സ്ത്രീയേ നീയെന്തിനു കരയുന്നു
സ്ത്രീയേ നീയെന്തിനു കരയുന്നു
സ്ത്രീ! ഉത്ഥിതനായ ക്രിസ്തു ഉരുവിട്ട ആദ്യവാക്ക്. അമ്മേ എന്ന് ആദ്യം വിളിക്കാതെ ആരാണ് ഈ മന്നിൽ പിറന്നിട്ടുള്ളത്? എന്നിട്ടും അവരെയെന്തിനാണ് ഇങ്ങനെ കരയിക്കുന്നത്? ”ഇര’ യെന്നുവിളിച്ചും ഇരയാക്കിയും അവരുടെ മഹത്വത്തിനു മുറിവ് നൽകാൻ ആരാണ് നമുക്ക് അവകാശം തന്നത്? കരയുന്ന മറിയം മഗ്ദലേനയോടു കരയരുത് എന്നുതന്നെയാണ് ക്രിസ്തു പറഞ്ഞത്. നീ തെരയുന്നവൻ മരിച്ചിട്ടില്ല എന്ന് ഉറപ്പുകൊടുത്തു ജീവിതദുഃഖത്തിന്‍റെ അന്ധകാരവിനാഴികകളിൽ ഉദയസൂര്യനെപ്പോലെ അവൾക്കു കരുതലും കരുത്തുമേകുന്ന ക്രിസ്തുവിനെയാണ് നമ്മൾ ധ്യനിക്കേണ്ടത്. ”റബ്ബോനി’ എന്ന അവളുടെ മറുവിളി സന്തോഷത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ജീവോത്സവമായിരുന്നു.

ഇന്നത്തെ സമൂഹത്തിൽ അവൾക്കു നഷ്ടമായ ഈ ആനന്ദവും സുരക്ഷിതത്വവും തിരിച്ചുനൽകലാവണം നമ്മുടെ പ്രാർഥനയും പ്രവർത്തനവും. അതല്ലേ യഥാർഥ സ്ത്രീബലനം? ഒറ്റപ്പെട്ട കരച്ചിലായിരുന്നില്ല മഗ്ദലേനയുടേത്. ഇന്നും അവരുടെ ഒച്ചയുള്ളതും ഇല്ലാത്തതുമായ വിലാപങ്ങൾ ഉയരുന്നുണ്ട്: അമ്മമാരുടെ, ഭാര്യമാരുടെ, പെങ്ങന്മാരുടെ, കുഞ്ഞുങ്ങളുടെയെല്ലാം കരച്ചിൽ. കരയുന്പോഴൊക്കെ അവർ തെരയുന്നത് ചിന്ത-വാക്-കർമങ്ങൾക്കൊണ്ട് നമ്മൾ കവർന്നെടുത്ത ക്രിസ്തുവിനെത്തന്നെയാണ്. കരയണ്ട എന്നു പറയാൻ ഒരു ക്രിസ്തുവായി നീ ഉത്ഥിതനാവണം. ”ഈറ്റുനോവല്ല, ഈ വൃദ്ധസദനത്തിന്‍റെ ചുവരുകൾക്കിടയിൽ നാലു മക്കളാൽ ഉപേക്ഷിക്കപ്പെട്ടതാണ് ഏറ്റവും വലിയ നോവ്’ എന്നുപറഞ്ഞ ഒരമ്മ മിഴികളെ വല്ലാതെ നനയ്ക്കുന്നുണ്ട്.

കുരിശിന്‍റെ വഴിയിലും കടയ്ക്കലും കൊട്ടിയടച്ച കല്ലറകളിലും നിങ്ങൾ സ്ത്രീകളായിരുന്നല്ലോ അവനെ അനുഗമിച്ചത്! ഞാൻ ഉത്ഥിതനെ കണ്ടു എന്ന സന്തോഷ വാർത്തയുമായി ശിഷ്യസമൂഹത്തിലേക്ക് ആദ്യം ഓടിയത് മഗ്ദലേനയാണ്.

ഇന്നും ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ ക്രിസ്തുസ്നേഹവുമായി പകലന്തിയോളം ജീവനർപ്പിക്കുന്ന മദർ തെരേസമാർക്കും അൽഫോൻസാമ്മമാർക്കും എവുപ്രാസ്യാമ്മമാർക്കും റാണി മരിയമാർക്കും മറിയം ത്രേസ്യമാർക്കും പ്രണാമം. അമ്മയായും പെങ്ങളായും പങ്കാളിയായും സഖിയായും മകളായും ജീവാർപ്പണം ചെയ്യുന്ന നിങ്ങൾക്കു കൂപ്പുകൈ. നിങ്ങളുടെ ജീവനെയും മഹത്വത്തെയും മാനിക്കാത്തവർക്കു മാപ്പ് തരിക. ഏതു മനസിലും മലയിലും നിങ്ങൾക്ക് ഇടം കിട്ടിയില്ലെങ്കിലും ക്രിസ്തു നിങ്ങളെ കരുതുന്നുണ്ടെന്ന് വിസ്മരിക്കരുത്.

കൃപാവസന്തം-5 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.