കോട്ടയവും പത്തനംതിട്ടയും പ്രളയഭീതിയിൽ
കോട്ടയവും പത്തനംതിട്ടയും പ്രളയഭീതിയിൽ
വ്യാഴാഴ്ച വൈകുന്നേരം മലയോര മേഖലയിൽ തുടങ്ങി ഇന്നലെ രാവിലെ ജില്ലയിലൊന്നാകെ വ്യാപിച്ച അതിതീവ്രമഴയിൽ കോട്ടയം ജില്ലയിൽ വ്യാപകനാശം. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും പന്പയാറും കരകവിഞ്ഞതോടെ പ്രളയഭീതിയിൽ നാട്. കൂട്ടിക്കൽ, പെരിങ്ങുളം ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടൽ നാശത്തിന്‍റെ തോത് വർധിപ്പിക്കുകയാണ്. ജില്ലയിൽ ഇന്നലെ ഉച്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു ജനങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻ ഈരാറ്റുപേട്ട, പാലാ മേഖലകളിൽ സന്ദർശനം നടത്തി.

ഉച്ചകഴിഞ്ഞു മഴ വീണ്ടും ശക്തിപ്പെട്ടതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്നു വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാകും. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ കയറിയ വെള്ളം ഇതുവരെയും പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ഇറങ്ങിയിരുന്നില്ല. മഴ ശക്തിപ്പെട്ടതോടെ വൻ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയിലാണു ജനങ്ങൾ. ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മലയോര മേഖലയിൽ രാത്രി യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.


കാലവർഷം കനത്തതോടെ പത്തനംതിട്ട ജില്ലയിലെ നദികൾ കരകവിഞ്ഞു. ജില്ലയുടെ കിഴക്കൻമേഖലയിൽ വെള്ളിയാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴയേതുടർന്ന് പന്പാനദി രാവിലെ തന്നെ കരകവിഞ്ഞിരുന്നു. മൂഴിയാർ സംഭരണിയുടെ ഷട്ടർ കൂടി തുറന്നതോടെ നദി കരകവിഞ്ഞൊഴുകാൻ തുടങ്ങി. മണിയാർ ബാരേജിന്‍റെ ഷട്ടറുകളും കൂടുതൽ തുറന്നു.

ശബരിഗിരി പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് 71 ശതമാനത്തിലെത്തി. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചതെന്നതിനാൽ സംഭരണിയിലേക്ക് നീരൊഴുക്ക് വർധിച്ചു. പന്പയുടെ കുറുകെയുള്ള കോസ് വേകളിൽ വെള്ളം കയറി. പെരുന്തേനരുവി സംഭരണി കവിഞ്ഞാണ് വെള്ളം ഒഴുകുന്നത്. പെരുനാട് ജലവൈദ്യുതി പദ്ധതിയുടെ പവർഹൗസിലും വെള്ളം കയറി.

റാന്നി ഇട്ടിയപ്പാറ ടൗണിലും റോഡുകളിലും വെള്ളമെത്തി.പന്പാനദിയുടെ തീരത്തു കൂടിയുള്ള റോഡുകളെല്ലാം വെള്ളത്തിനിടയിലായി. അച്ചൻകോവിലാറ്റിലും ജലനിരപ്പുയർന്ന് തീരങ്ങൾ വെള്ളത്തിനടിയിലായി. അച്ചൻകോവിലാറ്റിലൂടെ ഒഴുകിയെത്തിയ കുട്ടിയാനയുടെ ജഡം പന്തളം പാലത്തിൽ തങ്ങിയ നിലയിൽ കണ്ടെത്തി. തിരുവല്ല താലൂക്കിന്‍റെ പടിഞ്ഞാറൻ മേഖല പ്രളയക്കെടുതിയിലുമായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.