ദൈവനാമം
ദൈവനാമം
നീ നിന്‍റെ ദൈവമായ കർത്താവിന്‍റെ നാമം വൃഥാ പ്രയോഗിക്കരുത് (പുറ 20:7). പവിത്രമായതിനെക്കുറിച്ചുള്ള ബോധവും സൂക്ഷവും സുകൃതവും തന്നെയാണ്, പ്രത്യേകിച്ച് ഈ നോന്പുനാളുകളിൽ.

നാമം ഉറ്റബന്ധത്തിന്‍റെയും ഉറച്ചവിശ്വാസത്തിന്‍റെയും അടയാളമാണ്. അതിനാൽത്തന്നെ പേരുകൾ ആദരിക്കപ്പെടേണ്ടതാണ്. അതു സർവജ്ഞനായ ദൈവത്തിന്‍റെ നാമമാകുന്പോൾ സ്നേഹപൂർണമായ ആരാധനയിൽ കാത്തുസൂക്ഷിക്കപ്പെടണം. വാഴ്ത്താനും സ്തുതിക്കാനുമല്ലാതെ, അതു വിലകുറഞ്ഞ സംസാര വിഷയമാക്കാനും സൃഷ്ടികളുടെ ദുരുപയോഗത്തിനുമുള്ളതല്ല. പരിശുദ്ധമായ അവിടുത്തെ നാമത്തിന് അർഹമായ ബഹുമാനം നൽകപ്പെടണം. അതു ദൈവദൂഷണത്തിന് ഉപയോഗിക്കാൻ പാടില്ല.

നിസാര കാര്യങ്ങൾക്കു വേണ്ടിക്കൂടി ശപഥംചെയ്യാൻ ദൈവനാമം ഉപയോഗിക്കുന്നതു ശരിയല്ല. നിങ്ങളുടെ വാക്കുകൾ അതെ അതെ എന്നോ അല്ല അല്ല എന്നോ ആയിരിക്കട്ടെ എന്നാണല്ലോ ക്രിസ്തുപാഠം. “ദൈവം ഓരോ വ്യക്തിയെയും പേരുചൊല്ലി വിളിക്കുന്നു. ഓരോ വ്യക്തിയുടെയും പേര് പവിത്രമാണ്. പേരു വ്യക്തിയുടെ പ്രതിരൂപമല്ല. അത് വഹിക്കുന്ന വ്യക്തിയുടെ മഹാത്മ്യത്തിന്‍റെ അടയാളമെന്ന നിലയിൽ അതു ബഹുമാനം ആവശ്യപ്പെടുന്നു’(കത്തോലിക്കാസഭയുടെ മതബോധനം 2158).

യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നവരുടെ അധരങ്ങൾ അനുഗ്രഹ വചസുകളായിരിക്കും പുറപ്പെടുവിക്കുന്നത്. “അങ്ങയുടെ നാമം പൂജിതമാകണമേ’’ എന്നായിരിക്കണം നമ്മുടെ പ്രാർഥന. ‘ധരയിലീ നരജന്മം സഫലമായീടുവാൻ തിരുനാമം പിരിയാതെ നാവിലുണ്ടാകണം’ (പൂന്താനം). യേശു ജീവിച്ചതു പിതാവിനെ മഹത്വപ്പെടുത്താനായിരുന്നു. പിതാവിനെയായിരുന്നു അവിടുന്ന് വെളിപ്പെടുത്തിയത്. ദൈവവുമായുള്ള ഈ അഭേദ്യബന്ധമാണ് വിശുദ്ധിയുടെ ഉറവിടം. അതായിരിക്കണം യഥാർഥ ആരാധകരുടെ മനോഭാവവും നടവഴിയും. ക്രിസ്തുവിനെപ്പോലെ, ദൈവനാമം ഹൃദയത്തിൽ വഹിച്ച്, മഹത്വവും ആരാധനയും നൽകി ആദരിക്കാൻ നമുക്കാകട്ടെ. ചിന്ത വാക് കർമങ്ങൾ ദൈവികമാകട്ടെ.


‘നിൻനാമത്തിൻ മഹത്വത്തിനു ചെറിയവരാം ഞങ്ങളിന്നൊത്തുചേർന്നുവന്നാലും മക്കളൊത്തിങ്ങു മരുവതവിടേക്കെന്നുമാനന്ദമാണല്ലോ’ (മാത്യു ഉലകംതറ).

കൃപാവസന്തം-32 /ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.