ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ കടുത്ത നടപടി എടുക്കണം: ജപ്പാൻ
ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ കടുത്ത നടപടി എടുക്കണം: ജപ്പാൻ
ടോക്കിയോ: ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാൻ രംഗത്ത്. പുൽവാമ‍യിൽ ജെയ്ഷെ ഇ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും സൈനിക നടപടി നിയന്ത്രിക്കണം. ചർച്ചയിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും വിദേശകാര്യമന്ത്രി താരോ കോനോ ആവശ്യപ്പെട്ടു.

ഭീകരർക്ക് സുരക്ഷിത താവളങ്ങൾ ഒരുക്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ അമേരിക്കയും രംഗത്തെത്തിയിരുന്നു. ഭീകരർക്ക് പാക്കിസ്ഥാൻ നൽകുന്ന എല്ലാ സഹായങ്ങളും നിർത്തണം. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ കടുത്ത ആശങ്ക ഉണ്ടാക്കുന്നുവെന്നും അതിർത്തികടന്നുള്ള സൈനിക നീക്കം പാടില്ലെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.


ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണെന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞിരുന്നു. ഇരു പക്ഷവും സംയമനം പാലിക്കണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.