കാത്തിരിപ്പ്
കാത്തിരിപ്പ്
സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു (റോമാ 8:19). ദൈവത്തിന്‍റെ പ്രവർത്തന നിരതമായ രക്ഷാകർമമാണ് നോന്പുകാലത്തു നാം ധ്യാനിക്കുന്നത്. ജീവിതയാത്രയുടെ ഓരോ നിമിഷവും നാം അനുസ്മരിക്കേണ്ട യാഥാർഥ്യമാണിത്. മാലിന്യം കഴുകി, ദൈവമക്കളായിത്തീരുന്ന നമ്മോടൊപ്പം രക്ഷിതമാകാൻ കാത്തിരിക്കുന്നു ഈ പ്രപഞ്ചമൊക്കെയും! നമ്മുടെ ഹൃദയഫലകങ്ങളിലും ഈ പ്രപഞ്ചത്തിലും അവനെഴുതി വച്ചിരിക്കുന്ന നിയമത്തിന്‍റെ ആഴം നമ്മെ അതിശയിപ്പിക്കും.

എന്‍റെ നിയോഗം ക്രിസ്തുവിനോടനുരൂപപ്പെട്ട് ദൈവമകനാവുകയെന്നതാണ്. ഈ നിയോഗം മറക്കുന്പോൾ നമ്മൾ സകലതിനോടും സകലരോടും ദുഷ്ടമായി പെരുമാറാൻ തുടങ്ങും. അവിടെ നമ്മൾ ദൈവമനുഷ്യവിചാരം നഷ്ടപ്പെട്ടവരായിമാറും. ദൈവത്തോടും മനുഷ്യരോടുമുള്ള ഐക്യം നഷ്ടപ്പെടുത്തുന്നതാണല്ലോ പാപം. ദൈവനിയമം സ്നേഹമാണ്. അതു ലംഘിക്കപ്പെടുന്നിടത്ത് ആർത്തിയും വെട്ടിപ്പിടിത്തങ്ങളും വർധിക്കും. മനഃസാക്ഷിയിൽ ഈ ക്രിസ്തീയധർമം പുനപ്രതിഷ്ഠിക്കേണ്ട നാളുകളാണിത്. ഈ പ്രപഞ്ചത്തിലെ ഓരോ പരമാണുപോലും ഈ ദൈവികമഹത്വത്തിലേക്കുള്ള പ്രയാണത്തിലാണ്.


ആ പ്രയാണത്തിന് ഒരു പോറൽപോലും നീ ഏൽപ്പിക്കരുത്. മറിച്ച്, ആ നിയോഗത്തിനു വേണ്ടത്ര സംരക്ഷണവും പ്രോത്സാഹനവും നൽകാനും അതു ജീവിക്കാനും സാധിക്കുന്പോഴാണ് ജീവിതം അർഥപൂർണമാകുന്നത്. അഴുകാത്ത, നശിക്കാത്ത, മഹത്വപൂർണമായ ആ വെളിപ്പെടുത്തലിനായി പ്രാർഥനയിൽ ദൈവത്തോടും പരസ്നേഹത്തിൽ സോദരങ്ങളോടും ചേർന്നുനിൽക്കാം. എല്ലാം അവരുമായി പങ്കുവയ്ക്കുകയും ചെയ്യാം. /”എന്‍റെ ഹൃദയനായകാ ഈ ഇലകളിൽ നൃത്തം വയ്ക്കുന്ന സുവർണപ്രകാശവും ആകാശത്തിലൂടെ അലസമൊഴുകുന്ന മേഘജാലവും എന്‍റെ നെറ്റിയിൽ കുളിരണിയിച്ചുകടന്നുപോകുന്ന തൈത്തെന്നലുമെല്ലാം നിന്‍റെ പ്രേമമല്ലാതെ മറ്റൊന്നുമല്ലെന്നെനിക്കറിയാം.’ (ടാഗോർ).

കൃപാവസന്തം- 9 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.