പ്രളയ ഭീതിയ‌ിൽ കിഴക്കൻ മേഖല
പ്രളയ ഭീതിയ‌ിൽ കിഴക്കൻ മേഖല
രണ്ടു ദിവസമായി ഇടവിടാതെ പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലകൾ പ്രളയ ഭീതിയിൽ. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിൽ മഴ വ്യാപക നാശനഷ്ടം ഉള്ളവാക്കി. വൈദ്യുതി ബന്ധം നിലച്ചതോടെ ചില ഉൾനാടൻ പ്രദേശങ്ങൾ ഇരുട്ടിലാണ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ജീവനക്കാർ ധ്രുതഗതിയിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചുവെന്ന് അധികൃതർ പറഞ്ഞു.

മണിമലയാറ്റിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് പഴയിടം കോസ് വേ പാലത്തിൽ വെള്ളംകയറി ഗതാഗതം മുടങ്ങി. പാലത്തിന്‍റെ ഒരുകരയിൽ മുഴുവൻ ആറ്റിലൂടെയൊഴുകിയെത്തിയ മാലിന്യമടിഞ്ഞുകൂടി. പിന്നീട് നാട്ടുകാർ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കി. പാലത്തിന്‍റെ കൈവരിയിലും തൂണിലും തടഞ്ഞിരിക്കുന്ന തടി, മരച്ചില്ല, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവയാണ് നീക്കം ചെയ്തത്. പാലത്തിൽ വെള്ളം കയറിയതിനാൽ ബസുകൾ ഓടിയില്ല. പൊൻകുന്നം- മണിമല റോഡിൽ മൂലേപ്ലാവിന് സമീപം റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ പഴയിടം കോസ് വേ വഴിയായിരുന്നു ബസുകളും വലിയ വാഹനങ്ങളും മണിമലയിലേക്ക് പോയിരുന്നത്.

ചെറുവള്ളി മലയപറമ്പ് തോട്ടിൽ വെള്ളം ഉയർന്ന് മണ്ണനാനിയിലെ വീട്ടിൽ വെള്ളം കയറി. പുത്തുരേടത്ത് പി.ആർ. ബിജുവിന്‍റെ വീടാണ് വെള്ളത്തിലായത്. ബിജുവും കുടുംബവും ഇവിടെ നിന്ന് താമസം മാറ്റി. സമീപത്തുള്ള രണ്ടുവീടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണിമലയാറ്റിൽ വെള്ളമുയർന്നതോടെയാണ് തോട്ടിലും ജലനിരപ്പുയർന്നത്. കഴിഞ്ഞ പ്രളയത്തിൽ ഇവിടെ വെളളം കയറിയതിനെ തുടർന്ന് ഒന്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

കനത്ത മഴയിൽ പെരുവന്താനത്ത് വ്യാപക നാശനഷ്ടമാണുണ്ടായത്. മുറിഞ്ഞപുഴ- ചെറുവള്ളിക്കുളം, മുറിഞ്ഞപുഴ- കണങ്കവയൽ റോഡുകളിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. നാട്ടുകാർ ചേർന്ന് റോഡിലെ മണ്ണ് നീക്കം ചെയ്തതാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചെറുവള്ളിക്കുളം പാറേച്ചാലിൽ ബിജുവിന്‍റെ വീടിനോടു ചേർന്ന് ഉൾപൊട്ടൽ ഉണ്ടായി. ആളപായം ഇല്ല. ബിജുവിന്‍റെ വീട് അപകടാവസ്ഥയിലാണ്.

