അനുരഞ്ജിതരാകാം
അനുരഞ്ജിതരാകാം
എന്‍റെ പാപം അവിടുത്തോട് ഞാൻ ഏറ്റുപറഞ്ഞു; എന്‍റെ അതിക്രമങ്ങൾ കർത്താവിനോട് ഞാൻ ഏറ്റുപറയും (സങ്കീ 32:5). ഒരു ബന്ധത്തിന്‍റെ നിലനിൽപ്പിനും തുടർച്ചയ്ക്കും “എനിക്ക് തെറ്റുപറ്റി’’ (ക മാ ടീൃൃ്യ)യെന്ന് പറയണമെന്നറിയാത്തവർ ആരാണ്? അത് ഉയർന്ന വ്യക്തിത്വത്തിന്‍റെയും സംസ്കാരത്തിന്‍റെയും പ്രതിഫലനമാണ്. ഒപ്പം ഒരു ചികിത്സാവിധിയും.

തിന്മയിൽനിന്നും മുക്തിനൽകുന്ന ആത്മീയവും ബൗദ്ധികവുമായ ആനന്ദം സൗഖ്യദായകമാണ്. മുറിവുകളുടെയും അരുതായ്മകളുടെയും ഭാരം മനുഷ്യനെ തളർത്തും. അധർമം, കർമം, സംസാരം, ഇച്ഛ, സ്വാർഥം, അജ്ഞത എന്നിവയാണ് മനുഷ്യനെ കഷ്ടത്തിലാക്കുന്ന ബന്ധനങ്ങൾ. സംസാരസാഗരത്തിലെ ഈ കുരുക്കിൽനിന്നുള്ള മുക്തിയാണ് ഓരോ കുന്പസാരവും. കരുണാരൂപനായ ഈശ്വരന്‍റെ ആശ്ലേഷമാണത്. “നിന്‍റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു’’ വെന്ന് പറയാൻ ദൈവത്തിനല്ലാതെ മറ്റാർക്കാണ് കഴിയുക. അത് ഒരു വ്യക്തിയുടെ മാത്രമല്ല ആ വ്യക്തിയടങ്ങുന്ന കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ക്ഷേമത്തിനും സ്വസ്ഥതയ്ക്കും കാരണമാകും.

ഓരോ കുന്പസാരവും പരിശുദ്ധനായ ദൈവത്തിന്‍റെ വിശുദ്ധിയും കാരുണ്യവും ഏറ്റുപറയുന്ന വേദിയാണ്. എന്നെത്തന്നെ വിനയത്തോടെ മനസിലാക്കാൻ തഴക്കദോഷങ്ങളിൽനിന്നു മുക്തിനേടാനും മനഃസാക്ഷിയെ നിർമലമാക്കാനും കൂടുതൽ ആത്മവിശ്വാസവും ദൈവകൃപയും നേടാനുമുള്ള അനുഗ്രഹവേദിയാണത്. ക്ഷമിച്ചു ക്ഷീണിക്കാത്ത ഒരു ദൈവത്തിൽനിന്ന് ഈ കൃപാവസന്തം സ്വീകരിക്കാൻ ആരും മടികാണിക്കരുതെന്നാണ് ഫ്രാൻസിസ് പാപ്പ ഉദ്ബോധിപ്പിക്കുന്നത്.


ഏറ്റുപറച്ചിലിന്‍റെ മോക്ഷസുഖം അനുഭവിച്ചവനായിരുന്നു രാഷ്‌ട്രപിതാവായ ഗാന്ധിജി പോലും. ധൂർത്തപുത്രനുണ്ടായ സുബോധം പിതാവിന്‍റെ ഭവനത്തിലെ സ്നേഹലാളനങ്ങളായിരുന്നു. തെറ്റുകൾ തിരിച്ചറിഞ്ഞ്, അതേറ്റു പറയാനുള്ള മനസറിഞ്ഞ പിതാവിന് അവനെ ആശ്ലേഷിക്കാനും അവനുവേണ്ടി വിരുന്നൊരുക്കാനും അവന്‍റെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി മേൽത്തരം ധരിപ്പിക്കാനും മാത്രമാണ് തിടുക്കം. ദൈവകാരുണ്യത്തിന്‍റെ ഈ മഹാ ഒൗദാര്യം സ്വീകരിക്കുന്ന നമുക്ക് നമ്മോടു തന്നെയും മറ്റുള്ളവരോടും പ്രപഞ്ചത്തോടും പരമാണുവിനോടുമെല്ലാം അല്പംകൂടി മനുഷ്യത്വമുള്ളവരാകാം.

കൃപാവസന്തം - 27 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.