പ്രളയത്തെ അതിജീവിച്ച് അട്ടപ്പാടിയിലെ പരിസ്ഥിതി സൗഹൃദ തൂക്കുപാലമിതാ...
പ്രളയത്തെ അതിജീവിച്ച് അട്ടപ്പാടിയിലെ പരിസ്ഥിതി സൗഹൃദ തൂക്കുപാലമിതാ...
ആർത്തലച്ചെത്തിയ പേമാരിയെ അതിജീവിച്ചിരിക്കുകയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സൗഹൃദ തൂക്കുപാലം. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മേലെതൊഡുക്കി, താഴെ തൊഡുക്കി, ഗലസി ഉൗരുകളിലെ ഗ്രോതവിഭാഗക്കാർക്ക് വർഷങ്ങൾ നീണ്ട യാത്രക്ലേശത്തിന് പരിഹാരമായാണ് ഐടിഡിപിയുടെ നേതൃത്വത്തിൽ ഭവാനിപ്പുഴക്ക് കുറുകെ തൂക്ക്പാലം നിർമിച്ചത്.

ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രളയത്തിൽ പുഴ കരകവിഞ്ഞ് തൂക്കുപാലത്തിന് മുകളിലൂടെ വെള്ളം അതിശക്തമായി ഒഴുകിയപ്പോഴും പാലം തകരാതെ പിടിച്ചു നിന്നു. 10 മീറ്റർ മുളപാളികൾ മാത്രമാണ് നഷ്ടപ്പെട്ടത്. പാലം നിർമിക്കുന്നതിന് മുന്പ് ് ഉൗരുകളിലെ എഴുപതോളം കുടുംബങ്ങൾക്ക് 26 കിലോമീറ്ററിലധികം മലയും കുന്നും കയറി വിജനമായ കാട്ടിലൂടെ വന്യമൃഗങ്ങളെഭയന്ന് വേണം പ്രധാന റോഡിലെത്താൻ.

മഴക്കാലങ്ങളിൽ പുഴ നിറഞ്ഞു ഒഴുകിയാൽ ദിവസങ്ങളോളം ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്ന പ്രദേശവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ് പാലം നിർമിച്ചതിലൂടെ യാഥാർഥ്യമായത്.


പാലം നിർമിച്ചത് 9.6 ലക്ഷം ചിലവിൽ

95 മീറ്റർ നീളത്തിൽ 9.6 ലക്ഷം രൂപ ചെലവഴിച്ച് ഐ.ടി.ഡി.പി.യുടെ നേതൃത്വത്തിൽ അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് തൂക്കുപാലം നിർമ്മിച്ചത്. സ്വകാര്യ കന്പനി 1.95 കോടി രൂപയ്ക്ക് നിർമ്മിക്കാനിരുന്ന പാലമാണ് ഐ.ടി. ഡി.പി. കുറഞ്ഞ ചിലവിൽ നിർമ്മിച്ചത്. പുഴയുടെ നടുവിൽ കോണ്‍ക്രീറ്റ് തൂണുകൾ നിർമ്മിച്ച് അതിനു മുകളിലൂടെ മുളയും അയേണ്‍ റോപ്പുകളും ഉപയോഗിച്ച് ഒരുമാസത്തോളം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്.

ശക്തമായ കാറ്റിനെയും മഴയേയും പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ ആധുനിക സാങ്കേതിക യും ഗ്രാമീണരുടെ സാങ്കേതികതയും പ്രയോജനപ്പെടുത്തി പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പാലം നിർമിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.