ഇടിയും വെട്ടി മഴ; താളംതെറ്റി ജനജീവിതം
ഇടിയും വെട്ടി മഴ; താളംതെറ്റി ജനജീവിതം
ഇടിയുംവെട്ടി പെയ്യുന്ന മഴയിൽ താളംതെറ്റി ജനജീവിതം. വൈദ്യുതി വിതരണം തകറാലിലായതും മണ്ണിടിഞ്ഞും വെള്ളം കയറിയും റോഡ് ഗതാഗതം മുടങ്ങുന്നതും ജല വിതരണം നിലച്ചതും വെള്ളപ്പൊക്ക ഭീഷണിയും ജനങ്ങളെ പ്രയാസത്തിലാക്കുകയാണ്.

മാനന്തവാടി തോണിച്ചാൽ പെട്രോൾ പന്പിനു സമീപം മണ്ണിടിഞ്ഞത് മാനന്തവാടി-തോണിച്ചാൽ-പനമരം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗത തടസത്തിനു കാരണമായി. തൊണ്ടർനാട് സഹകരണ ബാങ്കിൽ വെള്ളം കയറി.

മേപ്പാടി കുന്നന്പറ്റ ചൈതന്യയിൽ സുരേഷിന്‍റെ വീടിന്‍റെ അടുക്കളയും വർക്ക് ഏരിയയും ബുധനാഴ്ച അർധരാത്രിയോടെ അയനിമരം വീണ് ഭാഗികമായി തകർന്നു. വിവരം അറിഞ്ഞു കുന്നന്പറ്റയ്ക്കു പോയ കൈരളി ചാനൽ റിപ്പോർട്ടർ കെ.ആർ. അനൂപ്, റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ മനു ദാമോദർ എന്നിവരുടെ കാർ മേപ്പാടി റോഡിലെ മാങ്ങാവയലിൽ ഒഴുക്കിൽപ്പെട്ടു. കുത്തൊഴുക്കിൽ നിയന്ത്രണംവിട്ട കാറിൽനിന്നു മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടു.

തൊണ്ടർനാട് പഞ്ചായത്തിലെ ചീപ്പാട്, മരച്ചുവട്, നിരവിൽപ്പുഴ, അത്യങ്കോട്, നെല്ലരി പ്രദേശങ്ങളിൽ വെള്ളം കയറി. കുറ്റ്യാടി-നിരവിൽപ്പുഴ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതു ഗതാഗത തടസത്തിനു കാരണമായി. മരച്ചുവടിൽ രണ്ടു കെഎസ് ആർടിസി ബസുകൾ വെള്ളക്കെട്ടിൽ കുടുങ്ങി. അഗ്നി-രക്ഷാസേനയെത്തിയാണ് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്.
മേപ്പാടി പുത്തുമലയിൽ ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ പൂർണമായും തകർന്നു. പച്ചക്കാട് രവീന്ദ്രൻ, ലീല എന്നിവരുടെ വീടുകളാണ് തകർന്നത്. വീട്ടുകാർ നേരത്തേ മാറിത്താമസിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പുത്തുമല കള്ളാടിയിൽ രജീവൻ, അയ്യപ്പൻ എന്നിവരുടെ വീടുകൾക്കു സമീപവും മണ്ണിടിഞ്ഞു. രണ്ടു കുടുംബങ്ങളെയും പുത്തുമല ഫോറസ്റ്റ് ഓഫീസിലേക്കു മാറ്റി. മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടത്തു റോഡിലേക്കു വൻതോതിൽ മണ്ണിടിഞ്ഞു. ഈ വഴിക്കുള്ള വാഹനയോട്ടം നിലച്ചു.


മേപ്പാടി കള്ളാടി തൊള്ളായിരംകണ്ടിയിൽ മണ്ണിടിഞ്ഞു റോഡ് തകർന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പുരിഞ്ഞി-കുണ്ടറക്കൊല്ലി റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നു. തലപ്പുഴ-മക്കിമല റോഡിലെ വയനാംപാലത്തിൽ വെള്ളംകയറി ഗതാഗത തടസം ഉണ്ടായി.

കൽപ്പറ്റ മണിയങ്കോട് 33 കെവി സബ്സ്റ്റേഷനിൽ വെള്ളംകയറി. വെള്ളപ്പൊക്കത്തെത്തുടർന്നു ബത്തേരി താലൂക്കിലെ പാന്പുംകുനി, വലിയവട്ടം കോളനികളിലെ കുടുംബങ്ങളെ കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലേക്കു മാറ്റി.

താമരശേരി ചുരത്തിലെ രണ്ടാം വളവിനു സമീപം ഇന്നലെ രാവിലെ മരം വീണു ഗതാഗത തടസം ഉണ്ടായി. പനമരം പുഴയോടു ചേർന്നുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. കൽപ്പറ്റ പള്ളിത്താഴെ ഭാഗത്തു റോഡിൽ വെള്ളം കയറി. വെള്ളപ്പൊക്കത്തെത്തുടർന്നു മണിയങ്കോടു ഭാഗത്തുള്ളവരെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റി.

ഇരുന്പുപാലം പുഴ നിറഞ്ഞൊഴുകുകയാണ്. കൽപ്പറ്റ-മേപ്പാടി റോഡിൽ പുത്തൂർവയൽ, കോട്ടവയൽ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. കോട്ടത്തറ പഞ്ചായത്തിലെ കുറുമണി, വെണ്ണിയോട് പ്രദേശങ്ങൾ വെള്ളംകയറി ഒറ്റപ്പെട്ടു. ബത്തേരി കല്ലൂർപുഴ കരകവിഞ്ഞു നിരവധി ഏക്കർ പാടം വെള്ളത്തിലായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.