Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അതിജീവനത്തിന്റെ ഒരാണ്ടു പിന്നിട്ട് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ
മഹാപ്രളയത്തിന്റെ ഒന്നാംവാർഷികത്തിൽ രണ്ടാംപ്രളയത്തെ അഭിമുഖീകരിക്കുന്പോൾ ഒരാണ്ടിനിറപ്പുറം കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ അതിജീവനത്തിന്റെ പാതയിലാണ്. ഒരുവർഷം മുന്‍പ് ഇതേദിവസമാണ് ഡിപ്പോയെ മണ്ണുവിഴുങ്ങിയ ആ ദുരന്തമുണ്ടായത്. ഒരുഘട്ടത്തിൽ ഡിപ്പോ നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ അധികൃതരുടെയും ജീവനക്കാരുടെയും യൂണിയനുകളുടെയും ശക്തമായ ഇടപെടലാണ് കട്ടപ്പനയിൽതന്നെ നിലനിർത്താൻ സഹായകരമായത്.
ഉരുൾപൊട്ടലിന്റെ മൂന്നാംദിവസം കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലേക്കു ഡിപ്പോ മാറ്റി പ്രവർത്തനമാരംഭിച്ചു. അന്നുമുതൽ ഗതാഗതയോഗ്യമായ റൂട്ടുകളിൽ ബസുകൾ സർവീസ് ആരംഭിക്കാനും കഴിഞ്ഞു. കൂടാതെ ഡിപ്പോയുടെ പ്രവേശനകവാടത്തിൽ താൽകാലികമായി വർക്ക്ഷോപ്പ് തുടങ്ങി ബസുകൾ മുടങ്ങാതെ സർവീസ് നടത്താൻകഴിഞ്ഞു.
ഒരുവർഷം മുന്‍പ് ഉരുൾപൊട്ടിയെത്തിയ കല്ലുകുന്ന് മലയുടെ ഭാഗം ഇപ്പോഴും മണ്തിട്ടയ്ക്കുമുകളിൽ ചെറിയ തുരുത്തായി അവശേഷിക്കുന്നു. ഡിപ്പോയിലെ മൈതാനത്തെ മണ്ണ് പൂർണമായി നീക്കിയെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ കൂറ്റൻ മണ്‍തിട്ടയിൽനിന്നു മണ്ണൊലിച്ചിരുന്നു. ഇവിടെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രയോഗികമല്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു.
ഡിപ്പോയെ മണ്ണുവിഴുങ്ങിയ ആ രാത്രി
ഒരാണ്ടിനപ്പുറം ഇതേദിവസം ഓർത്തെടുക്കുന്പോൾ ഡിപ്പോയിലെ ഇൻസ്പെക്ടർമാരായ സി.ആർ. മുരളി, ഷിജിമോൻ ജോസഫ് എന്നിവർ അറിയാതെ ചങ്കിൽ കൈവച്ചുപോകുകയാണ്. ഭാഗ്യംകൊണ്ടു മാത്രമാണ് മഹാദുരന്തം തലനാരിഴയ്ക്ക് വഴിമാറിയതെന്നു ഇരുവരും പറയുന്നു. ഓഗസ്റ്റ് 17-നുണ്ടായ മലയിടിച്ചിലിനുപിന്നാലെയാണ് 18-ന് പുലർച്ചെ ഒന്നിന് ഉരുൾപൊട്ടി വെള്ളയാംകുടിയിലെ കെ എസ് ആർടിസി ഡിപ്പോ പൂർണമായി മണ്ണിനടിയിലായത്. ഒൻപതു ജീവനക്കാർ കഷ്ടിച്ചു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണും കല്ലും പതിച്ച് രണ്ടു ബസുകൾക്കു കേടുപാടു സംഭവിക്കുകയും വർക്ക്ഷോപ്പ്-ഗാരേജിന്റെ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടവും വിശ്രമകേന്ദ്രവും മണ്ണിനടിയിലാകുകയും ചെയ്തു.
