കണ്ണീർ താഴ്വര..! കാലവർഷക്കെടുതിയിൽ മരണം 76
കണ്ണീർ താഴ്വര..! കാലവർഷക്കെടുതിയിൽ മരണം 76
അതിശക്തമായ മഴയ്ക്കു കുറവു വന്നെങ്കിലും നാലാം ദിനമായ ഇന്നലെയും കേരളത്തിൽ ദുരിതപ്പെയ്ത്തിനു കുറവില്ലായിരുന്നു. മണ്‍കൂനയായി മാറിയ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും നടത്തിയ തെരച്ചിലിൽ കാണാതായ കൂടുതൽ പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തി. കാലവർഷക്കെടുതിയിൽ സംസ്ഥാനത്തെ മരണസംഖ്യ 76 ആയി ഉയർന്നു. ഉരുൾപൊട്ടലിനെത്തുടർന്നു മണ്ണിനടിയിലായവരിൽ 58 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണു സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്.

2.55 ലക്ഷം പേരാണ് സംസ്ഥാനത്തെ 1639 ദുരിതാശ്വാസ ക്യാന്പുകളിലായി കഴിയുന്നത്. മഴപ്പെയ്ത്തിലും ഉരുൾപൊട്ടലിലുമായി 77,688 കുടുംബങ്ങൾക്കാണു ക്യാന്പുകളിലേക്കു മാറേണ്ടിവന്നത്. ദുരിതാശ്വാസ പ്രവർത്തകർക്കൊപ്പം ഇന്നലെ സൈന്യവും തെരച്ചിലിനായി രംഗത്തിറങ്ങി. കവളപ്പാറയിലും പുത്തുമലയിലുമായി ഇന്നലെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും രണ്ടു ദിവസംകൂടി അതീവ ജാഗ്രതാ നിർദേശമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നു കൊല്ലം, തൃശൂർ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് ജനങ്ങളുടെ നെഞ്ചിടിപ്പുയർത്തുന്നു. എന്നാൽ, ദുരന്തഭൂമിയായ വയനാട് അടക്കമുള്ള പ്രദേശങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണു പ്രവചനം. 14 മുതൽ മൂന്നു ദിവസം വീണ്ടും കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിലും ഏതാണ്ട് ഇതേ ദിവസങ്ങളിലായിരുന്നു കനത്ത മഴ പെയ്തത്.


സംസ്ഥാനത്ത് ഇന്നലെ വരെ 3252 വീടുകളാണു തകർന്നത്. 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു.

ഔദ്യോഗിക കണക്കനുസരിച്ചു കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 72 പേരാണു മരിച്ചത്. മലപ്പുറത്ത് 23 പേരും കോഴിക്കോട്ട് 17 പേരും വയനാട്ടിൽ പന്ത്രണ്ടും കണ്ണൂരിൽ എട്ടും ഇടുക്കിയിൽ അഞ്ചും തൃശൂരിൽ നാലും ആലപ്പുഴയിൽ രണ്ടും കോട്ടയത്ത് ഒരാളും മരിച്ചു. തമിഴ്നാട്ടിലെ ഷോളയാർ അണക്കെട്ടു തുറന്നുവിടുമെന്ന സന്ദേശം കേരളത്തിനു ലഭിച്ചതോടെ ചാലക്കുടി പുഴയുടെ ഭാഗങ്ങളിലുള്ളവർ കൂടുതൽ ജാഗ്രതയിലായി. ഇടുക്കി അണക്കെട്ടിൽ 37 ശതമാനവും പന്പയിൽ 64 ശതമാനവും കക്കിയിൽ 39 ശതമാനവും വെള്ളം മാത്രമാണുള്ളത്. കുറ്റ്യാടി, ബാണാസുരസാഗർ, പെരിങ്ങൽകുത്ത് എന്നിവ മാത്രമാണു നിറഞ്ഞത്. ജല അഥോറിറ്റിയുടെ എട്ട് അണക്കെട്ടുകളാണ് ഇതുവരെ തുറന്നുവിട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.