Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഒറ്റ്
പിടിച്ചവയൊക്കെ ദിക്കിൽ കൊണ്ടെക്കെട്ടിയെന്ന മട്ടിൽ രാത്രിയുടെ ചുമരിൽ ചാർത്തപ്പെട്ട ഒരു ചതിച്ചിത്രം. ഉറ്റവരിൽ ഒരുവൻ തന്നെ അവന്റെ ഒറ്റുകാരനായി. ചാരെ നിന്നവൻ ചാരനായി. കുലംകുത്തിക്കു ചൂട്ടുപിടിച്ച കുറെ പടയാളികളും. ഗുരുവുമായുള്ള തന്റെ മൂന്നു വർഷത്തെ ആത്മബന്ധത്തെ 30 വെള്ളിത്തുട്ടുകൾക്കു തുല്യമാക്കിയ അവൻ തനിക്കു തണലേകിയ ഗുരുവെന്ന തരുവിനെ വെറും വിറകുവിലയ്ക്കു വിറ്റു.
ചതിക്കരാറിൽ ചങ്ങാതിയൊരുവന്റെ മുത്തംകൊണ്ടുള്ള മുദ്രവയ്ക്കൽ. ചതിയനു ചുംബിക്കാൻ കൊതി. ആ ചുംബനത്തിൽ ചതിയുടെ ചൂടറിഞ്ഞു ഗുരു. കൂടെയായിരിക്കാനുള്ള വിളി കിട്ടിയവനു കുതികാലുവെട്ടാനായിരുന്നു വിധി. യൂദാസ് മരക്കൊന്പിൽ തൂങ്ങിത്തീർന്ന ഒരു മനുഷ്യജന്മമല്ല.
ഉദരപൂരണത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത, ബന്ധങ്ങളെയും ബന്ധുക്കളെയും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന, പണക്കിഴികളുടെ വലിപ്പച്ചെറുപ്പമനുസരിച്ച് സ്വന്തബന്ധങ്ങളുടെ വില കൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന ആധുനിക ഉപഭോഗസംസ്കാരത്തിന്റെ ഉയിരുള്ള ആൾരൂപമാണ്.
ധനമോഹവും വിഷയാസക്തിയുമൊക്കെ തലയ്ക്കുപിടിക്കുന്പോൾ മസ്തിഷ്കത്തിനുണ്ടാകുന്ന മനഃപൂർവമുള്ള മറവിയുടെയും മന്ദതയുടെയും മറുപേരാണ് യൂദാസ്. വെള്ളിനാണയങ്ങളുടെ വശ്യത്തിളക്കത്തിൽ യൂദാസ് പലരെയും പലതിനെയും മറക്കാതെ മറന്നു. അതുകൊണ്ടുതന്നെ അവൻ ഇറങ്ങിപ്പോയതും വിസ്മൃതിയുടെ ഇടമായ ഇരുട്ടിലേക്ക്.
ഒടുവിൽ, പ്രതിഫലമായി കിട്ടിയ പണക്കിഴിപോലും അവനു പ്രയോജനപ്പെട്ടില്ല. ഒറ്റൻ ഒരു മുഴം കയറിൽ ഒടുങ്ങി. മരണശയ്യയിലുള്ളവർക്കു മറവി നല്ലതാവാം. എന്നാൽ, ഓടിനടക്കുന്ന നാളുകളിൽ നാം ഒന്നുംതന്നെ മറക്കരുത്. നാം അറിഞ്ഞുകൊണ്ടു മറന്നുകളഞ്ഞ ബന്ധങ്ങളെയും ബന്ധുക്കളെയും ഓർത്തെടുക്കാം. വലിച്ചെറിഞ്ഞ കടപ്പാടുകളെയും പ്രതിബദ്ധതകളെയുമൊക്കെ പെറുക്കിക്കൂട്ടാം. വിശ്വസിച്ചവരെ വഞ്ചിക്കാതിരിക്കാം. സ്നേഹത്തിൽ കാപട്യം കലർത്താതിരിക്കാം.