തലേദിവസത്തെ മണ്ണിടിച്ചിലിൽ വലിയ നാശനഷ്ടം സംഭവിച്ചതോടെ മൈതാനത്ത് പാർക്കുചെയ്തിരുന്ന വാഹനങ്ങൾ സെന്റ് ജെറോംസ് സ്കൂളിലെ മൈതാനത്തേക്കു മാറ്റിയിരുന്നു. എടിഒ ഓഫീസിനുള്ളിലെ രേഖകൾ ഉൾപ്പെടെയുള്ളവയും മാറ്റി. വനിതാ ജീവനക്കാരെ സമീപത്തെ ബന്ധുവീടുകളിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു.
സി.ആർ. മുരളി, ഷിജിമോൻ ജോസഫ് ഉൾപ്പെടെ ഒൻപതോളംപേർ നിർത്തിയിട്ടിരുന്ന മിന്നൽ ബസിലും കാറിലുമായി ഇരിക്കുന്പോഴാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയത്. മരങ്ങളും കല്ലും മണ്ണും ഒലിച്ചുവരുന്നതുകണ്ട് ഞൊടിയിടയിൽ ഇവർ വാഹനങ്ങളിൽനിന്നു പുറത്തേക്ക് ഓടുകയായിരുന്നു. 200 മീറ്ററോളം ദൂരത്തിൽ മണ്ണും കല്ലും മരങ്ങളും ഒലിച്ചുവന്നതോടെ ഡിപ്പോയുടെ മൈതാനം പൂർണമായി മണ്ണിനടിയിലായി. ഉരുൾപൊട്ടിവന്ന പാറകൾ തട്ടിയാണ് രണ്ടു ബസുകൾക്ക് കേടുപാടു സംഭവിച്ചത്.
ഒരു ബസ് 100 മീറ്ററോളം മുന്നോട്ടു നിരങ്ങിനീങ്ങി. ഡിപ്പോയിലെ ഡീസൽപന്പിനു കേടുപാടു സംഭവിക്കാതിരുന്നതും ഭാഗ്യമായെന്നു ജീവനക്കാർ പറയുന്നു. ഡിപ്പോയ്ക്കുള്ളിലെ എടിഒ ഓഫീസ് കെട്ടിടം വൻതോതിൽ വിള്ളൽവീണു അപകടാവസ്ഥയിലായി. ലക്ഷക്കണക്കിനു രൂപയുടെ സാധന സാമഗ്രികളും അറ്റകുറ്റപ്പണി നടത്താനുള്ള ഉപകരണങ്ങളും മണ്ണിനടിയിലായി. ഉരുൾപൊട്ടലിനുശേഷം ഡിപ്പോയുടെ സമീപമുള്ള വീടുകളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയിരുന്നു.
മൂന്നാംദിവസം ഉയിർത്തെഴുന്നേൽപ്
ഡിപ്പോ പൂർണമായി മണ്ണിനടിയിലായതോടെ സർവീസുകൾ ഓപ്പറേറ്റുചെയ്യാൻ മറ്റൊരു സൗകര്യമില്ലാതെ അധികൃതർ വലഞ്ഞപ്പോഴാണ് സഹായഹസ്തവുമായി കട്ടപ്പന നഗരസഭ എത്തിയത്. കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് വിട്ടുനൽകാൻ തയാറാണെന്ന് അന്നത്തെ ചെയർമാൻ മനോജ് എം. തോമസ് അധികൃതരെ അറിയിച്ചതോടെ മറ്റൊരു വഴി തുറക്കുകയായിരുന്നു.
