പ്രളയം പഠിപ്പിച്ച പരസ്നേഹത്തിന് ഇന്ന് ഒരു വയസ്
പ്രളയം പഠിപ്പിച്ച പരസ്നേഹത്തിന് ഇന്ന് ഒരു വയസ്
സ്വാതന്ത്ര്യദിനത്തിൽ കേരളം മഹാപ്രളയത്തിന്‍റെ ആണ്ടോർമ അനുസ്മരിക്കുന്പോൾ, അതു പ്രളയകാലം മലയാളിയെ അടിവരയിട്ടു പഠിപ്പിച്ച പരസ്നേഹത്തിന്‍റെ ഒന്നാം വാർഷിക സ്മൃതി കൂടിയാകുന്നു. മുന്പു കാണാത്തവിധം അതിജീവനത്തിനായി ഭിന്നതകളേതുമില്ലാതെ കേരളം കൈകോർത്ത കാഴ്ച ഭാരതത്തിനും ലോകത്തിനും പ്രചോദനമായി.

2018 ഓഗസ്റ്റ് 14നു രാത്രിയിൽ മഹാപ്രളയത്തിന്‍റെ സൂചനകളുമായി പെരുമഴ ശക്തിപ്രാപിച്ചതോടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പലായനത്തിന്‍റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രകൃതിദുരന്തം മൂലം ആദ്യമായി സ്വന്തം വീടുകൾ വിട്ടു പോകേണ്ടി വന്നത് ആയിരക്കണക്കിനു കുടുംബങ്ങളായിരുന്നു. വയോജനങ്ങളും കുഞ്ഞുങ്ങളും രോഗികളുമെല്ലാം സുരക്ഷിതകേന്ദ്രങ്ങൾ തേടിയുള്ള പലായനത്തിനു വിഷമിച്ചപ്പോൾ, കൈത്താങ്ങാകാൻ അനേകരെത്തി. പരസ്പരം കൈകോർത്തും സഹായിച്ചും സഹായങ്ങൾ ഏറ്റുവാങ്ങിയുമാണ് ദുരിതബാധിതർ അതിജീവനവഴികളിലേക്കു ചുവടുവച്ചത്.

കഴിഞ്ഞ വർഷം മഴയും പ്രളയവും കാര്യമായി ബാധിക്കാതിരുന്ന വടക്കൻ കേരളത്തിലെ വിവിധ മേഖലകളിൽ നിന്നു നിരവധി വ്യക്തികളും സന്നദ്ധപ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കാനെത്തിയതും, കേരളത്തിന്‍റെ കൂട്ടായ്മ വിളിച്ചു പറയുന്നതായിരുന്നു. പ്രളയത്തിന്‍റെ ദുരിതങ്ങൾ അനുഭവിച്ചവരും അതിനിടയിൽ മറ്റുള്ളവരുടെ അതിജീവനത്തിനായി നിസ്വാർഥമായി രംഗത്തെത്തി. ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സാമൂഹ്യ സാഹചര്യങ്ങളുടെയും വ്യത്യാസങ്ങളില്ലാതെ എല്ലാവരും അതിജീവനത്തിനായി കൈകോർത്തു.


അതിജീവനത്തിന്‍റെയും കൂട്ടായ്മയുടെയും സന്ദേശവുമായി കഴിഞ്ഞ പ്രളയകാലത്താരംഭിച്ച പദ്ധതികൾ പലതും ഇപ്പോഴും തുടർന്നുവരുന്നുണ്ട്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ വലിയ അളവിൽ അതിജീവിക്കാൻ പരസ്നേഹനിർഭരമായ കൂട്ടായ്മയ്ക്കു സാധിച്ചുവെന്നത് ഇക്കുറിയെത്തിയ മഴക്കെടുതിയിലും കേരളത്തിന് ആത്മവിശ്വാസം പകരുന്നതായിരുന്നു.

സിജോ പൈനാടത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.