കർമം ധർമം
കർമം ധർമം
മണ്ണിൽ അധ്വാനിക്കുന്നവനു യഥേഷ്ടം ആഹാരം കിട്ടും; പാഴ്‌വേല ചെയ്യുന്നവൻ ബുദ്ധിശൂന്യനാണ് (സുഭാ. 12:11). നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാനായിരുന്നു മനുഷ്യനോടു ദൈവം പറഞ്ഞത്. ബൈബിളിലുടനീളം ഈ അധ്വാനവും കൃഷിയും വിളകളുമെല്ലാം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ആബേൽ ആടിനെ മേച്ചും കായേൻ മണ്ണിൽ കൃഷിചെയ്തും ജീവിച്ചു.

മുന്തിരിത്തോട്ടവും ആടുമാടുകളുമെല്ലാം പ്രവാചകഗ്രന്ഥങ്ങളിൽ പ്രത്യേക പരാമർശങ്ങളുമാണ്. പുതിയ നിയമത്തിൽ, ക്രിസ്തു ഒരു തച്ചന്‍റെ മകനായി ജനിച്ചുവളർന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ ശിഷ്യന്മാരിൽ പലരും മീൻപിടിത്തക്കാരുമായിരുന്നു. വിശുദ്ധ ജോണ്‍പോൾ പാപ്പ പറയുന്നതു ശ്രദ്ധേയമാണ്: ക്രിസ്തു മനുഷ്യനായി പിറന്നു, മനുഷ്യനായി വേലചെയ്തു. അതിലൂടെ എല്ലാ മനുഷ്യരും ജോലികളും മഹത്വീകരിക്കപ്പെട്ടു. തൊഴിലിനെയും തൊഴിലാളികളെയും ആശ്ലേഷിക്കുന്നവളാണ് തിരുസഭ. ജോലി ഒരു ഭാരമായി കാണാനല്ല, മറിച്ചു വിശ്വാസ വെളിച്ചത്തിൽ, പ്രവർത്തനനിരതനായ ദൈവത്തോടു ചേർന്നു സേവനം ചെയ്യാനുള്ള ദൈവവിളിയായി കാണണം. പണം നേടുക എന്നതിനേക്കാൾ മാനവസ്നേഹരാജ്യം പടുത്തുയർത്താനും ദൈവത്തെ മഹത്വപ്പെടുത്താനുമായി സമർപ്പിതരാവുക. കുടുംബത്തിനും സമൂഹത്തിനും പൊതുനന്മയ്ക്കും വേണ്ടി ജീവിതം നൽകുന്നതിൽ അഭിമാനിക്കുക.


“ora et labora’’ പ്രാർഥനയും പ്രവർത്തനവുമായിരുന്നു വിശുദ്ധ ബനഡിക്ടിന്‍റെ ജീവിത ലക്ഷ്യം. “സമൂഹത്തിന്‍റെ നിശബ്ദമായ വിപ്ലവത്തിന് അധ്വാനം അത്യന്താപേക്ഷിതമാണ്’ (ഗാന്ധിജി). സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ സൂര്യനെപ്പോലെ ജ്വലിക്കാനും നാം തയാറാകണം (അബ്ദുൾ കലാം). മനുഷ്യ മഹത്വത്തെ വിലമതിക്കുന്ന എല്ലാ തൊഴിലുകളും മഹത്തരവും പ്രാധാന്യമുള്ളതുമാണ്.

ഓരോ തൊഴിലാളിയും ദൈവത്തിന്‍റെ കരമാണ് (വിശുദ്ധ അംബ്രോസ്) അതിനാൽ ഒരു തൊഴിലാളിയും ചൂഷണം ചെയ്യപ്പെടരുത്. ന്യായമായ വേതനം ഓരോ തൊഴിലാളിക്കും കിട്ടണം. ബാലവേല നമ്മുടെ സമൂഹത്തിൽനിന്നു പിഴുതെറിയണം. ജോലിചെയ്യുന്നതിൽ അഭിമാനിക്കുകയും ദൈവരാജ്യ നിർമിതിയിൽ പങ്കുകാരാകുകയും ചെയ്യാം.

കൃപാവസന്തം-30 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.