ഉടൻതന്നെ രേഖകളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പഴയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലേക്ക് എത്തിച്ചു. 21-ന് രാവിലെ മുതൽ പഴയ ബസ് സ്റ്റാൻഡിൽനിന്നു സർവീസുകൾ ഓപ്പറേറ്റ് ചെയ്തുതുടങ്ങി. മാസങ്ങൾക്കുശേഷം വാടക കെട്ടിടത്തിൽനിന്നു നഗരസഭയുടെ കെട്ടിടത്തിലേക്കു മാറ്റി. നിലവിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, കാഷ്യർ കൗണ്ടർ എന്നിവ പഴയ ബസ് സ്റ്റാൻഡിലും എടിഒ ഓഫീസ് പഴയ നഗരസഭ ഓഫീസിലുമാണ് പ്രവർത്തിക്കുന്നത്.
ഡിപ്പോ വിട്ടുകൊടുത്തില്ല
ഉരുൾപൊട്ടലിനുശേഷം മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലായതോടെ ഡിപ്പോ നിർത്തലാക്കാനും സർവീസുകൾ കുമളി, നെടുങ്കണ്ടം ഡിപ്പോകളിലേക്കു മാറ്റാനും അന്നത്തെ എംഡി ടോമിൻ തച്ചങ്കരി നിർദേശിച്ചിരുന്നു.
എന്നാൽ കെഎസ്ആർടിസി ഡയറക്ടർ സി.വി. വർഗീസ്, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവരുടെ ശക്തമായ ഇടപെടൽമൂലം ഡിപ്പോ ഇവിടെത്തന്നെ നിലനിർത്തുകയായിരുന്നു. നിലവിൽ 43 സർവീസുകളിൽ 38 എണ്ണം ഓപ്പറേറ്റുചെയ്യുന്നുണ്ട്. ഒരുവർഷത്തിനുള്ളിൽ ബംഗളൂരു അന്തർസംസ്ഥാന സർവീസും സുൽത്താൻ ബത്തേരി, ഷോളയൂർ എന്നീ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ആരംഭിക്കാൻ കഴിഞ്ഞു. എറണാകുളം സോണൽ ഓഫീസിനുകീഴിൽ മികച്ച വരുമാനമുള്ള ഡിപ്പോകളിൽ മുൻപന്തിയിലാണ് കട്ടപ്പന ഡിപ്പോ.
പഴയപടിയാക്കാൻ പണിപ്പുരയിൽ
ദുരന്തത്തിനുശേഷം എംപി ഫണ്ട് 25 ലക്ഷവും എംഎൽഎ ഫണ്ട് 45 ലക്ഷവും പ്രളയദുരിതാശ്വാസ ഫണ്ട് 25 ലക്ഷം ലഭിച്ചിരുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ജീവനക്കാരുടെ വിശ്രമമുറി കെട്ടിടം പൂർത്തീകരിച്ചു. പ്രളയദുരിതാശ്വാസ ഫണ്ട് ചെലവഴിച്ച് ഗാരേജ്- വർക്ക്ഷോപ്പ് പൂർത്തിയാക്കി. ഇതിനോടുചേർന്ന് അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ ഓഫീസ്, ചാർജ്മാൻ മുറി, സ്റ്റോർ മുറി, മെക്കാനിക്കൽ ജീവനക്കാരുടെ മുറി എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ എംപി ഫണ്ടിൽനിന്നു മൈതാനം കോണ്‍ക്രീറ്റ് ചെയ്തു.
വിശ്രമമുറിയോടു ചേർന്ന് വെഹിക്കിൾ സൂപ്രണ്ട്, സ്റ്റേഷൻ മാസ്റ്റർ, കണ്ട്രോളിംഗ് ഇൻസ്പെക്ടർ, എടിഒ എന്നിവരുടെ ഓഫീസ് കെട്ടിടം നിർമിക്കും. റാന്പിന്റെ നിർമാണവും അടുത്തഘട്ടത്തിൽ നടക്കും. നിലവിൽ ഗാരേജിനുള്ളിൽ വാഹനങ്ങളുടെ മുഴുവൻ അറ്റകുറ്റപ്പണികളും നടത്താൻ കഴിയുന്നുണ്ട്. പെയിന്റിംഗും ടെസ്റ്റിംഗും കുമളി, ആലുവ ഡിപ്പോകളിലാണ് നടത്തുന്നത്.
