പുത്തൻചിറയുടെ ആത്മീയപ്രഭ ഇനി വിശുദ്ധ
പുത്തൻചിറയുടെ ആത്മീയപ്രഭ ഇനി വിശുദ്ധ
രാജകീയ പ്രൗഢിയും സഭാപിതാക്കന്മാരുടെ മഹിതമായ പാരമ്പര്യവും കൈമുതലായുള്ള പുത്തൻചിറയ്ക്ക് ഇനി വിശുദ്ധിയുടെ പരിവട്ടം . പുത്തൻചിറക്കാരുടെ പുണ്യവതിയെ ഇന്നു മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തുന്നതോടെ ലോകം മുഴുവനുമുള്ള അൾത്താരകളിൽ അവൾ വണങ്ങപ്പെടും. ആബാലവൃദ്ധം വിശ്വാസികൾ വിശുദ്ധരുടെ ലുത്തിനിയായിൽ പ്രാർഥിക്കും-വിശുദ്ധ മറിയം ത്രേസ്യയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ!

ഐതിഹ്യപ്പെരുമഴ

ക്രിസ്തുവർഷത്തിന്‍റെ ആരംഭത്തിൽ തന്നെ മഹാദേവർ പട്ടണം’ എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന്‍റെ ഭാഗമായിരുന്നു പച്ചപ്പണിഞ്ഞ പുത്തൻചിറ ഗ്രാമം. പേരു സൂചിപ്പിക്കുംപോലെ ‘പുതിയ ചിറ’ എന്ന അർഥത്തിലല്ല ഈ പേരുവന്നതത്രെ. പെരുമാൾ രാജാക്കന്മാർ രാജ്യം ഭരിച്ചിരുന്ന കാലത്ത് കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ പൊൻപണം (പുത്തൻ) വിതറിക്കൊണ്ട് ചിറ കെട്ടാനുള്ള സ്ഥലം ചേരമാൻ പെരുമാൾ കാണിച്ചുകൊടുത്തുവെന്നും അങ്ങനെ ചിറ കെട്ടിയ ഇടം പുത്തൻചിറയായെന്നുമാണ് ഐതിഹ്യം.

സഭയുടെ ഭദ്രാസനം

എഡി 400-ൽ കൊടുങ്ങല്ലൂരിൽനിന്നു കുടിയേറിയ ക്രൈസ്തവരാണ് പുത്തൻചിറയിലെ ക്രൈസ്തവ സാന്നിധ്യത്തിനു നാന്ദികുറിച്ചത്. എഡി 800ൽ ഉണ്ടായ വർഗീയ ലഹളയിൽ പള്ളി നശിപ്പിക്കപ്പെട്ടു. പിന്നീട് 1502-ലാണ് പുത്തൻചിറ കടവിൽ ഒരു പോർച്ചുഗീസ് വ്യാപാരി താമസമാക്കുകയും ഇന്നത്തെ കപ്പേളയുടെ സ്ഥാനത്ത് ഒരു കുരിശുപള്ളി പണിയിക്കുകയും ചെയ്തത്.

1706 മുതൽ 1777 വരെ കൊടുങ്ങല്ലൂർ മെത്രാസന മന്ദിരമായിരുന്നു ഇവിടം. 1789 ഡിസംബർ 24 നാണ് ടിപ്പുവിന്‍റെ പട ആക്രമിച്ചത്. നാലു സഭാമേലധ്യക്ഷന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇവിടെ സംസ്കരിച്ചിട്ടുണ്ട്. ഇതിൽ ആന്‍റണി പിമെന്‍റൽ മെത്രാന്‍റെ കാലത്താണ് അർണോസ് പാതിരി ഇവിടം സന്ദർശിക്കുകയും പുത്തൻപാന രചന ആരംഭിക്കുകയും ചെയ്തത്.

ഇപ്പോഴുള്ള പള്ളി 1915ൽ പണികഴിപ്പിച്ചതു മദർ മറിയം ത്രേസ്യയുടെ ആത്മീയ ഗുരുവും 21 വർഷം പുത്തൻചിറ ഫൊറോനപള്ളി വികാരിയുമായിരുന്ന ധന്യൻ ജോസഫ് വിതയത്തിലച്ചനാണ്. ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.


സമർപ്പിതരുടെ ഈറ്റില്ലം

തന്നെ അതിരൂപത ഭരണത്തിൽ സഹായിക്കുന്നതിനു പാറേമ്മാക്കൽ തോമ ഗോവർണദോർ 12 കാനോനിസ്റ്റുമാരെ നിയമിച്ചതിൽ ഒരാൾ പുത്തൻചിറ ഇടവകക്കാരനായ പഴയാറ്റിൽ ഇട്ടിച്ചെറിയ കത്തനാരായിരുന്നു. അവിടെ തുടങ്ങുന്നു ഇവരുടെ ചരിത്രം. മെത്രാപ്പോലീത്തമാർ ഇല്ലാതെ അഡ്മിനിസ്ട്രേറ്റർമാർ കൊടുങ്ങല്ലൂർ അതിരൂപത ഭരിച്ചിരുന്ന കാലത്ത് അഡ്മിനിസ്ട്രേറ്ററായ ദൊമിനിക് പുത്തൻചിറയിൽ താമസിക്കുകയും ഇവിടത്തുകാരനായ മാളിയേക്കൽ കൂനൻ ഇട്ട്യേര പൗലോസ് കത്തനാരെ കേരളത്തിന്‍റെ മുഴുവൻ വികാരി ജനറാളായി നിയമിക്കുകയും ചെയ്തു.

പിന്നീട് സീറോ മലബാർ സഭ രൂപീകൃതമായശേഷം 1978ൽ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനായതും പുത്തൻചിറക്കാരനായ മാർ ജയിംസ് പഴയാറ്റിലായിരുന്നു. അപ്പസ്തോലിക് നുണ്‍ഷ്യോ ആയിരുന്ന ആർച്ച്ബിഷപ് മാർ ജോർജ് പാനികുളവും ഇപ്പോഴത്തെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തും പുത്തൻചിറക്കാർതന്നെ. ഇപ്പോൾ പുത്തൻചിറ ഫൊറോന പള്ളി കൂടാതെ പുത്തൻചിറ ഈസ്റ്റ് പള്ളി കൂടി ഇവിടെയുണ്ട്. ഇരു ഇടവകകളിൽനിന്നുമായി നൂറോളം വൈദികരും ഇരുനൂറോളം സന്യാസിനികളും സേവനം ചെയ്യുന്നുണ്ട്.

പുത്തൻചിറയുടെ പരിമളം ആഗോളതലത്തിലേക്ക്

മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടെ പുത്തൻചിറ ഇപ്പോൾ ആഗോള സഭാചരിത്രത്തിലും ഇടംപിടിക്കുകയാണ്. ഈ ധന്യമായ മണ്ണിൽ പിറന്ന് ജാതിമത ഭേദമെന്യേ ഏവരെയും ശുശ്രൂഷിച്ച്, സ്നേഹിച്ച് ആ മണ്ണിൽതന്നെ മരിച്ച് അടക്കംചെയ്യപ്പെട്ട വിശുദ്ധയുടെ നിസ്വാർഥ സേവനത്തിന്‍റെ പരിമളം ലോകമെങ്ങും പരക്കുമ്പോൾ പുത്തൻചിറയും ലോകശ്രദ്ധയിലെത്തുന്നു.

സെബി മാളിയേക്കൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.