ധനമോഹം
ധനമോഹം
താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സന്പത്ത് സന്പാദിക്കുന്നവൻ. ജീവിത മധ്യത്തിൽ അതവനെ പിരിയും. അവസാനം അവൻ വിഡ്ഢിയാവുകയും ചെയ്യും (ജറെ 17:11). സാന്പത്തിക സുസ്ഥിരതയും ക്ഷേമജീവിതവും ദൈവദാനങ്ങളാണ്. അതിനെന്നും ദൈവത്തോടു കൃതജ്ഞതയുള്ളവരാകുകയും വേണം. എന്നാൽ, അതു സന്പാദിക്കുന്ന മാർഗങ്ങളും വ്യയം ചെയ്യുന്ന രീതികളും നോന്പുകാല വിചിന്തനങ്ങളാകണം. മറ്റുള്ള പക്ഷികളുടെ മുട്ട എടുത്തുകൊണ്ടുവന്ന് അതിന്മേൽ അടയിരിക്കുന്ന തിത്തിരിപക്ഷിയുടെ സ്വഭാവം നന്നല്ല. നിന്‍റെ സന്പാദ്യം നീ സൃഷ്ടിക്കുന്ന ധാർമികതയുടെ അടയാളമാണെന്നാണ് ആചാര്യമതം.

ധനവാന്‍റെ സന്പാദ്യങ്ങളെല്ലാം ദരിദ്രന്‍റെ അവകാശങ്ങളാണെന്നു സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു. ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണത്രെ. ധനാർത്തി എല്ലാ തിന്മകളുടെയും മൂലമാണെന്നാണു മറ്റൊരു പാഠം.

ധാരാളം വിളവുകൾകണ്ടു മതിമറന്നവൻ അറപ്പുരകൾ വലുതാക്കാൻ ശ്രമിക്കുന്പോൾ ദൈവം ചോദിക്കുന്നു. ഭോഷാ ഈ രാത്രി നിന്‍റെ ആത്മാവിനെ തിരിച്ചെടുത്താൽ നീ സന്പാദിച്ചതൊക്കെ ആരുടേതാകും? ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കാൻ നമുക്കാവില്ലല്ലോ. ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുത്തിട്ടു തന്നെ അനുഗമിക്കാനാണു ക്രിസ്തു പഠിപ്പിച്ചത്.

കാലില്ലാത്ത സഹോദരങ്ങളെ കണ്ടിട്ടും ഷൂ ഇല്ലെന്നു പറഞ്ഞു കരയുകയാണ് നമ്മളിപ്പോഴും. മാളിക മുകളേറിയ മന്നന്‍റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ. ”പണംകൊണ്ടു കെട്ടിടം വാങ്ങാം; വീട് വാങ്ങാനാവില്ല. പണംകൊണ്ടു മെത്ത വാങ്ങാം; ഉറക്കം വാങ്ങാനാകില്ല. ഘടികാരം വാങ്ങാം; സമയം വാങ്ങാനാകില്ല. പുസ്തകം വാങ്ങാം; അറിവ് വാങ്ങാനാവില്ല. ഭക്ഷണം വാങ്ങാം; വിശപ്പ് വാങ്ങാനാവില്ല. സ്ഥാനമാനങ്ങൾ വാങ്ങാം; ബഹുമാനം വാങ്ങാനാവില്ല. രക്തം വാങ്ങാം; ജീവൻ വാങ്ങാനാവില്ല. പണമല്ല എല്ലാം’ എന്ന് നമ്മെ പഠിപ്പിക്കുന്നത് ഇന്ത്യയുടെ മുൻ പ്രസിഡന്‍റ് ആദരണീയനായ എ.പി.ജെ. അബ്ദുൾകലാമാണ്.


അർഥാനാമാർജ്ജനേ ദുഃഖം ആർജ്ജിതാനാം തു രക്ഷണേ ദുഃഖം ആയേ ദുഃഖം വ്യയേ ദുഃഖം അർഥ കിം ദുഃഖകാരണം (ധനം സന്പാദിക്കുക ദുഃഖകരം, സന്പാദിച്ച ധനം സൂക്ഷിക്കാൻ ദുഃഖം. നേടാനും ചെലവഴിക്കാനും ദുഃഖം. ധനം എത്രയോ ദുഃഖകാരണം!) അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു (നടപടി 2:45). ഒന്നിന്‍റെയുംമേൽ അടയിരിക്കാതെ, ആദിമക്രൈസ്തവ സമൂഹത്തിന്‍റെ പങ്കുവയ്ക്കലിന്‍റെ ഈ ധാർമികത നമ്മുടെ ചൈതന്യമാകട്ടെ.

കൃപാവസന്തം-29 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.