ഇന്ന് ഓർമപുതുക്കൽ
ഒരുവർഷം മുന്‍പുണ്ടായ ദുരന്തത്തിന്റെ ഓർമപുതുക്കി ജീവനക്കാർ ഇന്ന് ഡിപ്പോയിൽ ഒത്തുചേരും. രാവിലെ പത്തിന് നടക്കുന്ന പരിപാടി കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ജീവനക്കാർ ഡിപ്പോയിൽ ശുചീകരണം നടത്തുകയും വാഹനങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആശിച്ചത് മാന്ത്രികവീട്; ഒന്നും മിണ്ടാനാവാതെ നന്ദു
മാജിക്കുകൊണ്ടാരു വീടുണ്ടാക്കിത്തരുമോയെന്നു ചോദിക്കാ
പ്രളയ ധനസഹായവും ദുരിതാശ്വാസവും: അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി
2019-ലെ പ്രളയവും ദുരന്തവും ബാധിച്ചവരിൽ ധനസഹായം ലഭ
കവളപ്പാറ: രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു
കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കുവേണ
പ്രളയത്തെ അതിജീവിച്ച് അട്ടപ്പാടിയിലെ പരിസ്ഥിതി സൗഹൃദ തൂക്കുപാലമിതാ...
ആർത്തലച്ചെത്തിയ പേമാരിയെ അതിജീവിച്ചിരിക്കുകയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സ
മിന്നൽപ്രളയത്തിനു പിന്നിൽ അതിവർഷം
രണ്ടോ മൂന്നോ ദിവസംകൊണ്ടു പെയ്യേണ്ട കാലവർഷം രണ്ടോ മൂന്നോ മണിക്കൂ
വെള്ളം താഴ്ന്നതോടെ കുട്ടനാട്ടിൽ ദുരിതത്തിന്റെ നാളുകൾ
മഴ നിലച്ച് മാനം തെളിഞ്ഞതോടെ കുട്ടനാട്ടിൽ ജലനിരപ്പ് നല്ലരീതിയിൽ താഴ്ന്നു. കിഴ
ആ രക്ഷാപ്രവർത്തനത്തിനും സുബ്ഹാനും ഒരു വയസ്
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽനിന്നു നാവികസേന എയർ ലിഫ
പ്രളയം: മരണം 112 ആയി
പ്രളയ ദുരന്തത്തിൽ നഷ്ടമായത് 112 ജീവനുകൾ. മണ്ണിനട
വെള്ളമിറങ്ങിത്തുടങ്ങി; കുട്ടനാട്ടിൽ ദുരിതത്തിനയവില്ല
കിഴക്കൻ വെള്ളത്തിന്റെ വരവു നിലച്ചതിനു പുറമെ, മഴ കുറഞ്ഞതും മൂലം കുട്ടനാട്ടിൽ
പ്രളയദുരന്തത്തിന്റെ കണ്ണീരൊപ്പാന്‍ പ്രിയാകുമാരിയുടെ വക ഭൂമിയും
പ്രളയദുരന്തത്തില്‍ വൻ നാശനഷ്ടം നേരിട്ട സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്
കേരളത്തിനായി സ്നേഹത്തിന്റെ കുടുക്ക നല്കി കുഞ്ഞുകൈകൾ
രക്ഷിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പലപ്പോഴായി കിട്ടിയ തുക ഓണക്കോടി വാങ്ങു
നോക്കി നിൽക്കെ ഇജിയുടെ വീട് പ്രളയം എടുത്തു
തന്റെ വീടും സന്പാദ്യവുമെല്ലാം കൺ മുന്നിലൂടെ ഒഴുകി പോകുന്നത് നിസഹായതയോടെ നോ
ദുരിതാശ്വാസ നിധിയിലേക്കു ലിയാനയുടെ നാണയത്തുട്ടുകളും
പ്രളയത്തിൽ സർവതും നശിച്ചവർക്കു ആശ്വാസമേകാനായി രണ്ടാംക്ലാസുകാരി ലിയാനയും ത
കടയിലെ വസ്ത്രങ്ങൾ മുഴുവൻ നൽകി ഹാരിഷ
ദുരിതബാധിതർക്കു വസ്ത്രശേഖരം ദാനം നല്കി നന്മമരമായി മാറിയ എറണാകുളം ബ്രോഡ് വേ
പ്രളയ ദുരിതാശ്വാസം ! ഒരു ദിവസത്തെ സന്പാദ്യം നൽകി അയ്യാദുരൈ
ഒരു ദിവസത്തെ ഭക്ഷണം ഉപേക്ഷിച്ച് കേരളത്തിലെ പ്രളയദുരിതം അനുഭവിക്കുന്നവർക്ക്