പ്രദേശത്ത് വ്യാപക കൃഷി നാശവും ഒരു വീട് ഭാഗികമായിയും തകർന്നു. പെരുവന്താനം നാല്പതാം മൈലിൽ മണിക്കൊമ്പിൽ അജയ് യുടെ പുരയിടത്തിൽ നിന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. ഇവിടെ കൃഷിയിറക്കിയ ബ്രദേഴ്സ് സ്വാശ്രയ സംഘത്തിന്‍റെ ഇരുനൂറോളം കുലയ്ക്കാറായ വാഴകളും ഒലിച്ചുപോയി. ഇവിടെ നിന്ന് ഒഴുകിയെത്തിയ ഉരുൾ പേണ്ടാനത്ത് ലില്ലിക്കുട്ടിയുടെ അരയേക്കർ കൃഷിഭൂമിയും തകർത്ത് അഴങ്ങാട് റോഡിൽ പതിച്ചു. ഇവിടെയും നെടിയോരം - ചുഴുപ്പ് റോഡിലും മൺതിട്ടയിടിഞ്ഞ് ഭാഗികമായി ഗതാഗതം സ്തംഭിച്ചു.


കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുത ലൈനുകൾ തകർന്നതിനാൽ പ്രദേശം ഇരുട്ടിലാണ്. ദേശീയപാതയിലെ പെരുവന്താനത്ത് ഇന്നലെ രാവിലെ പത്തോടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണെങ്കിലും ആർക്കും പരിക്കില്ല.

കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ വീടുകളിലും കൂട്ടിക്കൽ ചപ്പാത്തിലും വെള്ളം കയറി. മുണ്ടക്കയം,കോരുത്തോട് മേഖലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. ഇന്നലെ രാവിലെ ഏഴോടെ കോസ്‌വേ പാലത്തിലും കോരുത്തോട് വില്ലേജ് ഓഫീസിലും വെള്ളം കയറി. ഓഫീസ് സമയമല്ലാത്തതിനാൽ ജീവനക്കാർ എത്തിയിരുന്നില്ല. സമീപം താമസിക്കുന്ന വില്ലേജ് ജീവനക്കാരനും നാട്ടുകാരും ചേർന്ന് ഫയലുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കോരുത്തോട് പഞ്ചായത്തിലെ മൂഴിക്കൽ പ്രദേശവും ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കോരുത്തോട് - പെരുവന്താനം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂഴിക്കൽ പാലം ഒലിച്ചു പോയിരുന്നു. ചങ്ങാടം ഉപയോഗിച്ചായിരുന്നു ഇവിടെ ജനങ്ങൾ യാത്ര ചെയ്തിരുന്നത്.

കോരുത്തോട് ചണ്ണപ്ലാവ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. സാബു വലിയകാലായിലിന്‍റെ ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലും മധുസൂദനൻ ഇടയാടിക്കുഴി, വിനോദ് തെരുവംകുന്നേൽ, അനിൽ കുമാർ വലിയകടുപ്പിൽ എന്നിവരുടെ വീടുകളിലും വനറാണി ഷാപ്പിലും കുഴിമാവ് എൻഎസ്എസ് കരയോഗ മന്ദിരത്തിലെ അന്നദാന മണ്ഡപത്തിലും ഇവിടെയുള്ള പാലത്തിലും വെള്ളം കയറി.

മുണ്ടക്കയം - എരുമേലി സംസ്ഥാനപാതയിലും ഇവിടുത്തെ ചില വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മുണ്ടക്കയം പഞ്ചായത്തിലെ മുറികല്ലുപുറം ആറ്റുപുറമ്പോക്കിൽ താമസിക്കുന്ന ഈട്ടിക്കൽ ഉഷാ വിജയന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടവാസ്ഥയിലായി. മണിമലയാറ്റിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഇവിടെ താമസിക്കുന്ന 52 ഓളം കുടുംബങ്ങൾ ഭീതിയിലാണ്. ശക്തമായ കാറ്റിൽ കണ്ണിമല, പുലിക്കുന്ന് പ്രദേശത്തെ നിരവധി കർഷകരുടെ ഏക്കറുകണക്കിന് കപ്പ, വാഴ, ചേന മുതലായ കൃഷികൾ നശിച്ചു.

മുണ്ടക്കയം -ഇളംകാട് റോഡില്‍ മൂന്നാം മൈലിനു സമീപം 11 കെവി ലൈൻ റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. മേഖലയിലെ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.