നിത്യതയുടെ ചിന്ത
നിത്യതയുടെ ചിന്ത
എന്‍റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട് (യോഹ 5:24). എന്താണ് നിത്യജീവൻ? ദൈവത്തിന്‍റെ സാദൃശ്യവും ജീവശ്വാസവും ഉള്ളിലനുഭവിക്കുന്നതാണ് നിത്യജീവന്‍റെ സൗരഭ്യം.

ദൈവത്തിൽനിന്നുവരുന്നതും അവിടുത്തെ സ്നേഹവാത്സല്യത്തിന്‍റെ ദിവ്യപ്രകാശത്തിൽ തളിരിടുന്നതും തിരുസാന്നിധ്യ സ്മരണയിൽ പുഷ്പിക്കുന്നതുമായ അവസ്ഥയാണത്. അതു നശ്വരമായ ഈലോകജീവിതത്തിൽനിന്നു വ്യത്യസ്തമായി, ദൈവസംസർഗത്തിൽ സംലഭ്യമാകുന്ന അപരിമേയവും അനിർവചനീയവുമായ ഒന്നാണ്. ആത്മാവിന്‍റെ കറ കഴുകുകയും അനന്തതയിലേക്കുള്ള അതിന്‍റെ സാധ്യതയെ തിരിച്ചറിയുകയുമാണല്ലോ നോന്പ്.

പാപത്താൽ നഷ്ടമായ ആത്മശോഭ വീണ്ടെടുക്കേണ്ടതു ദൈവികമായ ഉറവിൽ നിന്നാവണം. ആ ഉറവാണ് ക്രിസ്തു. “വഴിയും സത്യവും ജീവനു’’മായവൻ. ആദത്തിൽനിന്നു നാം ജീവൻ സ്വീകരിച്ചെങ്കിൽ ക്രിസ്തുവിൽനിന്നു ദൈവികജീവൻ നേടി. ആ ജീവൻ പ്രാർഥനയാലും പരസ്നേഹ ശുശ്രൂഷയാലും കൂദാശകളാലും പരിപോഷിപ്പിക്കപ്പെടണം. അതിനാലാണ് ക്രിസ്തുവിന്‍റെ വചനത്തിലും അവിടുത്തെ അയച്ച ദൈവത്തിലുമുള്ള വിശ്വാസമാണ് നിത്യജീവന്‍റെ മാനദണ്ഡങ്ങൾ എന്നുപറയുന്നത്. ഈ ലോകജീവിതവും അതിന്‍റെ സാധ്യതകളും നൈമിഷികങ്ങളാണ്. അവ അനിത്യങ്ങളാണ്. എന്നാൽ, ആത്മാവിന്‍റെ ദൈവസംസർഗജന്യമായ ജീവൻ നിത്യമാണ്. അതിനു മാറ്റമോ മരണമോ ഇല്ല. “നിത്യനൂതന സൗന്ദര്യമേ എത്ര വൈകി നിന്നെയറിയുവാൻ’’ എന്ന് വിശുദ്ധ അഗസ്തീനോസ് പാടുന്നത് അതിനാലാണ്.


ഈ ജീവാത്മ-പരമാത്മ ബന്ധമാണ് നിത്യതയുടെ കാതൽ. ഇതനുഭവിച്ച പൗലോസ് പറയുന്നതിങ്ങനെയാണ്: “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു.’’ പിരിഞ്ഞുപോയിടട്ടെ ഞാനിനിശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാൻ (സിസ്റ്റർ മേരി ബനീഞ്ഞ) “നിത്യതയുടെ ചിന്തുമായി നീങ്ങുന്നവനാ’’ണ് മനുഷ്യൻ എന്നാണ് ദൈവശാസ്ത്രജ്ഞരുടെ മതം.

മണ്‍മയ ജീവിതത്തിൽ വിണ്‍ചുവ നുകരാൻ വചനോപാസനയും വിശ്വാസസ്ഥൈര്യവും ഉണ്ടാവട്ടെ. ദൈവപ്രമാണങ്ങളും വചനോപദേശങ്ങളും നമുക്കു മാർഗദീപങ്ങളാകട്ടെ. അക്ഷരാനന്ദമായ് മേവും വചനമേ അക്ഷയസാന്ത്വന സങ്കേതമേ ആദിയിൽ ദൈവത്തോടൊത്തുവസിച്ചൊരു നാദസ്വരൂപമേ കൈതൊഴുന്നേൻ (ക്രിസ്തുഗാഥ).

കൃപാവസന്തം - 28 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്‍റെ വഴിയെ

ജറുസലേം തീര്‍ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.