കർത്തൃദിനം
കർത്തൃദിനം
കർത്താവിന്‍റെ ദിനം വിശുദ്ധമായി ആചരിക്കുക (പുറ 20:8). ശുചിമനോ യദ്യസ്തി തീർത്ഥേന കിം? ശുദ്ധമാനസർക്കെന്തിനാണു മറ്റൊരു തീർഥം? (ഭർത്തൃഹരി). വിശുദ്ധ വിചാരങ്ങളാൽ അകവും പുറവും വെടിപ്പാക്കാനുള്ള ആഹ്വാനമാണല്ലോ നോന്പ്.

സൃഷ്ടാവിനെ കൃതജ്ഞതയോടെ അനുസ്മരിക്കാനും സൃഷ്ടികർമത്തിലൂടെ പരമപിതാവായ ദൈവം നൽകിയ രക്ഷയെ ധ്യാനിക്കാനും പ്രത്യേകമായി മാറ്റിവയ്ക്കപ്പെട്ടതാണ് കർത്തൃദിനം. “ഇതു കർത്താവൊരുക്കിയ ദിവസമാണ്; നമുക്കു സന്തോഷിച്ച് ഉല്ലസിക്കാം’’ (സങ്കീ 118:24). ദൈവത്തിന്‍റെ പ്രവൃത്തിയാണ് മാനുഷിക പ്രവൃത്തിയുടെ മാതൃക. സൃഷ്ടികർമം പൂർത്തിയാക്കിയ ദൈവം വിശ്രമിച്ചു. എങ്കിൽ മനുഷ്യനും ഈ വിശുദ്ധ വിശ്രമം ആവശ്യമാണ്. ജോലിയുടെ വിരസതയോടും ധനാർത്തിയോടുമുള്ള പ്രതിഷേധമാണതിന്‍റെ അന്തഃസത്ത. പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ക്രിസ്തു ഉത്ഥാനം ചെയ്ത ദിനംകൂടിയാണ് കർത്തൃദിനം.

ആകയാൽ അതു പൂജ്യവും പവിത്രവുമാണ്. മനുഷ്യനു ദൈവത്തിലുള്ള അനന്ത വിശ്രമത്തിന്‍റെ പ്രഘോഷണ സൗന്ദര്യവും ഈ ദിനത്തിനുണ്ട്. സൂര്യന്‍റെ ദിവസം ഞങ്ങളെല്ലാവരും സമ്മേളിക്കുന്നു. എന്തെന്നാൽ, അതു ദൈവം അന്ധകാരത്തിൽനിന്നു പദാർഥത്തെ വേർതിരിച്ചു ലോകത്തെ നിർമിച്ച ഒന്നാമത്തെ ദിവസമാണെന്നാണ് വിശുദ്ധ ജസ്റ്റിൻ പറയുന്നത്. അതിനാലാണ് ഞായറാഴ്ച കടമുള്ള ദിവസമായിരിക്കുന്നത്. ആഴ്ചയുടെ ആദ്യദിനമായ ഞായർ ദൈവിക സമയത്തിന്‍റെ ആവിഷ്കാരമാണ്. കർത്താവിന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓർമയാചരണമായി, വിശുദ്ധ കുർബാനയർപ്പണംവഴി, ഓരോ വിശ്വാസിയും ദൈവിക സമയത്തിലൂടെ സ്വർഗപ്രവേശനം ചെയ്യുകയാണ്.


കർത്തൃദിനത്തിന്‍റെ സംസ്ഥാപനം കുടുംബപരവും സാംസ്കാരികവും സാമൂഹികവും മതപരവുമായ ജീവിതത്തെ വളർത്താൻ ആവശ്യമായ വിശ്രമവും ഒഴിവുവേളയും ആസ്വദിക്കാൻ സഹായിക്കുന്നു (സഭ ആധുനിക ലോകത്തിൽ 67). “ക്രിസ്തുവിൽ ഒന്നാകാനുള്ള അവസരവും പാപമരണങ്ങളിന്മേൽ വിജയംവരിച്ച ഉത്ഥാനാനുഭവവുമാണ് വിശുദ്ധ കുർബാനയെന്നതിനാൽ ഞായറാഴ്ചയാചരണം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായി കരുതണം’’ (ഫ്രാൻസിസ് പാപ്പ). നല്ല വ്യക്തിയായിരിക്കാൻ ദൈവാലയത്തിൽ ബലിയർപ്പണത്തിനു പോകണമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുന്നതിങ്ങനെയാണ്: പരമനന്മ ദൈവമാകയാൽ ആ നന്മയിൽ (വിശുദ്ധ കുർബാന) പങ്കുകാരാകുന്നവർക്കു മാത്രമെ നല്ല വ്യക്തികളാകാനാകുകയുള്ളൂ.

കൃപാവസന്തം-33 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.