എല്ലാത്തിനും ഒരു സമയമുണ്ട്
എല്ലാത്തിനും ഒരു സമയമുണ്ട്
എല്ലാത്തിനും ഒരു സമയമുണ്ട് (സഭാ. 3:1). ഒന്നിനും നേരമില്ലെന്നുപറഞ്ഞ് ഓടുന്ന നമ്മളോടു ദൈവം പറയുന്നു: എല്ലാത്തിനും ഒരു സമയമുണ്ട്. ജനിക്കാൻ, മരിക്കാൻ, നടാൻ, നേടാൻ, കരയാൻ, ചിരിക്കാൻ, സംസാരിക്കാൻ, മിണ്ടാതിരിക്കാൻ... അവിടുന്ന് സമസ്തവും അതതിന്‍റെ കാലത്ത് ഭംഗിയായി സൃഷ്ടിച്ചു. ചുവടുകളുടെ അമിതവേഗത്തെ തെല്ലൊന്ന് നിർത്തി, ശാന്തമാകുക എന്നു സ്വയം പറയാനൊരു നേരമാണിത്. മനുഷ്യാസ്തിത്വത്തിന്‍റെ പൊതുസ്വഭാവത്തെ എത്ര ഭംഗിയായിട്ടാണ് ഈ വാക്കുകൾ വരച്ചിടുന്നത്! എല്ലാത്തിനും ഒരു സമയമുണ്ട്. ഇപ്പോൾ നീ ആയിരിക്കുന്ന നന്ധസമയം’ എന്തുമായിക്കൊള്ളട്ടെ അതിനു പിന്നിലൊരു ദൈവനിശ്ചയമുണ്ടെന്നത് ആർദ്രമായൊരു ചിന്തയാണ്.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സമയങ്ങളും അതിലെ സുഖദുഃഖാദികളും അനുഗ്രഹങ്ങളും അശുഭങ്ങളുമെല്ലാം ശുദ്ധീകരിക്കപ്പെടാനുള്ള സംഗതികളാണ്. സകലസമയത്തിനും അധിപനായവൻ കൂടെയുണ്ടെങ്കിൽ ഏതു സമയവും കടന്നുപോകുമെന്ന വിശ്വാസത്തിൽ ആഴപ്പെടാനുള്ള നിയോഗമാണത്. സമയങ്ങൾക്ക് ഇളക്കാനാവാത്ത വിശ്വാസമാണു വേണ്ടത്. വേനലും വസന്തവും ഗ്രീഷ്മവും ശരത്കാലവുമെല്ലാം പ്രകൃതിക്കു ചിലപ്പോൾ ഉണങ്ങാനും ചിലപ്പോൾ കിളിർക്കാനും ചിലപ്പോൾ പൂക്കാനും ചിലപ്പോൾ കായ്ക്കാനുമൊക്കെയുള്ള സമയമല്ലേ? ഒന്നും യാദൃശ്ചികമല്ല; ചില നന്ധഅസമയ’ങ്ങൾപോലും. നന്ധഅനന്തമജ്ഞാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം. അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തുകണ്ടു?’ ഒരു കഥയും നമുക്കറിയില്ല എന്നതാണ് സത്യം.


അറിയാൻ ശ്രമിക്കുന്തോറും ആഴങ്ങളെ തൊടാനും തൊഴാനും കഴിയും. പ്രളയം വന്നതുകൊണ്ട് പുഴകളൊഴുകിയിരുന്ന വഴികളൊക്കെ കൃത്യമായി തെളിഞ്ഞു എന്നൊരാൾ പറയുന്നത് അതുകൊണ്ടല്ലേ? എല്ലാ സമയവും ദൈവനിശ്ചയത്തിന്‍റെ ഭാഗമാകയാൽ ഓരോ നിമിഷവും അമൂല്യമായും അതിസൂക്ഷ്മതയോടെയും ജീവിക്കാനാവട്ടെ. സമയം കൊല്ലികളായ സാങ്കേതികതകളും സാഹചര്യങ്ങളും ഏറെയുള്ള ഇക്കാലത്ത് അർഥപൂർണമായി സമയം വിനിയോഗിക്കുന്നത് നോന്പുതന്നെയാണ്

കൃപാവസന്തം -10/ ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.