കുറ്റപ്പെടുത്താതെ...
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറുടെയടുത്ത് ഉപദേശം തേടിയ ഭാര്യയ്ക്ക് ഡോക്ടർ കൊടുത്ത ഉപദേശം, “പകൽ സമയം എന്തെങ്കിലും സംസാരിക്കാൻ ഭർത്താവിന് ഒരവസരം കൊടുത്തു നോക്കൂ’’ എന്നായിരുന്നെന്ന് “സ്ത്രീ വിരോധികൾ’’ പറഞ്ഞു കേട്ടിട്ടുണ്ട്. തിരിച്ചെന്തെങ്കിലും പറയാൻ ഗ്യാപ്പ് കൊടുക്കാതെ ഭർത്താക്കന്മാരെ അവരുടെ തെറ്റുകളുടെ പേരിൽ കുറ്റം പറയുന്നവരുണ്ടാകാം. എന്നാൽ സ്വന്തം കുറ്റങ്ങളുടെ പേരിൽ ഭർത്താക്കന്മാരെ പഴിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഭാര്യമാരുണ്ടാകുമോ? എന്തായാലും ബൈബിളിൽ അങ്ങനെയുള്ളവരുണ്ട്. വന്ധ്യകളാണ് ഇക്കാര്യത്തിൽ മുന്നിൽ. അബ്രാഹത്തിന്‍റെ ഭാര്യ സാറാ തന്നെ ഒന്നാന്തരം ഉദാഹരണം. സാറായുടെ ഉപദേശമനുസരിച്ചാണ് അബ്രാഹം ഹാഗാറിനെ സ്വീകരിച്ചത്. എന്നിട്ടും സാറാ അബ്രാഹത്തെ കുറ്റപ്പെടുത്തുന്നു. “എന്‍റെ ദുരിതത്തിനു നിങ്ങളാണു കാരണക്കാരൻ...’’ ( ഉല്പത്തി 16,5) വന്ധ്യയായ റാഹേൽ ഭർത്താവിനോടു പറഞ്ഞത് കുഞ്ഞിനെ തന്നില്ലെങ്കിൽ താൻ ചത്തുകളയുമെന്നാണ് (ഉല്പത്തി 30,2) ഏലീശ്വായും വന്ധ്യയായിരുന്നു. എങ്കിലും ഒരിക്കൽപോലും അതിന്‍റെ പേരിൽ അവൾ പരാതി പറയുകയോ ദേഷ്യപ്പെടുകയോ ഭർത്താവിനെ കുറ്റം പറയുകയോ ചെയ്യുന്നില്ല.
ഒടുവിൽ ഗർഭം ധരിച്ചപ്പോൾ ഏലീശ്വായുടെ സന്തോഷം എത്രയോ വലുതായിരുന്നിരിക്കും.

എന്നാൽ അതോടൊപ്പം ചില ആശങ്കകളും അവൾക്കുണ്ടായിക്കാണും. ഭർത്താവിനോട് തന്‍റെ ആകുലതകളും അസ്വസ്ഥതകളും പറയാനും അദ്ദേഹത്തിന്‍റെ ആശ്വാസവാക്കുകൾ കേൾക്കാനും അവൾ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാകും! പക്ഷേ, അയാൾ ഇപ്പോൾ ഉൗമയും ബധിരനുമാണ്. ആവശ്യനേരത്തു തന്നെ സഹായിക്കാൻ കഴിവില്ലാത്ത തന്‍റെ ഭർത്താവിനെ ഏലീശ്വ നിന്ദിക്കുകയോ കുറ്റം പറയുകയോ ചെയ്യുന്നില്ല. അദ്ദേഹത്തെ ഉൗമയാക്കിയ അവിശ്വാസത്തെ പ്രതിയും അവൾ അയാളെ കുറ്റപ്പെടുത്തുന്നില്ല.


ഇപ്രകാരം ചിന്തിക്കുന്നതിന് അവൾക്ക് അവളുടെ കാരണമുണ്ട്. ഇതുവരെ തനിക്കുണ്ടായിരുന്ന വന്ധ്യത്വത്തിന്‍റെ അപമാനം ദൈവം നീക്കിയത് വൃദ്ധനും ബധിരനും മൂകനും “അല്പ വിശ്വാസി’’യുമായ ഈ മനുഷ്യനിൽ കൂടിയാണ്. ദൈവത്തിന്‍റെ പദ്ധതിയിൽ ഒരു വലിയ പങ്കാണ് തന്‍റെ ഭർത്താവിനു ലഭിച്ചിരിക്കുന്നത്. മിശിഹായുടെ മുന്നോടിക്ക് ജന്മം കൊടുക്കുക എന്ന പങ്ക്. ദൈവത്തിന്‍റെ പദ്ധതിയിൽ കാതലായ പങ്കുവഹിക്കുന്നതിന് പ്രായമോ ശാരീരിക ബലഹീനതയോ ഒറ്റപ്പെട്ട പരാജയങ്ങളോ ഒരു തടസമല്ലെന്നു ദൈവം തെളിയിച്ചിരിക്കുകയാണ് സക്കറിയായിലൂടെ. ദൈവം തെരഞ്ഞെടുത്തവനെ ഏലീശ്വ എങ്ങനെ കുറ്റപ്പെടുത്തും? ഇല്ല, കുറവുകളുള്ള ആ മനുഷ്യനെ ചേർത്തു പിടിച്ചുകൊണ്ട് ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനായി അവൾ കാത്തിരുന്നു. ജീവിതപങ്കാളിയുടെ കുറവുകൾ ക്ഷമിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നന്മയെങ്കിലും കണ്ടെത്താൻ കഴിയാതെ പോകുന്നത് ആരുടെ കുറവാണ്?

ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്‍-8 / ഫാ.ജേക്കബ് ചാണിക്കുഴി(മംഗലപ്പുഴ സെമിനാരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.