വെള്ളത്തിൽ മുങ്ങി റോഡുകൾ, ഇഴഞ്ഞുനീങ്ങി വാഹനങ്ങൾ
വെള്ളത്തിൽ മുങ്ങി റോഡുകൾ, ഇഴഞ്ഞുനീങ്ങി വാഹനങ്ങൾ
മഴ കനത്തതോടെ നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ മെട്രോ നഗരത്തിൽ ഇന്നലെ വൈകുന്നേരം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മിക്ക ഇടറോഡുകളും തകർന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്കരമായി. നടപ്പാതകളിലേക്കു കയറിയ വെള്ളം കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി.

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിലും വെള്ളമുയർന്നു. സ്റ്റാൻഡിനുള്ളിലെ ഇരിപ്പിടങ്ങളിൽ പോലും വെള്ളം കയറിയിട്ടുണ്ട്. സമീപത്തെ ഓടകളിൽ നിറയുന്ന മാലിന്യങ്ങളും മലിനജലവും ഇവിടേക്ക് ഒഴുകിയെത്തുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. തിരക്കേറിയ ഹൈക്കോടതി മേനക ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും വെള്ളം കയറി. പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമേ പാതയോരത്തും റോഡിലും വൻ തോതിൽ ചെളി അടിഞ്ഞതും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

എംജി റോഡിൽ മെട്രോ സ്റ്റേഷന് സമീപം വെള്ളം കയറിയത് ഏറെ നേരത്തെ ഗതാഗതക്കുരുക്കിന് കാരണമായി. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരവും വെള്ളം കയറിയ നിലയിലാണ്. ഇവിടെ റോഡിൽ ചെളിനിറഞ്ഞത് സ്റ്റേഷനിലേയ്ക്കെത്തുന്ന യാത്രക്കാരെ വലച്ചു. മെട്രോ നിർമാണവും മേൽപാലത്തിന്‍റെ പണികളും നടക്കുന്ന വൈറ്റിലയിൽ മഴമൂലം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടാക്കി. സർവീസ് റോഡുകൾ തകർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെ വൈറ്റ് മിക്സ് ഇറക്കി കുഴികൾ അടച്ചിരുന്നു. മഴ കനത്തതോടെ ഇവ കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. ഇരുചക്ര വാഹനങ്ങൾ തെന്നി മറിയുന്നതിനും ഇത് ഇടയാക്കുന്നു. മേൽപാലം അടച്ചിട്ടിരിക്കുന്ന പാലാരിവട്ടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.പൊന്നുരുന്നി അന്പലത്തിനു സമീപത്തെ റോഡ് തകർന്ന് കുഴികളിൽ വെള്ളം നിറഞ്ഞതും മൂലം ഇതുവഴി വാഹനങ്ങൾ കടന്നു പോകാൻ ഏറെ സമയമെടുത്തു. ഇത് ഗതാഗതക്കുരുക്കിന് കാരണമായി.

നോർത്തിൽ പരമാര റോഡിലും വെള്ളം കയറിയ നിലയിലാണ്. ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതും റോഡിലെ വെള്ളക്കെട്ടും യാത്രക്കാരെ വലയ്ക്കുകയാണ്. കലൂർ പിവിഎസ് ആശുപത്രിക്കു സമീപം തകർന്ന് റോഡിൽ ടൈൽ പാകി തീരാത്തതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ദുഷ്കരമാണ്. നിരവധി വാഹനങ്ങൾ ഒന്നിച്ചെത്തുന്നതോടെ കലൂർ സിഗ്നൽ കടക്കാൻ വാഹന യാത്രക്കാർ ഏറെ പണിപ്പെടുകയാണ്.

തമ്മനം പുല്ലേപ്പടി റോഡ് തകർന്നതോടെ കതൃക്കടവ് ജംഗഷനിലും വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടു. വീടുകളിൽ വെള്ളം കയറിയതോടെ പിആൻഡി കോളനിയിലെ ആളുകൾ ദുരിതത്തിലായി. ജോലിക്കു പോകാനാകാത്ത അവസ്ഥയിലാണ് പലരും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.