കവളപ്പാറയിൽ 55 പേർക്കായി തെരച്ചിൽ
കവളപ്പാറയിൽ 55 പേർക്കായി തെരച്ചിൽ
മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പൻ മലയിലുണ്ടായ അതിഭീകരമായ ഉരുൾപൊട്ടലിനെത്തുടർന്നു കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുന്നു. ഇവിടെയുള്ള 18 കുടുംബങ്ങളിൽ നിന്നായി 55 പേരെ ഇനിയും കാണാനുണ്ടെന്നാണു റവന്യുവിഭാഗം നൽകുന്ന വിവരം.

ആറു മൃതദേഹങ്ങൾ

കവളപ്പാറയിൽ ഇന്നലെ ആറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവി ടെ ഉരുൾപൊട്ടലിൽ ഒന്പതു പേർ മരിച്ചതായി സ്ഥിരീകരി ച്ചു.

പോലീസ്, തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കനത്തമഴ തെരച്ചിലിനു തടസം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ. മുത്തപ്പൻമലയിൽ വീണ്ടും ഉരുൾപൊട്ടിയതു ഭീഷണിയുയർത്തി. എന്നാൽ, ആളപായമുണ്ടായിട്ടില്ല.

വീടുകൾ മൂടിപ്പോയി

വ്യാഴാഴ്ച രാത്രിയോടെയുണ്ടായ ഉരുൾപൊട്ടലിൽ മുപ്പതോളം വീടുകൾ മണ്ണിനടിയിലുണ്ടെന്നാണു വിവരം. നൂറേക്കറോളം സ്ഥലത്താണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നത്.

വീടുകൾ കാണാത്ത വിധം പൂർണമായി മണ്ണിനടിയിൽപ്പെട്ടു കിടക്കുകയാണ്. പല സ്ഥലത്തും വൃക്ഷത്തലപ്പുകൾ മാത്രമേ കാണാനുള്ളൂ. ഒരു കിലോമീറ്ററിലധികം പ്രദേശം മുഴുവനായും മണ്ണിലമർന്നിരിക്കുകയാണ്. സംഭവം നടന്നു രണ്ടു ദിനം പിന്നിടുന്പോൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാമെന്ന പ്രതീക്ഷ അകലുകയാണ്.

അതിശക്തമായ മഴയിൽ ഇവിടത്തെ മണ്ണ് കുഴന്പുരൂപത്തിലായതോടെ അവ നീക്കം ചെയ്യാൻ നന്നേ പ്രയാസം നേരിടുകയാണ്.

സംസ്ഥാനത്തെ ഉരുൾപൊട്ടലുകളിൽ ഏറ്റവും വലിയ അപകടമാണ് കവളപ്പാറയിലുണ്ടായിരിക്കുന്നത്.

മണ്ണിടിച്ചിൽ

ഇതിനു പുറമേ മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിന്‍റെ താഴ്‌വരയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മൂന്നു പേർക്കായി തെരച്ചിൽ തുടരുകയാണ്. ചാത്തംകുളം സത്യന്‍റെ ഭാര്യ സരോജിനി, മരുമകൾ ഗീതു, ഗീതുവിന്‍റെ ഒന്നരവയസുള്ള കുട്ടി എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഭർത്താവ് ശരത് രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു സംഭവം.


കോട്ടക്കുന്നിന്‍റെ താഴ്ഭാഗത്തുനിന്ന് ഇടിഞ്ഞുവീണ മണ്ണ് ഇവരുടെ വീടിനുമേൽ പതിക്കുകയായിരുന്നു. ഇതിനിടെ ആദ്യം ഇടിഞ്ഞതിന്‍റെ അൽപം മുകളിലായി മുപ്പതു മീറ്റർ നീളത്തിലും പത്തുമുതൽ 15 സെന്‍റിമീറ്റർ വീതിയിലുമായി ഇന്നലെ പുതിയ വിള്ളൽ രൂപപ്പെട്ടതു വലിയ ഭീഷണിയുയർത്തുകയാണ്. ഇതു തെരച്ചിലിനു തടസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ മണ്ണിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഏറ്റവും താഴെ ഭാഗത്താണു തെരച്ചിൽ നടത്തുന്നത്. ഇതിനു സമീപമുള്ള വീട്ടുകാരെയെല്ലാം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മലപ്പുറം ഫയർഫോഴ്സ്, ട്രോമാകെയർ, സന്നദ്ധ സംഘടനകൾ അടക്കം തെരച്ചിൽ നടത്തിവരികയാണ്. നാലു മണ്ണുമന്ത്രിയന്ത്രങ്ങൾ ഉപയോഗിച്ചാണു തെരച്ചിൽ തുടരുന്നത്.

വനത്തിൽ 200 പേർ

മുണ്ടേരി വനത്തിനുള്ളിലെ വാണിയന്പുഴ, ഇരട്ടുകുത്തി മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമമാരംഭിച്ചു. ഏതാണ്ടു 200 പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
ഈ പ്രദേശത്തേക്കുള്ള വഴിമാർഗങ്ങളെല്ലാം തടസപ്പെട്ടുകിടക്കുകയാണ്. പുറംലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ തകർന്നിരുന്നു. ഇതുകാരണം കാളികാവ് വനം റേഞ്ചിലൂടെ അതിദുർഘടമായ വനത്തിലൂടെ വേണം ഇവരെ രക്ഷപ്പെടുത്താൻ.

എൻഡിഎഫ്ആറിന്‍റെ കമാൻഡോകളും ഒരു സംഘം സൈന്യവും രണ്ടു റേഞ്ച് എക്സൈസ് ഓഫീസർമാരുമാണ് ഇവരെ രക്ഷപ്പെടുത്താൻ പുറപ്പെട്ടിട്ടുള്ളത്.
മഴ ഇന്നലെയും ജില്ലയിലെ ഒട്ടുമിക്കയിടങ്ങളിലും തിമിർത്തുപെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.