ദുരിത മേഖലകളിൽ കനിവിന്‍റെ കൈത്താങ്ങായി ചാസ്
ദുരിത മേഖലകളിൽ കനിവിന്‍റെ കൈത്താങ്ങായി ചാസ്
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ(ചാസ്) നേതൃത്വത്തിൽ എട്ടുദിവസമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതമേഖലകളിൽ നടക്കുന്നതു വിശ്രമമില്ലാത്ത വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ.

അന്പത് ടണ്‍ അരി, പത്ത് ടണ്‍ പയർ, മൂന്ന് ടണ്‍ പഞ്ചസാര, നാല് ടണ്‍ ആട്ട തുടങ്ങിയ അവശ്യവസ്തുക്കളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. രണ്ടാംഘട്ടമായി അയ്യായിരം പായ്ക്കറ്റ് പാൽ, ആറായിരത്തോളം പായ്ക്കറ്റ് ബ്രഡ്, വിവിധ ഇടവകകളിൽ നിന്നു സമാഹരിച്ച ഭക്ഷണ പൊതികൾ തുടങ്ങിയവ വിതരണം ചെയ്തു.

ആലപ്പുഴ, പുളിങ്കുന്ന്, ചന്പക്കുളം, എടത്വാ ഫൊറോനകളിലെ 76 ഇടവകപരിധികളിലെ നാനാജാതി മതസ്ഥരായ ഒരുലക്ഷത്തോളം കുടുംബങ്ങളിൽ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവിഭവങ്ങളും ബഡ്ഷീറ്റ്, മുണ്ട്, തോർത്ത്, നൈറ്റി തുടങ്ങിയ വസ്ത്രങ്ങളും വിതരണം ചെയ്തു.

കോട്ടയംജില്ലയിലെ കുറിച്ചി, താഴത്തങ്ങാടി, കിളിരൂർ, ഐക്കരച്ചിറ, കുടമാളൂർ, വില്ലൂന്നി, ആർപ്പൂക്കര, പറാൽ എന്നീ സ്ഥലങ്ങളിലും ദുരിതാശ്വാസ സഹായം എത്തിച്ചു. ഒരാഴ്ചകൊണ്ട് അരക്കോടിയിലേറെ രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതായും പുതുതായി വിവിധ പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ പറഞ്ഞു.


ചെത്തിപ്പുഴ സെന്‍റ് തോമസ്, ആലപ്പുഴ സഹൃദയ, എടത്വാ മഹാജൂബിലി, പച്ച ആശുപത്രികളുടെ സഹകരണത്തോടെ ദുരിത മേഖലകളിൽ മെഡിക്കൽ ക്യാന്പുകളും സൗജന്യമരുന്നു വിതരണവും നടത്തും. പകർച്ച വ്യാധിതടയുന്നതിനുള്ള ബോധവത്കരണം, കൊതുകുനശീകരണം, ക്ലോറിനേഷൻ തുടങ്ങിയ പദ്ധതികളും ചാസ് വിവിധ യൂണിറ്റുകളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ നടപ്പാക്കും. വെള്ളപ്പൊക്കത്തിൽ നാശം സംഭവിച്ച വീടുകളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കും സർക്കാരിന്‍റെ സഹായത്തോടെയും ജനകീയ സഹകരണത്തോടെയും പദ്ധതികൾ ആവിഷ്കരിക്കും. കൃഷി നശിച്ചവരെ സഹായിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. ഡയറക്ടർക്കൊപ്പം അസിസ്റ്റന്‍റ് ഡയറക്ടർമാരായ ഫാ.ജോർജ് മാന്തുരുത്തിൽ, ഫാ.തോമസ് കുളത്തിങ്കൽ, ജോസ് പുതുപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

അതിരൂപതയുടെ നിർദേശപ്രകാരം ചാസിന്‍റെ ഏകോപനത്തിൽ റോഡിയോ മീഡിയ വില്ലേജ്, യുവദീപ്തി-എസ്എംവൈഎം, കത്തോലിക്കാ കോണ്‍ഗ്രസ്, മാതൃ-പിതൃവേദി, കേരള ലേബർ മൂവ്മെന്‍റ്, പ്രവാസി അപ്പോസ്തലേറ്റ്, വിൻസെന്‍റ് ഡി പോൾ, സണ്‍ഡേ സ്കൂൾ വിവിധ ഇടവകകൾ, കോണ്‍വന്‍റുകൾ, സ്കൂളുകൾ എന്നിവരും രംഗത്തുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.