പാക് ഭീഷണിയെ നേരിടാൻ സൈന്യം സുസജ്ജമെന്നു സേനാമേധാവികൾ
പാക് ഭീഷണിയെ നേരിടാൻ സൈന്യം സുസജ്ജമെന്നു സേനാമേധാവികൾ
ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ ഏതു ഭീഷണിയും നേരിടാൻ സൈന്യം സുസജ്ജമെന്ന് കര, വ്യോമ, നാവിക സേനാ മേധാവികൾ. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്കു നേരേ അക്രമിക്കാനാണു പാക്കിസ്ഥാൻ ശ്രമിച്ചതെന്നും ഇനി പ്രകോപനം ഉണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും സേനാമേധാവികൾ ഇന്നലെ രാത്രി സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അതിർത്തി ലംഘിച്ച പാക് വിമാനങ്ങൾ കിഴക്കൻ രജൗറിയിൽ പ്രയോഗിച്ച മിസൈലിന്‍റെ അവശിഷ്ടങ്ങളും തെളിവായി പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

പാക് പ്രകോപനങ്ങൾക്കു ശക്തമായ തിരിച്ചടി നൽകാൻ സൈന്യം പൂർണ സജ്ജമാണ്. രാജ്യത്തിന്‍റെയും ജനതയുടെയും സുരക്ഷ ഉറപ്പാക്കാൻ കര, നാവിക, വ്യോമ സേനകൾ ഒന്നാണ്. ഇന്ത്യയുടെ സൈനിക കാന്പസുകൾക്കു നേരേ ആക്രമണത്തിന് ശ്രമിച്ച പാക്കിസ്ഥാനാണ് സംഘർഷം വഷളാക്കിയത്. അതിനാൽ ഇനിയെന്തു പ്രകോപനം ഉണ്ടായാലും അനുയോജ്യമായ പ്രതികരണം ഉണ്ടാകും- കരസേനയുടെ മേജർ ജനറൽ സുരേന്ദർ സിംഗ് ബാഹൽ, നാവികസേനയുടെ റിയർ അഡ്മിറൽ ദൽബീർ സിംഗ് ഗുജ്റാൾ, വ്യോമസേനയുടെ എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ എന്നിവർ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

പാക് കസ്റ്റഡിയിലുള്ള വിംഗ് കമാൻഡർ അഭിനന്ദ വർധമാന്‍റെ മോചനത്തിൽ സന്തോഷം ഉണ്ട്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. പാക്കിസ്ഥാൻ പല കള്ളങ്ങളും പ്രചരിപ്പിച്ചു. സൈനിക അക്രമം നടത്തിയില്ലെന്നതാണ് അതിൽ പ്രധാനം. എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചില്ലെന്ന വാദവും നുണയാണ്. നിരവധി വിമാനങ്ങളാണ് ഇന്ത്യയെ ആക്രമിക്കാനെത്തിയത്. എഫ് 16 വിമാനത്തിൽ നിന്നു തൊടുക്കുന്ന അമ്രാം മിസൈലാണു പാക് വ്യോമസേന ഇന്ത്യക്കെതിരേ പ്രയോഗിച്ചത്. അതിന്‍റെ തെളിവും കിട്ടി. എഫ് 16 വിമാനത്തിൽ നിന്നു മാത്രമേ ഈ മിസൈൽ തൊടുക്കാനാകൂ. പാക്കിസ്ഥാൻ ഉപയോഗിച്ച അമ്രാം മിസൈലിന്‍റെ അവശിഷ്ടവും വാർത്താസമ്മേളനത്തിൽ വ്യോമസേനാ മേധാവി പ്രദർശിപ്പിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ തകർക്കുക തന്നെയായിരുന്നു പാക്കിസ്ഥാന്‍റെ ലക്ഷ്യം. തക്കസമയത്ത് തുരത്തിയതിനാൽ ആ നീക്കം പൊളിക്കാനായി. ഇന്ത്യൻ മണ്ണിൽ അവർ ബോംബുകൾ വർഷിച്ചെന്നതു ശരിയാണ്. എങ്കിലും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്കോ, ജനവാസ കേന്ദ്രങ്ങൾക്കോ ഒരു നാശവും വരുത്താൻ അവർക്കു സാധിച്ചില്ല. പശ്ചിമ റജൗറിയിൽ പല ലവലിലാണു പാക് വ്യോമസേനയുടെ വിമാനവ്യൂഹം ഇന്ത്യൻ നിയന്ത്രണ രേഖ കടന്നത്.


സേനയുടെ കാന്പസിനടുത്തു വരെ ബോംബു വർഷിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നിയന്ത്രണ രേഖയിൽ അധിനിവേശ കാഷ്മീരിൽ ഒരു പാക് എഫ് 16 യുദ്ധവിമാനം വെടിവച്ചിടാനായി. രണ്ടു പൈലറ്റുമാർ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ ഒരു മിഗ് -21 ബൈസണ്‍ വിമാനം മാത്രമാണു അവർ വെടിവച്ചിട്ടത്.

ആദ്യം രണ്ടു വിമാനവും മൂന്നും വൈമാനികരെയും പിടിച്ചെന്നായിരുന്നു പാക്കിസ്ഥാൻ അവകാശപ്പെട്ടത്. പിന്നീടത് രണ്ടു വൈമാനികരായി. ഒടുവിൽ ഒരാൾ മാത്രമേ കസ്റ്റഡിയിലുള്ളൂവെന്ന് പാക്കിസ്ഥാന് സമ്മതിക്കേണ്ടി വന്നു. സംഘർഷം വഷളാക്കാനായിരുന്നു പാക് ശ്രമം. അതിനാൽ തന്നെ പ്രകോപനമുണ്ടായാൽ നല്ല തിരിച്ചടി നൽകും. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും അതീവ ജാഗ്രതയും സന്നാഹങ്ങളും ഉണ്ട്. ഏതു ആക്രമണവും നേരിടാനും പ്രതികരിക്കാനും ഇന്ത്യ സജ്ജമാണ്- സേനാമേധാവികൾ തറപ്പിച്ചു പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.