പാലങ്ങൾ മുങ്ങി; പമ്പാവാലി കഴിഞ്ഞത് ജാഗ്രതയോടെ
പാലങ്ങൾ മുങ്ങി; പമ്പാവാലി കഴിഞ്ഞത് ജാഗ്രതയോടെ
മഹാപ്രളയം ഒഴുകിപോയിട്ട് കൃത്യം ഒരു വർഷം പൂർത്തിയാകുന്ന ദിവസമടുത്തപ്പോൾ അതേപോലെ വാ പിളർന്ന് ആർത്തലച്ചൊഴുകി പാഞ്ഞെത്തി പമ്പാവാലിയിലേക്ക് മലവെള്ളം. കഴിഞ്ഞ പ്രളയത്തിന്‍റെ ദാരുണ അനുഭവങ്ങൾ നൽകിയ പാഠം കൊണ്ട് ഇത്തവണ അതീവ മുൻകരുതലോടെയാണ് നാട്ടുകാർ വെള്ളപ്പൊക്കത്തെ നേരിട്ടത്. ഇത്തവണ വെള്ളപ്പൊക്കത്തിനായി കലിതുള്ളിയത് പമ്പയല്ല അഴുതയാണ് എന്ന ഒരു വ്യത്യാസം മാത്രം.

ഇന്നലെ നടുക്കത്തിന്‍റെയും പിന്നെ തയാറെടുപ്പിന്‍റെയും പുലരി ആയിരുന്നു നാട്ടുകാർക്ക്. പുലർച്ചെയോടെ അഴുതാ നദി കരകവിഞ്ഞു. ഒപ്പം പമ്പയാർ നിറഞ്ഞൊഴുകുന്നു. ആദ്യം മുങ്ങിയത് മൂക്കംപെട്ടിയിലെ കോസ്‌വേ പാലമാണ്. അര മണിക്കൂറിനുള്ളിൽ പമ്പാ നദിയിലെ എയ്ഞ്ചൽവാലി പാലത്തിന്‍റെ തൊട്ടുതാഴെയായി വെള്ളമൊഴുകിത്തുടങ്ങി. രാവിലെ 6.45 ഓടെ മൂക്കംപെട്ടി പാലം മുങ്ങുമ്പോൾ അക്കരെ എയ്ഞ്ചൽവാലിയിൽ നിന്നു യാത്രക്കാരുമായി മൂക്കംപെട്ടിയിലേക്ക് സ്വകാര്യ ബസ് പാലം കടന്നു കഴിഞ്ഞിരുന്നു. പിന്നെ ഇന്നലെ രാത്രി വരെയും പാലത്തിൽ നിന്നു വെള്ളമിറങ്ങിയിട്ടില്ല.

കണമലയിൽ പമ്പാ നദിയിലെ പഴയ കോസ്‌വേ പാലവും ഇടകടത്തിയിൽ അറയാഞ്ഞിലിമണ്ണിലേക്കുള്ള പാലവും കുരുമ്പൻമുഴി പാലവും ഇതിനോടകം വെള്ളത്തിനടിയിലായി കഴിഞ്ഞിരുന്നു.

മൂക്കംപെട്ടിയിലും അറയാഞ്ഞിലിമണ്ണിലും പാലങ്ങൾ മുങ്ങുന്നതിന് രണ്ട് മണിക്കൂറുകൾ മുമ്പെ നാട്ടുകാർ സുരക്ഷയുടെ മുൻകരുതലുകൾ ആരംഭിച്ചിരുന്നു. മൂക്കംപെട്ടി ടൗണിലെ കടകളിൽ കച്ചവടം വേണ്ടെന്ന് വച്ച് സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങിയിരുന്നു. വീടുകളിൽ രേഖകൾ, സർട്ടിഫിക്കറ്റുകൾ, മരുന്നുകൾ, അത്യാവശ്യ ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെ പായ്ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.


അറയാഞ്ഞിലിമണ്ണിലെയും മൂക്കംപെട്ടിയിലെയും രാവിലെ പണിക്ക് പോയവരെ കുടുംബാംഗങ്ങളും അയൽവാസികളും ഫോൺ ചെയ്ത് തിരിച്ചു വിളിച്ചു. ആളുകളില്ലാതിരുന്ന വീടുകളിൽ സാധനങ്ങൾ മാറ്റാൻ വേണ്ടി വീട്ടുടമകളുമായി ഫോണിൽ ബന്ധപ്പെട്ടു. മിക്കവരും മക്കളെ സ്‌കൂളിലേക്ക് വിട്ടില്ല. സ്കൂളിൽ പോയ കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ അധ്യാപകരും നാട്ടുകാരും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

തീരപ്രദേശത്തെ മിക്ക വീടുകളിലും അരി, പയർ, ധാന്യങ്ങൾ, ഉണക്കമത്സ്യം തുടങ്ങിയവയൊക്കെ പായ്ക്കറ്റുകളിലാക്കി വീട്ടുകാർ വച്ചു. പാലങ്ങളുടെ ഇരു കരകളിലുമായി നദിയിലെ ഒഴുക്കിന്‍റെ വേലിയേറ്റം നോക്കി കാത്തു നിന്നത് നൂറുകണക്കിന് ആളുകളാണ്. ഇതിനിടെ മഴക്ക് അല്പം ശമനം ഉണ്ടായത് വെള്ളപ്പൊക്കത്തിന്‍റെ തീവ്രത കുറച്ചെങ്കിലും വൈകുന്നേരവും മഴ തുടരുകയായിരുന്നു. പ്രളയത്തിലേക്കുള്ള സൂചനകൾ കണ്ടാൽ നാട്ടുകാരെയെല്ലാം വിവരമറിയിക്കാനും ഒപ്പം അടിയന്തരമായി ക്യാമ്പ് തുറക്കാൻ എയ്ഞ്ചൽവാലിയിൽ സെന്‍റ് മേരീസ് സ്കൂളിൽ സന്നാഹങ്ങൾ ഒരുക്കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.