പുൽവാമയ്ക്കു ശേഷവും മസൂദ് അസറിനൊപ്പം ചൈന
പുൽവാമയ്ക്കു ശേഷവും മസൂദ് അസറിനൊപ്പം ചൈന
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു ശേഷവും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന. ലോകരാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും മസൂദ് അസറിനൊപ്പമാണ് തങ്ങളെന്നാണ് ചൈന നൽകുന്ന സൂചന. ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും മസൂദ് അസദിന്‍റെ കാര്യത്തിൽ നിലപാട് മാറ്റില്ലെന്ന് ചൈന വ്യക്തമാക്കുന്നു.

പുൽവാമ ഭീകരാക്രമണം ഞെട്ടിച്ചതായി ബെയ്ജിംഗ് അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു. എല്ലാത്തരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. വിവിധ രാജ്യങ്ങള്‍ സഹകരിച്ച് ഭീകരവാദം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണമെന്നും ജെംഗ് ഷുവാംഗ് കൂട്ടിച്ചേർത്തു.


മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് ചൈന തുടര്‍ന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉപരോധങ്ങൾ പ്രഖ്യാപിക്കുന്ന നടപടി ചൈന സൃഷ്ടിപരവും ഉത്തരവാദിത്വപരവുമായ രീതിയിൽ കൈകാര്യം ചെയ്യും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. രക്ഷാസമിതിയില്‍ അഭിപ്രായ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ ചൈന തടസപ്പെടുത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.