴിയുന്നില്ല. ചിലർ ഉറക്കത്തിനിടെ ഞെട്ടിയുണർന്നു കടലിലേക്ക് ഓടുന്നു. മറ്റു ചിലർ ഉറക്കത്തിനിടെ ഞെട്ടിയുണർന്ന് ഉച്ചത്തിൽ നിലവിളിക്കുന്നു.

ഓഖി ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടെത്തിയ 25 വയസ് പ്രായമുള്ള പൂന്തുറ സ്വദേശിയായ യുവാവ് ദിവസങ്ങളോളം രാത്രിയിൽ ഉറക്കത്തിനിടെ ഞെട്ടിയുണർന്നു വീട്ടിൽ നിന്ന് ഇറങ്ങിയോടി. സ്ഥലകാലബോധമില്ലാതെ പല കാര്യങ്ങളും വിളിച്ചുപറയുന്നു മറ്റു ചിലർ. ഓഖി ദുരന്തത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു തിരികെ എത്തിയ നിരവധി മത്സ്യത്തൊഴിലാളികളുടെ മനസിൽ നിന്നു കടലിന്‍റെ ആ രൂക്ഷഭാവം വിട്ടുമാറിയില്ല.

തീരദേശ മേഖലയായ അടിമലത്തുറ, വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിൽ ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഓഖി ദുരിതബാധിത വീടുകൾ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് നടത്തിയാണ് ഒരു പരിധിവരെ ഇവരെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. കണ്ണൂർ ഹൃദയാരാം കോളജ് ഓഫ് കൗണ്‍സലിംഗിലെ 88 കൗണ്‍സലർമാരുടെ സേവനം ഒരാഴ്ചയിലധികം തീരപ്രദേശങ്ങളിൽ ലഭ്യമാക്കിയാണ് മത്സ്യത്തൊഴിലാളികളുടെ ഭീതി മാറ്റാൻ ശ്രമിച്ചത്.


ഹൃദയാരാമിൽ പഠിച്ചു പുറത്തിറങ്ങി വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്തു വന്നിരുന്ന കൗണ്‍സലർമാർ ഒരാഴ്ച അവധി എടുത്താണ് തീരദേശത്ത് എത്തിയത്. മൂന്നു ഡോക്ടർമാർ ഒരു വാർഡിൽ എന്ന രീതിയിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് സൈക്കോതൊറാപ്പി നല്കി. ഓഖിയിൽ കാണാതായവർ, മരണമടഞ്ഞവർ, തിരികെ എത്തിയവർ എന്നീ ക്രമത്തിലാണ് കൗണ്‍സലിംഗ് നടത്തിയത്. ഈ വീടുകളിൽ താമസിച്ചു തന്നെയാണ് ഇവരെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള കൗണ്‍സലിംഗ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത്.

ദുരന്തം നേരിൽക്കണ്ടു തിരികെയെത്തിയ മത്സ്യത്തൊഴിലാളികളുടെ മനസ് സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനാണ് ഏറെ ശ്രമം ചെലുത്തേണ്ടി വന്നതെന്നു ഹൃദയാരാം കൗണ്‍സിലിംഗ് സെന്‍ററിലെ അധികൃതർ തന്നെ വ്യക്തമാക്കുന്നു. തുടർ കൗണ്‍സലിംഗ് നല്കിയാൽ മാത്രമേ ഈ മേഖലയിലെ മത്സ്യത്തൊഴിലാളികളെ പൂർണമായും സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിയുകയുള്ളു എന്നു ഡോക്ടർമാരുടെ സംഘം തന്നെ വിലയിരുത്തുന്നു. അതിനായി സർക്കാർ തലത്തിലും നടപടികൾ ആവശ്യമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.