നിന്‍റെ സഹോദരൻ എവിടെ?
നിന്‍റെ സഹോദരൻ എവിടെ?
കർത്താവു കായേനോടു ചോദിച്ചു: നിന്‍റെ സഹോദരൻ ആബേൽ എവിടെ? അവൻ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്‍റെ കാവല്ക്കാരനാണോ ഞാൻ? (ഉല്പ 4:9). സ്നേഹബന്ധങ്ങൾക്ക് ഇത്രയേറെ കാഠിന്യം എവിടെനിന്നുണ്ടായി? വാക്കുകൾക്കിത്ര മൂർച്ച എവിടെനിന്നു വന്നു? വസുധൈവകുടുംബകത്തിൽ ആരാണ് നമുക്ക് സോദരരല്ലാത്തവർ? “ഏകോദരസോദരർ നമേവരുമെല്ലാ ജീവികളും ലോകപടത്തിൽ തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ’

സൂര്യനെയും ചന്ദ്രനെയും കഴുതയെയും ചെന്നായയെയുമെല്ലാം സോദരങ്ങളാക്കിയവനെ നാം രണ്ടാം ക്രിസ്തുവെന്നു വിളിച്ചു. എപ്പോൾ മുതലാണ് ഞാൻ എന്‍റെ സോദരനെ അറിയില്ലാത്തതും അവന് കാവൽ നിൽക്കാത്തതും? അട്ടപ്പാടിയിലെ മധുവും കാഷ്മീരിലെ ആസിഫയെന്ന പിഞ്ചുകുഞ്ഞും ദാരുണമായി കൊല ചെയ്യപ്പെട്ടപ്പോൾ ഞാനും നീയും സഹോദരങ്ങളെ അറിയാത്ത, അവർക്ക് കാവലും കരുതലും നൽകാത്ത കായേനായി മാറിയില്ലേ? എത്രയെത്ര കായേൻ ജന്മങ്ങൾ?!

“അടുത്തു നിൽപ്പോരനുജനെ നോക്കാൻ അക്ഷികളില്ലാത്തോർക്ക്
അരൂപനീശൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം?’

കൊല്ലും കൊലയും ഭ്രുണഹത്യയും ദയാവധവുമെല്ലാം കായേന്‍റെ മറുപടിയുടെ തനയാവർത്തനങ്ങൾ തന്നെ. സൂക്ഷത്തിനേൽപ്പിച്ചുതന്ന പങ്കാളിയും മക്കളും മാതാപിതാക്കളും അയൽവാസികളും പ്രകൃതിയും പ്രപഞ്ചവുമെല്ലാം നമ്മുടെ കാവലും കരുതലും അവശ്യമുള്ളവരാണ്. അവരെയെല്ലാം സ്നേഹത്തോടെ ചേർത്തു പിടിക്കുന്പോഴാണ് സ്വർഗരാജ്യം ഈ ഭൂമിയിൽ സംസ്ഥാപിതമാകുന്നത്. ആർത്തിയും ആഡംബരവും അസൂയയുമെല്ലാം നമ്മുടെ സ്നേഹബന്ധങ്ങളിൽനിന്നു സഹോദരഭാവത്തെ ഉന്മൂലനം ചെയ്യും. പിന്നെ അവിടെ ജാതിയും മതവും പാർട്ടിയും ഗ്രൂപ്പുമാകും. കാവൽക്കാരനാകാനും കരുതി വളർത്താനും എനിക്ക് ഏല്പിച്ചു തന്നിരിക്കുന്നവർക്കായി ഒരുനാൾ നാം കണക്കുകൊടുക്കേണ്ടി വരില്ലേ? നിന്‍റെ സഹോദരൻ എവിടെ എന്ന ചോദ്യത്തിന് എന്‍റെ ഹൃദയത്തിലാണെന്നും സ്നേഹത്തിലുണ്ടെന്നും അവർക്ക് ഞാൻ കാവലാളായി കൊള്ളാമെന്നും ആത്മാർഥമായി ഉത്തരം പറയുന്നിടത്താണ് നോന്പ് അർഥപൂർണമാകുന്നത്.


കൃപാവസന്തം-4 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.