പെരുമഴയിൽ നനഞ്ഞുവിറച്ച് വയനാട്
പെരുമഴയിൽ നനഞ്ഞുവിറച്ച് വയനാട്
വയനാട്ടിൽ കാലവർഷം അതിശക്തമായി തുടരുന്നു. ബുധനാഴ്ച വൈകുന്നേരം നാലു മുതൽ ഇന്നലെ വൈകുന്നേരം നാലു വരെ ജില്ലയിൽ ശരാശരി 204.3 മില്ലീമീറ്റർ മഴ ലഭിച്ചു. വൈത്തിരി താലൂക്കിൽ 256-ഉം ബത്തേരിയിൽ 112-ഉം മാനന്തവാടിയിൽ 245-ഉം മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞതിനെത്തുടർന്നു താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളപ്പൊക്ക ബാധിത പ്രദേസങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിവരികയാണ്. ഇന്നലെ വൈകുന്നേരം വരെ ജില്ലയിൽ 73 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 1347 കുടുംബങ്ങളിൽനിന്നുള്ള 4976 പേരാണ് ക്യാന്പുകളിൽ ഉള്ളത്. അണകളിൽ ജലനിരപ്പ് ഉയരുകയാണ്. 768.6 എംഎസ്എൽ ആണ് ബാണാസുരസാഗർ അണയിൽ ഇന്നലെ വൈകുന്നരം ജലനിരപ്പ്. കാരാപ്പുഴ അണയിൽ ജലനിരപ്പ് 758.2 എംഎസ്എൽ ആണ്. മഴ രാത്രിയും ശക്തമായി തുടർന്നാൽ കാരാപ്പുഴ അണയുടെ ഷട്ടറുകൾ ഇന്നു തുറക്കുമെന്നു അധികതൃതർ അറിയിച്ചു. അഞ്ചു മീറ്റർ വെള്ളം കൂടി എത്തിയാൽ ബാണാസുര അണയുടെ ഷട്ടറുകളും തുറക്കും.

ജില്ലയിൽ പലേടത്തും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കയാണ്. ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ വ്യാപകമാണ്. റോഡിലേക്കു മണ്ണിടിഞ്ഞു പലയിടത്തും ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ മുത്തങ്ങയ്ക്കു സമീപം പൊൻകുഴിയിൽ വെള്ളംകയറി. കുട്ട-ഗോണിക്കുപ്പ റോഡിൽ ഗതാഗതം താത്കാലികമായി വിലക്കി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെയും കണ്ണൂർ ടെറിറ്റോറിയൽ ആർമിയുടെയും ഓരോ കന്പനിയുടെ സേവനം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നാണ് ദുരന്ത നിവാരണ അഥോറിറ്റി വിലയിരുത്തൽ. ആവശ്യത്തിന് ഡിങ്കി ബോട്ടുകൾ ലഭ്യമാക്കാൻ ഫയർ ആൻഡ് റസ്ക്യൂ സേനയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍റെ കൈവശമുള്ള മുഴുവൻ ഫൈബർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനു ഉപയോഗപ്പെടുത്തിവരികയാണ്. കൂടുതൽ ബോട്ടുകൾ ആവശ്യം വരുന്ന മുറയ്ക്ക് വാടകയെടുക്കും.

താലൂക്ക് അടിസ്ഥാനത്തിൽ ദുരന്തനിവാരണത്തിനാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കിവരികയാണ്. റോഡ്, മൊബൈൽ, വൈദ്യുതി ബന്ധങ്ങൾ കാര്യക്ഷമമാക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങൾ പരിശോധിക്കാനും മറ്റു അപകടങ്ങൾ ഒഴിവാക്കാനും ജില്ലാ മണ്ണു സംരക്ഷണ ഓഫീസറെ അഥോറിറ്റി ചുമതലപ്പെടുത്തി. പുനർനിർമാണം നടക്കുന്ന വീടുകളുടെ സമീപം താമസിക്കുന്നവരെയും ക്യാന്പുകളിലേക്ക് മാറ്റും. വെള്ളം കയറാൻ സാധ്യതയുള്ള ഓഫീസുകളിൽനിന്നു ഫയലുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും നിർദേശം നൽകി.


ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ബീച്ചനഹള്ളി അണക്കെട്ടിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ തോത് വ്യാഴാഴ്ച്ച രാവിലെ ഉയർത്തി. ഇതു കബനി നദിയുടെ കൈവഴിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക രൂക്ഷത കുറയ്ക്കാൻ സഹായകമാകും.

ക്യാന്പുകളിലേക്കുള്ള അവശ്യസാധനങ്ങളുടെയും ജില്ലയിലാവശ്യമായ പാചകവാതകം, ഇന്ധനം എന്നിവയുടെയും ലഭ്യത ഉറപ്പാക്കാൻ ജില്ലാ സിവിൽ സപ്ലൈ വകുപ്പിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ജീവനക്കാർ ക്യാന്പുകൾ സന്ദർശിച്ച് സാഹചര്യങ്ങൾ പരിശോധിക്കുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജീകരണം ഏർപ്പെടുത്തി. ക്യാന്പുകളുടെ പ്രവർത്തനം വിലയിരുത്താൻ ദിവസവും അവലോകനയോഗം ചേരും.

ജില്ലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാവിധ മണ്ണെടുപ്പും നിരോധിച്ചു. മഴ ശക്തമായതും കഴിഞ്ഞ ദിവസം അന്പലവയലിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചതും കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.

കണിയാന്പറ്റ ശുദ്ധജല വിതരണ പദ്ധതിയിലെ നിരിട്ടാടി പന്പ് ഹൗസും പരിസരവും വെളളത്തിലായതിനാൽ പന്പിംഗ് തടസപ്പെട്ടു. പന്പിംഗ് പുനഃസ്ഥാപിക്കുന്നതുവരെ പദ്ധതിക്ക് കീഴിൽ ജലവിതരണം ഉണ്ടാകില്ലെന്നു അസിസ്റ്റന്‍റ് എൻജിനിയർ അറിയിച്ചു. വൈദ്യുതി വിതരണത്തിലെ തടസം മൂലം കൽപ്പറ്റ ശുദ്ധജല വിതരണ പദ്ധതിക്കു കീഴിലും പന്പിംഗ് തടസപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.