പ്രളയ ദുരിതാശ്വാസത്തിന് എർളിൻ നൽകിയത് പൊൻതുട്ടുകൾ
പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് സാന്ത്വന സ്പർശം നൽകുന്നവരുടെ കൂട്ടത്തിൽ ഇ
രക്ഷാപ്രവർത്തനത്തിനെത്തിയ കടലിന്റെ മക്കൾ പ്രതിഫലം വാങ്ങാതെ കൊല്ലത്തേക്കു മടങ്ങി
പ്രളയ രക്ഷാപ്രവർത്തനത്തിനായി മുൻകരുതലെന്ന നിലയിൽ പത്തനംതിട്ട ജില്ലാ ഭരണക
ഉപജീവനമാർഗവും ദുരിതബാധിതർക്ക്; റാന്നിയിൽ താരമായി മോളി
ഉപജീവനമാർഗമായ തുണിക്കച്ചവടം നിർത്തി തുണികൾ പൂർണമായും പ്രളയബാധിതർക്കു ന
പ്രളയ ദുരിതാശ്വാസമായി ആടിനെ നൽകി വീട്ടമ്മ
പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സാന്ത്വനമേകാൻ തന്റെ ആട്ടിൻ പറ
കവളപ്പാറയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
നിലമ്പൂർ കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തകർ ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. രണ്ടു കുട്ടിക
പുത്തുമലയിൽ കണ്ടെത്താനുള്ളത് ഏഴ് പേരെ; തെരച്ചിൽ ഊർജിതം
ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ ഏഴ് പേർക്കായി വയനാട്ടിലെ പുത്തുമലയിൽ ഇന്നും തെരച്ചിൽ തുടര
കവളപ്പാറയിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 35
നിലമ്പൂർ കവളപ്പാറയിൽ ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രാവിലെ തുടങ്ങിയ തെരച്ചിലിന് പിന്നാലെ ആണ്
22.48 ടൺ അവശ്യമരുന്നുകൾ കേരളത്തിലേക്ക്
22.48 ടൺ അവശ്യമരുന്നുകൾ കേരളത്തിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായതാ
മലവെള്ളപ്പാച്ചിലില്‍ ആനക്കുട്ടി ഒഴുകിയെത്തി; സുരക്ഷിതമായി കാട്ടിലേക്ക് മടക്കിയയച്ചു
മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ രണ്ടുമാസം പ്രായമുള്ള ആനക്കുട്ടിയെ സുരക്ഷി
നിക്കാഹ് പതിനെട്ടിനുതന്നെ; ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ തുടച്ച് റാബിയ
കല്യാണം മാറ്റിവയ്ക്കേണ്ടിവരുമെന്ന ആശങ്ക അകന്നതിന്റ ആശ്വാസത്തിലാണ് ചൂരൽമല ച
പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിന് അമീൻ കർമസേന
വയനാട് പുത്തുമലയിലുണ്ടായ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട് കൂ
പ്രളയം പഠിപ്പിച്ച പരസ്നേഹത്തിന് ഇന്ന് ഒരു വയസ്
സ്വാതന്ത്ര്യദിനത്തിൽ കേരളം മഹാപ്രളയത്തിന്റെ ആണ്ടോർമ അനുസ്മരിക്കുന്പോൾ, അത
ഒറ്റയ്ക്കായ മാനുഷയെ ഏറ്റെടുക്കാൻ ദന്പതികൾ, വീടു നല്കാൻ ജിജുവും
പുറംപോക്കിലെ കൂര പ്രളയത്തിൽ തകർന്നതിനെത്തുടർന്നാണു മാനുഷ എന്ന ഒൻപതു വയസുകാരി
ഭാസ്കരന്റെ ആ പത്തു രൂപയിലുണ്ട് കാരുണ്യത്തിന്റെ വലിയ വില
ചുരുട്ടിപ്പിടിച്ച കൈ നിവർത്തി നീട്ടിയ ആ നോട്ടിൽ വിലയിടാനാവാത്ത മൂല്യമുണ്ട്.