ആത്മാർഥമായിരിക്കട്ടെ നമ്മുടെ വ്യക്തിബന്ധങ്ങൾ എല്ലാംതന്നെ. ബന്ധങ്ങളുടെ മീതേ വിലച്ചീട്ടുകൾ ഒട്ടിക്കാതിരിക്കാം. പണത്തിന്റെ പേരിൽ അടുക്കാനോ അകലാനോ ഉള്ളവയല്ല മനുഷ്യബന്ധങ്ങൾ. സ്നേഹബന്ധങ്ങളെ വിറ്റ് വരുമാനമാക്കിയാൽ അത് അനുഭവിക്കാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. ബന്ധങ്ങളുടെ സംഖ്യയല്ല, ഉള്ളവയുടെ സത്യസന്ധതയാണ് പ്രധാനം.
ആരെയും ചതിക്കാതിരിക്കാം. വഞ്ചിച്ചുനേടുന്ന നാണയത്തുട്ടുകൾ നമ്മുടെ കൈവെള്ളകൾ പൊള്ളിക്കും. ചതിച്ചു നൽകുന്നതിന്റെയല്ല, ചേർത്തുനിർത്തുന്നതിന്റെ പ്രതീകമാണ് ചുംബനം. നമ്മുടെ സ്നേഹ പ്രകടനങ്ങൾ നിർവ്യാജമായിരിക്കട്ടെ. ഒറ്റിയവനും തള്ളിപ്പറഞ്ഞവനും വഞ്ചനയ്ക്കു ഇരട്ടപിറന്നവരാണ്. വഞ്ചന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ അവയ്ക്കു അർഹമായ പരിഹാരം ചെയ്യാൻ നോന്പിന്റെ നാളുകളെ പ്രയോജനപ്പെടുത്താം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മഹിതോത്ഥാനം
കല്ലറയുടെ കവാടവും കടന്ന് കൈയും വീശി അവൻ നട
അടക്കം
ആൾക്കൂട്ടങ്ങളും അലമുറകളും ഇല്ലാതെയുള്ള ഒ
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്
പാർശ്വഭേദനം
പടയാളിയൊരുവന്റെ പൈശാചിക പകപോക്കലോ, കുന്തമുനയുടെ മൂർച്ച കാണാനുള്ള കൊതി
മൃതി
മലമുകളിൽ മണ്ണിനും വിണ്ണിനും മധ്യേ ഒരു മരണം. പരിപാലിക്കാൻ വന്നവൻ തന്റെ ദൗത്യ
മുറവിളി
മരക്കുരിശിൽനിന്നും ഉച്ചസ്ഥായിയിൽ ഒരു നിലവിളി. പൂഴിയിലൂടെ നടന്ന കാലമത്രയും
മാതൃദാനം
മകനൊരുവന്റെ മാതൃദാനം. പ്രാണൻ പിരിയുന്നതിനുമുന്പ
ക്രൂശീകരണം
കാൽവരിയുടെ നെറുകയിൽ ഒരു ക്രൂശീകരണം കൂടി. മണ്ണിന്റെ മാറിൽ മരക്കുരിശാകുന്ന മ
നഗ്നത
ദാസന്റെ വേഷം ധരിച്ചു വിവസ്ത്രരെ ഉടുപ്പിക്കാൻ വന്നവന്റെ ദിവ്യവസ്ത്രം പകയുടെ ദാ
സാന്ത്വനം
സഹനങ്ങളുടെയും സങ്കടങ്ങളുടെയും നടുവഴിയിൽ ചില സാന്ത്വനവചസുകളുടെ സ്വരം. വിങ
താങ്ങ്
അബലർക്കു താങ്ങായി വന്നവൻ കുരിശിന്റെ കനത്താൽ താഴെവീഴാതിരിക
പ്രയാണം
നാളതുവരെ അവൻ നടന്ന വഴികളെല്ലാം കാൽവരിയിലേക്കു നീണ്ടുകിടന്ന പ്രധാനവീഥിയിൽ
പരിഹാസം
പടയാളികൾക്കും പരിസേവകർക്കും പരിഹാസപാത്രമായി പ്രത്തോറിയത്തിൽ അവൻ നിന്നു.
