ഒറ്റ്
ഒറ്റ്
പിടിച്ചവയൊക്കെ ദിക്കിൽ കൊണ്ടെക്കെട്ടിയെന്ന മട്ടിൽ രാത്രിയുടെ ചുമരിൽ ചാർത്തപ്പെട്ട ഒരു ചതിച്ചിത്രം. ഉറ്റവരിൽ ഒരുവൻ തന്നെ അവന്‍റെ ഒറ്റുകാരനായി. ചാരെ നിന്നവൻ ചാരനായി. കുലംകുത്തിക്കു ചൂട്ടുപിടിച്ച കുറെ പടയാളികളും. ഗുരുവുമായുള്ള തന്‍റെ മൂന്നു വർഷത്തെ ആത്മബന്ധത്തെ 30 വെള്ളിത്തുട്ടുകൾക്കു തുല്യമാക്കിയ അവൻ തനിക്കു തണലേകിയ ഗുരുവെന്ന തരുവിനെ വെറും വിറകുവിലയ്ക്കു വിറ്റു.

ചതിക്കരാറിൽ ചങ്ങാതിയൊരുവന്‍റെ മുത്തംകൊണ്ടുള്ള മുദ്രവയ്ക്കൽ. ചതിയനു ചുംബിക്കാൻ കൊതി. ആ ചുംബനത്തിൽ ചതിയുടെ ചൂടറിഞ്ഞു ഗുരു. കൂടെയായിരിക്കാനുള്ള വിളി കിട്ടിയവനു കുതികാലുവെട്ടാനായിരുന്നു വിധി. യൂദാസ് മരക്കൊന്പിൽ തൂങ്ങിത്തീർന്ന ഒരു മനുഷ്യജന്മമല്ല.

ഉദരപൂരണത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത, ബന്ധങ്ങളെയും ബന്ധുക്കളെയും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന, പണക്കിഴികളുടെ വലിപ്പച്ചെറുപ്പമനുസരിച്ച് സ്വന്തബന്ധങ്ങളുടെ വില കൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന ആധുനിക ഉപഭോഗസംസ്കാരത്തിന്‍റെ ഉയിരുള്ള ആൾരൂപമാണ്.

ധനമോഹവും വിഷയാസക്തിയുമൊക്കെ തലയ്ക്കുപിടിക്കുന്പോൾ മസ്തിഷ്കത്തിനുണ്ടാകുന്ന മനഃപൂർവമുള്ള മറവിയുടെയും മന്ദതയുടെയും മറുപേരാണ് യൂദാസ്. വെള്ളിനാണയങ്ങളുടെ വശ്യത്തിളക്കത്തിൽ യൂദാസ് പലരെയും പലതിനെയും മറക്കാതെ മറന്നു. അതുകൊണ്ടുതന്നെ അവൻ ഇറങ്ങിപ്പോയതും വിസ്മൃതിയുടെ ഇടമായ ഇരുട്ടിലേക്ക്.

ഒടുവിൽ, പ്രതിഫലമായി കിട്ടിയ പണക്കിഴിപോലും അവനു പ്രയോജനപ്പെട്ടില്ല. ഒറ്റൻ ഒരു മുഴം കയറിൽ ഒടുങ്ങി. മരണശയ്യയിലുള്ളവർക്കു മറവി നല്ലതാവാം. എന്നാൽ, ഓടിനടക്കുന്ന നാളുകളിൽ നാം ഒന്നുംതന്നെ മറക്കരുത്. നാം അറിഞ്ഞുകൊണ്ടു മറന്നുകളഞ്ഞ ബന്ധങ്ങളെയും ബന്ധുക്കളെയും ഓർത്തെടുക്കാം. വലിച്ചെറിഞ്ഞ കടപ്പാടുകളെയും പ്രതിബദ്ധതകളെയുമൊക്കെ പെറുക്കിക്കൂട്ടാം. വിശ്വസിച്ചവരെ വഞ്ചിക്കാതിരിക്കാം. സ്നേഹത്തിൽ കാപട്യം കലർത്താതിരിക്കാം.


ആത്മാർഥമായിരിക്കട്ടെ നമ്മുടെ വ്യക്തിബന്ധങ്ങൾ എല്ലാംതന്നെ. ബന്ധങ്ങളുടെ മീതേ വിലച്ചീട്ടുകൾ ഒട്ടിക്കാതിരിക്കാം. പണത്തിന്‍റെ പേരിൽ അടുക്കാനോ അകലാനോ ഉള്ളവയല്ല മനുഷ്യബന്ധങ്ങൾ. സ്നേഹബന്ധങ്ങളെ വിറ്റ് വരുമാനമാക്കിയാൽ അത് അനുഭവിക്കാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. ബന്ധങ്ങളുടെ സംഖ്യയല്ല, ഉള്ളവയുടെ സത്യസന്ധതയാണ് പ്രധാനം.

ആരെയും ചതിക്കാതിരിക്കാം. വഞ്ചിച്ചുനേടുന്ന നാണയത്തുട്ടുകൾ നമ്മുടെ കൈവെള്ളകൾ പൊള്ളിക്കും. ചതിച്ചു നൽകുന്നതിന്‍റെയല്ല, ചേർത്തുനിർത്തുന്നതിന്‍റെ പ്രതീകമാണ് ചുംബനം. നമ്മുടെ സ്നേഹ പ്രകടനങ്ങൾ നിർവ്യാജമായിരിക്കട്ടെ. ഒറ്റിയവനും തള്ളിപ്പറഞ്ഞവനും വഞ്ചനയ്ക്കു ഇരട്ടപിറന്നവരാണ്. വഞ്ചന ജീവിതത്തിന്‍റെ ഭാഗമായിട്ടുണ്ടെങ്കിൽ അവയ്ക്കു അർഹമായ പരിഹാരം ചെയ്യാൻ നോന്പിന്‍റെ നാളുകളെ പ്രയോജനപ്പെടുത്താം.

ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.