അഭിനന്ദന്‍റെ ധൈര്യത്തിൽ അഭിമാനം: വർധമാൻ
അഭിനന്ദന്‍റെ ധൈര്യത്തിൽ അഭിമാനം: വർധമാൻ
ചെന്നൈ/മുംബൈ: അഭിനന്ദന്‍റെ ധൈര്യത്തിൽ താൻ അഭിമാനംകൊള്ളുന്നുവെന്ന് അച്ഛൻ എസ്. വർധമാൻ. ജനങ്ങൾ നല്കിയ പിന്തുണയ്ക്കു നന്ദി പറയുന്നുവെന്നു റിട്ട. എയർ മാർഷൽ ആയ വർധമാൻ പറഞ്ഞു.

പാക് സൈന്യത്തിന്‍റെ പിടിയിലായപ്പോൾ യഥാർഥ സൈനികനെപ്പോലെയാണ് അഭിനന്ദൻ സംസാരിച്ചത്. ദൈവാനുഗ്രഹത്തിനു നന്ദി പറയുന്നു. ജനങ്ങളുടെ കരുതലിനും സ്നേഹത്തിനും നന്ദി. അഭി പരിക്കേൽക്കാതെയിരിക്കുന്നു. ശാരീരികവും മാനസികവുമായി കരുത്തനായി മടങ്ങിവരുന്നു-എസ്. വർധമാൻ കൂട്ടിച്ചേർത്തു.

കാർഗിൽ യുദ്ധസമയത്ത് വ്യോമസേനയുടെ കിഴക്കൻ മേഖല കമാൻഡ് ചീഫ് ആയിരുന്നു എസ്. വർധമൻ. 41 വർഷം വ്യോമസേനയിൽ സേവനമനുഷ്ഠിച്ച വർധമാന് പരമ വിശിഷ്ട സേവ മെഡൽ ഉൾപ്പെടെ‍യുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ അച്ഛൻ സിംഹക്കുട്ടി രണ്ടാം ലോക മഹായുദ്ധകാലത്ത് വ്യോമസേനാംഗമായിരുന്നു. പാക്കിസ്ഥാനിൽ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യൻ വ്യോമസേന പൈലറ്റിന്‍റെ കഥ പറഞ്ഞ മണിരത്നം സിനിമ കാറ്റ്റു വെളിയിടൈയിലെ വ്യോമസേനാ പശ്ചാത്തലം ചിത്രീകരിച്ചത് എസ്. വർധമാന്‍റെ നിർദേശങ്ങൾ പരിഗണിച്ചായിരുന്നു. പാക് സൈനികന്‍റെ പിടിയിലായ പൈലറ്റിനെ അവതരിപ്പിച്ചത് നടൻ കാർത്തിയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.