തുപ്പൽ
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വ
മുൾമകുടം
മണ്ടനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായ
പ്രഹരം
അടിയകളേറ്റ ഇടയൻ അത്യധികം അവശനായി നിന്നു. കൽത്തൂണിൽ കെട്ടിയിട്ടു കുറുവടിയു
വിധി
വിധിയാളൻ വിധിക്കപ്പെട്ടു. കലിതുള്ളിനിന്ന കാപാലികരുടെ കണ്ഠനാളങ്ങൾക്കു കൂടുത
കുറ്റാരോപണം
ഉറ്റവനായി ഒരു രാവിൽ പുല്‍ക്കൂട്ടിൽ പിറന്നവൻ കുറ്റക്കാരനായി മറ്റൊരു രാവിൽ പ്ര
തിരസ്കരണം
താൻ തെരഞ്ഞെടുത്തവരാൽ തന്നെ തിരസ്കൃതനായി അവൻ നിന്നു. പ്രാണനുതു
വിലങ്ങ്
വിമോചകന്റെ വിശുദ്ധ പാണികളിൽ വിലങ്ങുവീണ ഒരു രാത്രി. അന്ധത നീക്കാൻ വന്നവനെ അ
രക്തസ്വേദം
ഗത്സെമനിയിൽ ഗദ്ഗദങ്ങളുടെ ആധിക്യത്തിൽ അവന്റെ മൃദുമേനിയി
അഭിഷേകം
അന്ത്യം അടുത്തപ്പോഴും അത്താഴമൊരുക്കാൻ അവൻ മറന്നില്ല. അപ്പമായി അവതരിച്ച് അന
അർഥന
ആ രാത്രിയിൽ സൈത്തുതോട്ടത്തിൽ അതിതീക്ഷ്ണമായി അവൻ പ്രാർഥിച്ചു.
പാദക്ഷാളനം
അരത്താലം വെള്ളത്തിന്റെയും അരയിൽ ചുറ്റിയ ഒരുമുറി വെള്ളക്കച്ചയുടെയുമൊക്കെ അന
അഭിഷേകം
സുഗന്ധസസ്യങ്ങളുടെയും പരിമളദ്രവ്യങ്ങളുടെയും നാഥനായവനു തന്റെ വാഴ്വിലെ വാസ
ഗൂഢാലോചന
ദുഷ്ടതയെ അഗ്രമൂലം നിർമാർജനം ചെയ്യാൻ വന്നതുകൊണ്ടുതന്നെ ദുഷ്ടഹൃദയർ അവനെ ഭയ
വിലാപം
മനം മുറിഞ്ഞവർക്കു സാന്ത്വനമായി അണഞ്ഞവന്റെ അന്തരം
ദാഹം
പാറയിൽനിന്നു പോലും പച്ചവെള്ളം പുറപ്പെടുവിക്കാൻ കഴിവുള്ളവന്റെ തൊണ്ടവരണ്ടു.
