ആർത്തി അരുത്
ആർത്തി അരുത്
നിന്‍റെ അയൽക്കാരന്‍റേതായ യാതൊന്നും മോഹിക്കരുത്. നിന്‍റെ അയൽക്കാരന്‍റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ നിന്‍റെ അയൽക്കാരന്‍റേതായ യാതൊന്നുമോ മോഹിക്കരുത് (പുറ 20:17). മറ്റൊരാളുടെ വസ്തുക്കളെ മോഹിക്കരുതെന്നാണ് പത്താം പ്രമാണം.

മനസിനെ മോഹത്തിനു കീഴ്പ്പെടുത്തുന്നത് ആപത്താണ്. “വിഷയങ്ങളെത്തന്നെ വിചാരിക്കുന്നവന് അവയിൽ ആസക്തിയുണ്ടാകുന്നു. ആസക്തിമൂലം കാമം ഉദിക്കുന്നു. കാമത്തിനു തടസം ഉണ്ടായാൽ ക്രോധം ഫലം. ക്രോധം അവിവേകത്തിനും അവിവേകം ഓർമയില്ലായ്മക്കും ബുദ്ധിനാശത്തിനും വഴിയൊരുക്കുന്നു. ബുദ്ധിനാശം സംഭവിച്ചവൻ മൃതപ്രായനായി നശിക്കുന്നു’’ (ഗീത). അന്യന് അവകാശമായത്, നീതിരഹിതമായി മോഹിക്കുന്പോൾ അത് അധർമമാകും.

ഒരു ക്രിസ്ത്യാനിക്കുണ്ടായിരിക്കേണ്ട മനോഭാവം ഇതാണ്: “നീ വഴി ദൈവം വാഴ്ത്തപ്പെട്ടവനായി കാണാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിന്‍റെ സഹോദരന്‍റെ പുരോഗതിയിൽ സന്തോഷിക്കുക, അപ്പോൾത്തന്നെ ദൈവം നിന്നിലൂടെ മഹത്വീകൃതനാകും.’’ (വി.ജോണ്‍ ക്രിസോസ്തോം). അത്യാഗ്രഹവും ഭൗതിക വസ്തുക്കൾ അതിരില്ലാതെ കുന്നുകൂട്ടുന്നതുമൊക്കെ ക്രൈസ്തവചൈതന്യമല്ല. ദുരാഗ്രഹങ്ങൾ നാശത്തിന്‍റെ വാതായനങ്ങളാണ്. പരനന്മ ആഗ്രഹിക്കാനുള്ള പരിശീലനം നേടണം നാം. സ്വാർഥം തിന്മയാണ്. അത് നമ്മെ അന്ധരാക്കുകയും ആപത്തിലാഴ്ത്തുകയും ചെയ്യും.

നിറവയലുകളാണെങ്കിലും കൊക്കിലൊതുങ്ങുന്നതുമാത്രം കൊത്തിപ്പറക്കുന്ന വയൽക്കിളിയുടെ പക്വത അനുകരണീയമാണ്. വസ്തുവകകളുടെ സമൃദ്ധിയിൽ മതിമറക്കുന്നവർ മൂഢന്മാരെന്ന് ബൈബിൾ പഠിപ്പിക്കുന്നു. നിക്ഷേപം സ്വർഗത്തിലാണെന്നും യഥാർഥ നിധി ദൈവമാണെന്നുമുള്ള തിരിച്ചറിവാണ് നമുക്കാവശ്യം. സ്വരുക്കൂട്ടിയവയൊക്കെ പ്രളയം കവർന്നതെത്ര വേഗത്തിലായിരുന്നു? ലോകം മുഴുവൻ നേടിയാലും ആത്മാവു നഷ്ടപ്പെടുത്തിയാൽ എന്തുപ്രയോജനമെന്നാണ് ഹൃദയപരിശോധന നടത്തേണ്ടത്. ശരീരത്തെ അതിന്‍റെ എല്ലാ ദുർഗുണങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിക്കാനുമാണ് ഈ നോന്പുകാലം. ഉള്ളതുകൊണ്ട് തൃപ്തിയടയുക; ഉണ്മയായ സർവേശ്വരനെ തേടുക.


“ഞാനെന്നും എന്‍റേതെന്നും എപ്പോഴുമുരിയാടുന്നവർ ഞാനെന്തെന്നോ, എന്‍റേതെന്തെന്നോ അറിയുന്നില്ല.’(റൂമി).

കൃപാവസന്തം - 40/ ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.