പാക്കിസ്ഥാന്‍റെ വെള്ളംകുടി മുട്ടിച്ച് ഇന്ത്യ
പാക്കിസ്ഥാന്‍റെ വെള്ളംകുടി മുട്ടിച്ച് ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനുമായി ഇന്ത്യ വെള്ളം പങ്കുവയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുന്നത്.

പാക്കിസ്ഥാനുമായി വെള്ളം പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നിതിൻ ഗഡ്കരി ട്വിറ്റ് ചെയ്തു. ഈ വെള്ളം ജമ്മു കാഷ്മീരിലേയും പഞ്ചാബിലേയും നമ്മുടെ ആളുകൾക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സത്‌ലജ്, രവി, ബിയാസ് നളികളിലെ വെള്ളമാണ് കാഷ്മീരിലേക്കും പഞ്ചാബിലേക്കും തിരിച്ചുവിടുന്നതെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

സിന്ധുനദീജല കരാറിന്‍റെ അടിസ്ഥാനത്തിൽ ആറ് നദീകളിലെ ജലം പങ്കുവയ്ക്കാമെന്ന് വ്യവസ്ഥയുണ്ട്. സത്‌ലജ്, രവി, ബിയാസ് നദികളിലെ ജലം ഇന്ത്യക്കും ചിനാബ്, ഝലം, സിന്ധു നദികളിലെ ജലം പാക്കിസ്ഥാനുമാണ് അനുവദിച്ചിരിക്കുന്നത്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.