കൊല്ലരുത്
കൊല്ലരുത്
കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്നു പൂർവികരോടു പറയപ്പെട്ടിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും (മത്താ 5:21). മനുഷ്യജീവൻ ദൈവദാനമാകയാലും അതു ദൈവത്തിന്‍റെ പ്രവൃത്തി ആകയാലും ദൈവവുമായുള്ള അഭേദ്യബന്ധത്തിൽ നിലനിൽക്കുന്നതിനാലും പാവനവും പവിത്രവുമാണ്.

കോപവും അസൂയയും പെരുത്ത്, സഹജർക്കു ശത്രുവായിത്തീരുന്ന മനുഷ്യനെ കായേൻ മുതലിങ്ങോട്ടു കാണാം. തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദനത്തിനിരയായി ജീവൻ നഷ്ടമായ ഏഴു വയസുകാരനും പീഡിപ്പിക്കപ്പെട്ട ഇളയകുഞ്ഞുമൊക്കെ, കായേന്മാർ ഇന്നും പ്രവർത്തനനിരതരാണെന്നതിന്‍റെ തെളിവുതന്നെയാണ്.

ദൈവദാനമായ ജീവനെപ്പറ്റിയും മനുഷ്യന്‍റെ ഹിംസാത്മകമായ അക്രമത്തെക്കുറിച്ചുമുള്ള ഓർമപ്പെടുത്തലുകൾ ദൈവം നിരന്തരമായി നൽകുന്നുണ്ട്. "ഒരു പീഡ എറുന്പിനും വരുത്തരുതെന്നനുകന്പയും സദാ കരുണാകരാ നൽകുകെന്നുള്ളിൽ' (ശ്രീനാരായണഗുരു) ഗർഭധാരണത്തിന്‍റെ നിമിഷം മുതൽ മനുഷ്യജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാകയാൽ ഗർഭച്ഛിദ്രം ധാർമിക തിന്മയാണ്. ലക്ഷ്യങ്ങളും മാർഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും മരണാസന്നരുടെയും ജീവിതം അവസാനിപ്പിക്കുന്ന ദയാവധവും തിന്മയാണ്.


ദൈവം നമ്മെ ഏൽപ്പിച്ചുതന്നിരിക്കുന്ന ജീവന്‍റെ സൂക്ഷിപ്പുകാരാണ് നാം; ഉടമസ്ഥരല്ല. അതിനെതിരേയുള്ള ആത്മഹത്യയും അപരഹത്യയും വർജിക്കേണ്ടതാണ്. എത്ര തീക്കളികളാണ് ഇക്കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നമ്മുടെ യുവാക്കൾക്കിടയിലുണ്ടായതും ജീവനപഹരിച്ചതും! വ്യക്തിയോടുള്ള ആദരവും ബഹുമാനവും നാം വളർത്തണം.

അപരന്‍റെ ശരീരവും ആത്മാവും ആരോഗ്യവുമെല്ലാം ആദരിക്കപ്പെടേണ്ടതാണ്. മാരകമായ കോപം, മനഃപൂർവമുള്ള വിദ്വേഷങ്ങൾ, മനുഷ്യക്കടത്ത്, അവയവക്കച്ചവടം, ലഹരി ഉപയോഗം, മാനഹാനി, പരദൂഷണം, തേജോവധം, പരദ്രോഹം ഇവയെല്ലാം കൊല്ലരുത് എന്ന കല്പനവഴി വിലക്കപ്പെട്ടവയാണ്. ""സഹോദരനെ വെറുക്കുന്നൻ കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ വസിക്കുന്നില്ല എന്നു നിങ്ങൾക്കറിയാമല്ലോ'' (1 യോഹ 3:15). മാനിഷാദ!

കൃപാവസന്തം- 36
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.