വിശപ്പ്
വിതയും വിളവെടുപ്പുമില്ലാത്ത വാനിലെ പതംഗങ്ങളുടെ വയറുനിറയ്ക്കുന്നവനും, കല്ലു
ശുദ്ധീകരണം
അത്യസാധാരണമായ ഒരു ശുദ്ധീകരണരംഗത്തിന് ആ ദേവാലയം വേദിയായി. വിശുദ്ധീകരണത്ത
വരവേല്പ്
ജെറുസലം പുരിയുടെ പാതയോരങ്ങൾ അന്ന് പതിവിലേറെ ജനസാന്ദ്രമായതും ഒലിവുശിഖരങ്
രൂപാന്തരീകരണം
താബോർഗിരി അന്ന് തങ്കവർണമണിഞ്ഞു. സൂര്യവദനനും, ശുഭ്രവസ്ത്രധാരിയുമായ അവന്റ
തെറ്റിദ്ധാരണ
മൂന്നു വർഷം മാത്രം നീണ്ട പൊതുജീവിതത്തിനിടയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപെട്ട വേ
അവഗണന
സകലരെയും പരിഗണിക്കാൻ വന്നവന് അവഗണനയുടെ അനുഭവം. എല്ലാവരെയും ഏറ്റെടുക്കാൻ
ആനന്ദം
അവഗണനയും തെറ്റിദ്ധാരണയും വിശപ്പും ദാഹവുമൊക്കെ ജീവിതത്തെ അലട്ടിയിരുന്നപ്പൊ
തെരഞ്ഞെടുപ്പ്
എല്ലാവർക്കും വേണ്ടിയായിരുന്നു വചനമായുള്ള അവന്റെ ആഗ
പരീക്ഷണം
അടുത്തും അകന്നും പ്രലോഭനങ്ങൾ അവനെ വിടാതെ നിന്നിരുന്നു. വരണ്ടുകീറിയ മരുഭൂമി
ഉപവാസം
വരണ്ടുണങ്ങിയ മണലാരണ്യത്തിലെ അവന്റെ ഉപവാസത്തിനു തീവ്രത ഏറെയായിരുന്നു. കാഠി
റൂഹാഗമം
ജോർദ്ദാനുമുകളിൽ ആത്മാവ് അരിപ്രാവായി അവന്റെമേൽ ഇറങ്ങി. ജോർദ്ദാനിലെ ജലത്താ
സ്നാനം
കാലങ്ങളായി താൻ കാത്തുകിടന്നവന്റെ കാല്പാദങ്ങൾ തന്നിലെ തണുത്തനീരിൽ നനഞ്ഞമാത്
രഹസ്യവാസം
മണ്ണിലെ മുപ്പത്തിമൂന്നു വർഷം നീണ്ട തന്റെ ജീവിതത്തിന്റെ പ
വളർച്ച
നസറത്തിലെ കൊച്ചുവീട്ടിൽ മാതാപിതാക്കളുടെ സംരക്ഷണയിലും ശിക്ഷ
നഷ്ടപ്പെടൽ
തിരുനാളിന്റെ ആഘോഷങ്ങളാൽ ജനനിബിഡവും സ്വരമുഖരി
അർപ്പണം
ജറുസലം ദേവാലയത്തിലെ തിരക്കുകൾക്കിടയിൽ അധികമാ
മടക്കം
മാനവവിമോചകൻ മടങ്ങിവന്നു. ഒളിയിടത്തിൽ ഒടുങ്ങേണ്ടതായിരുന്നില്ല വാഴ്വിലെ അ
അഭയാർഥിത്വം
അടിമത്തത്തിന്റെ അപരനാമമായ ഈജിപ്തിൽ താത്കാലികങ്ങളുടെമീതേ അരക്ഷിതാവസ്ഥയു
പലായനം
പാതിരാവിൽ പരദേശത്തേക്കു പ്രാണരക്ഷാർഥം ഒരു പലായനം. കുഞ്ഞായിപ്പിറന്ന രക്ഷകനെ
നാമകരണം
നിദ്രയിൽനിന്നുണർന്ന ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും, കുഞ്ഞിനു “യേശു
ജനി
താപസവഴിയേയുള്ള തീർഥാടനം തുടങ്ങുകയാണ്. വലിയ നോന്പിന്റെ വി
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top