മിറാഷ് 2000: മാനത്തെ താരം
മിറാഷ് 2000: മാനത്തെ താരം
ലേസർ നിയന്ത്രിത ബോംബുകൾ വഹിക്കുന്ന മിറാഷ് 2000 യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിന്‍റെ കുന്തമുനയാണ്. ഫ്രാൻസിലെ ഡസോ ഏവിയേഷൻ ഡിസൈൻ ചെയ്ത ഇത് ഇപ്പോൾ അവരുടെ ലൈസൻസിന്‍റെ അടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിർമിക്കുന്നു. പാക്കിസ്ഥാൻ അമേരിക്കൻ നിർമിത എഫ് 16 യുദ്ധവിമാനങ്ങൾ വാങ്ങിയപ്പോൾ ബദലായി ഇന്ത്യ വാങ്ങിയതാണ് മിറാഷ്. 1982-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് വാങ്ങൽ കരാർ. ആദ്യ ബാച്ച് വിമാനങ്ങൾ 1985-ൽ എത്തി. ഫ്രാൻസിനു പുറത്ത് ഈ വിമാനങ്ങൾ ഉപയോഗിച്ച ആദ്യരാജ്യമാണ് ഇന്ത്യ.

1999-ലെ കാർഗിൽ യുദ്ധകാലത്ത് മിറാഷ് ഇന്ത്യൻ ആക്രമണത്തിന്‍റെ പ്രധാന സ്രോതസായി. കൂടുതൽ മിറാഷുകൾ വാങ്ങാൻ ആലോചനയുണ്ടായി. എന്നാൽ ഉള്ള മിറാഷുകൾ നവീകരിക്കാനുള്ള പദ്ധതിയാണ് ഒടുവിൽ അംഗീകരിച്ചത്. ആദ്യരണ്ട് വിമാനങ്ങൾ ഫ്രാൻസിൽ നവീകരിച്ചു. ശേഷിച്ചവ എച്ച്എഎലിലൂടെ.


ഇലക്‌ട്രോണിക്സ്

ഫ്ളൈറ്റ് കൺട്രോൾ, പറക്കൽ, ലക്ഷ്യനിർണയം, ആയുധം പ്രയോഗിക്കൽ തുടങ്ങിയവയെല്ലാം പൈലറ്റിന് ഒരേസമയം കാണാവുന്ന ഇലക്‌ട്രോണിക് സംവിധാനമാണ് മിറാഷ് 2000-നുള്ളത്. ഏതാനും വർഷം മുന്പ് മിറാഷ് നവീകരിച്ചപ്പോൾ ഇലക്‌ട്രോണിക് സംവിധാനങ്ങൾ ആധുനികവത്കരിച്ചു.


റഡാർ സംവിധാനം

ഒരേസമയം പല ലക്ഷ്യങ്ങൾ നിരീക്ഷിക്കാൻ പറ്റുന്ന തോംസൺ സിഎസ്എഫ് ആർഡിവൈ (കളർ ഡോപ്ളർ മൾട്ടി ടാർഗറ്റ്) റഡാറാണ് ഇതിലുള്ളത്.


എൻജിൻ

സ്നെക്മ എം 53 പി 2 എന്‍ജിനാണ് മിറാഷിൽ ഉള്ളത്. 1970-ൽ ആവിഷ്കരിച്ച സിംഗിൾ ഷാഫ്റ്റ് എൻജിന്‍റെ പരിഷ്കരിച്ച രൂപമാണിത്.

സജ്ജീകരണം

ഒരു പൈലറ്റിനുവേണ്ടി ഡിസൈൻ ചെയ്തതാണ് മിറാഷ്. എന്നാൽ രണ്ടുപേർക്ക് ഇരിക്കാവുന്നവിധം സീറ്റ് ക്രമീകരിക്കാനാവും.



വലിപ്പം നീളം 14.36 മീറ്റർചിറക് നീളം: 91.3 മീറ്റർ

ഭാരം: ആളും ആയുധങ്ങളുമില്ലാതെ 7,500 കിലോഗ്രാം. പരമാവധി വഹിക്കാവുന്നത് 17,000 കിലോഗ്രാം.

പരമാവധി വേഗം: മണിക്കൂറിൽ 2336 കിലോമീറ്റർ.

പരമാവധി ദൂരം: അധിക ഇന്ധനടാങ്ക് ഉണ്ടെങ്കിൽ 1500 കിലോമീറ്റർ.

പരമാവധി ഉയരം: 59000 അടി (17 കിലോമീറ്റർ).

സാധിക്കുന്നത്

* ലേസർ നിയന്ത്രിത ബോംബുകൾ വർഷിക്കൽ.
* എയർ ടു എയർ വിമാന-മിസൈൽവേധ മിസൈലുകൾ തൊടുക്കൽ.
* എയർ ടു സർഫസ് മിസൈലുകൾ തൊടുക്കൽ.

ഉപയോഗിക്കുന്ന രാജ്യങ്ങൾ

ഫ്രാൻസ്, ഇന്ത്യ, ഈജിപ്ത്, യുഎഇ, പെറു, തായ്‌വാൻ, ഗ്രീസ്, ബ്രസീൽ, ഖത്തർ. മുപ്പതുവർഷംകൊണ്ട് 583 മിറാഷ് പോർ വിമാനങ്ങളാണ് നിർമിച്ചിട്ടുള്ളത്.

യൂസഫ് അസ്ഹർ

ജയ്ഷ് ഇ മുഹമ്മദ് (മുഹമ്മദിന്‍റെ സൈന്യം) ഭീകരസംഘടനയുടെ സ്ഥാപകനും നായകനുമായ മൗലാന മസൂദ് അസ്ഹറിന്‍റെ സ്യാലനാണ് യൂസഫ്. മസൂദ് അസ്ഹറിനെ മോചിപ്പിക്കാനായി 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാൻഡഹാറിലേക്കു തട്ടിക്കൊണ്ടുപോയവരിൽ ഒരാളാണ്.

കറാച്ചിയിൽ ജനിച്ച ഇയാൾ ഹിന്ദിയും ഉറുദുവും സുഗമമായി കൈകാര്യം ചെയ്യും. വിമാനറാഞ്ചൽ, കൊലപാതകം, ആളെ തട്ടിയെടുക്കൽ എന്നിവയ്ക്ക് ഇയാൾക്കെതിരേ കേസ് ഉണ്ട്. സിബിഐയുടെ അപേക്ഷപ്രകാരം 2000-ൽ ഇന്‍റർപോൾ ഇയാൾക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

2002-ൽ ഇരുപതു പ്രമുഖ കുറ്റവാളികളുടെ പട്ടിക ഇന്ത്യ പാക്കിസ്ഥാനു കൈമാറിയതിൽ യൂസഫ് അസ്‌ഹറും ഉണ്ടായിരുന്നു. ഉസ്താദ് ഘോറി എന്ന പേരിലാണ് ഇയാൾ ഭീകരസംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.