മഹാപ്രളയത്തിന് ഇന്ന് ഒരു വയസ്; ഭീതിവിട്ടൊഴിയാതെ മലയോരം
കേരളംകണ്ട നൂറ്റാണ്ടിലെ മഹാപ്രളയം ഉണ്ടായിട്ട് ഇന്ന് ഒരുവയസ്. കഴിഞ്ഞവർഷത്തെ സ
സജ്നയും ജിതിനും കുടുക്ക പൊട്ടിച്ചു: പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍
സിസ്റ്ററേ, പ്രളയത്തില്‍ സങ്കടപ്പെടുന്ന ഒരുപാട് പേരില്ലേ... ഇത് ഞങ്ങളുടെ സന്‍പാദ
കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ: വിദഗ്ധർ പരിശോധിച്ചു
കഴിഞ്ഞ ദിവസം മണ്ണിച്ചിലുണ്ടായ മലപ്പുറത്തെ ടൂറിസ്റ്റ് കേ
പോസ്റ്റ്മോർട്ടത്തിനു സൗകര്യമൊരുക്കി പോത്തുകൽ മഹല്ല് കമ്മിറ്റി
കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പേ
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 131 അടിയിലേക്ക്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സാവധാനം ഉയരുന്നു. ഇന്ന
ഇടുക്കിയിൽ നീരൊഴുക്കു കൂടി; ജലനിരപ്പ് 43.08 %
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 43.08 ശതമാനമായി ഉയർന്നു. ഇന്ന
പ്രളയബാധിതർക്ക് 10,000 രൂപ
പ്രളയബാധിത മേഖലകളിലെ കുടുംബങ്ങൾക്കു സംസ്ഥാന ദുര
മരണം നൂറു പിന്നിട്ടു
മഴയുടെ ശക്തി കുറഞ്ഞതോടെ ആശ്വാസത്തോടെ ജനങ്ങള്‍. ശക്ത
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 103 ആയി
മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 103 ആയി. ഉരുൾപൊട്ടലിൽ വൻദുരന്ത
ദുരന്തബാധിതർക്ക് 10,000 രൂപ അടിയന്തരസഹായമായി നൽകുമെന്ന് മുഖ്യമന്ത്രി
കാലവർഷക്കെടുതിയിൽ ദുരന്തബാധിതരായവർക്ക് 10,000 രൂപ അടിയന്തരസഹായമായി നൽ
കവളപ്പാറയിൽ ഇന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി; തെരച്ചിൽ ഊർജിതം
നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോട
ദുരിതാശ്വാസനിധിയിലേക്ക് മന്ത്രിമാർ ഒരു മാസത്തെ ശന്പളം നൽകും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശന്പളം നൽകാൻ തീരുമാനി
ദുരന്തം നേരിടുന്ന കർഷകരെ ചേർത്തുനിർത്താം, തളർന്നുപോകാതെ
2018ലെ പ്രളയസമാനമായ സാഹചര്യങ്ങളിലൂടെ വീണ്ടും നാം കടന്നുപോകുകയാണ്. വേണ്ട സമ
പുഴകളിലെ മണൽവാരൽ നിരോധനവും വെള്ളപ്പൊക്കത്തിനു കാരണമെന്നു നിഗമനം
പുഴകളിലെ മണല്‍വാരല്‍ നിരോധിച്ചത് വ്യാപക
ദുരിതബാധിതർക്കു സഹായവുമായി നടൻ ധർമജനും
സിനിമാ ലൊക്കേഷനിൽനിന്നു ദുരിതാശ്വാസവുമായി നടൻ ധ
സ്കാനർ ലഭ്യമാക്കാൻ രാഹുലിന്റെ ഇടപെടൽ
വയനാട് ലോക്സഭ മണ്ഡലത്തിൽ ഉരുൾപൊട്ടലിൽ മണ്ണിന
നൗഷാദിന്റെ പാത പിന്തുടർന്ന് കുഞ്ഞുമോനും
ദുരിതാശ്വാസ ക്യാന്പിലേക്ക് വസ്ത്രങ്ങൾ ചോദിച്ചെത്തിയവർക്കു ചാക്ക
പ്രളയത്തിനുശേഷം സോയിൽ പൈപ്പിംഗ് പ്രതിഭാസവും
പ്രളയത്തിൽ നിന്ന് കരകയറും മുൻപ് മലയോര ജനതയെ ഭീ
പുത്തുമലയിൽ തെരച്ചിൽ ഊർജിതം; കൂടുതൽ യന്ത്രങ്ങൾ എത്തി
പുത്തുമല ദുരന്തസ്ഥലത്ത് മണ്ണിനടിയിൽപ്പെട്ടവർക്കാ
പ്രളയക്കെടുതി: മരണം 95; ക്യാന്പുകളിൽ 2.26 ലക്ഷം പേർ
പ്രളയക്കെടുതിയുടെ ആറാം ദിനം സംസ്ഥാനത്തെ മരണസംഖ്യ നൂറ
മഴയുടെ ശക്തി കുറയുന്നു; മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76 ആയി
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76 ആയി.
മഴ മാറിയെങ്കിലും ജാഗ്രത രണ്ടു നാൾ കൂടി
ദുരന്ത മേഖലയിലടക്കം സംസ്ഥാനത്ത് ഇന്നലെ മഴ അ
നാടിന്റെ വേദനയിൽ പങ്കുചേർന്ന് ടൊവിനോ തോമസ്
ദുരിതാശ്വാസ ക്യാമ്പുകളിൽ ചലച്ചിത്രതാരം ടൊവിനോ സന്ദ
കവളപ്പാറ: രക്ഷാപ്രവർത്തനം ഉൗർജിതമാക്കും
പോത്തുകല്ല് കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ
പുത്തുമലയിൽ കണ്ടെത്താനുള്ളത് ഏഴു പേരെ
മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് മലയിൽ വ്യാഴാഴ്ച ഉരുൾപൊട്ടിയ
കോട്ടക്കുന്നിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മൂന്നു പേരി
രാഹുൽ ഗാന്ധി കവളപ്പാറ സന്ദർശിച്ചു
പോത്തുകൽ കവളപ്പാറയിലെ ദുരന്തഭൂമി രാഹുൽ ഗാന്ധി എംപി സന്ദർശി
കുട്ടനാട്ടിൽ വ്യാപക മടവീഴ്ച
കുട്ടനാടൻ മേഖലയിൽ വ്യാപകമായി മട വീണതോടെ പലേട
ശക്തമായ മഴ ബുധനാഴ്ച വരെ
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യ
കവളപ്പാറ: മരണം 13 ആയി
പോത്തുകൽ കവളപ്പാറ മുത്തപ്പൻകുന്ന് ദുരന്തത്തിൽ ഇന്നലെ നാലു മൃത
കണ്ണീർ താഴ്വര..! കാലവർഷക്കെടുതിയിൽ മരണം 76
അതിശക്തമായ മഴയ്ക്കു കുറവു വന്നെങ്കിലും നാലാം ദിനമായ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top