Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
നോമ്പിന്റെ ഹൃദയഭൂമികയിലേക്ക്
തപസ് എന്ന കവിതാശകലത്തിൽ ദിവാകരൻ വിഷ്ണുമംഗലം കുറിക്കുന്നു:
‘മടങ്ങാൻ സമയമായ് മനസ്സിൻ വനാന്തരേ,
തപം ചെയ്തീടാൻ ആത്മാവിതാ മന്ത്രിക്കുന്നു.’
മരുഭൂമിയുടെ ഭൗമിക ഊഷരതയിലല്ല, മനസിന്റെ വനാന്തരങ്ങളിലാണു തപസു ചെയ്യേണ്ടത്. അതിനുള്ള സമയമായെന്ന് ആത്മാവ് ഉള്ളിൽ മന്ത്രിക്കുന്നു. മിശിഹാ ദൈവാത്മാവിനാൽ നയിക്കപ്പെട്ടുകൊണ്ടാണ് മനസിന്റെ തപോവനങ്ങളിൽ നാൽപ്പതു ദിനരാത്രങ്ങൾ വ്യാപരിച്ചത്.
എല്ലാ മതദർശനങ്ങളിലും തപസിനും നോന്പാചരണത്തിനും പ്രസക്തിയുണ്ട്. ഒരു ആന്തരികയാത്രയാണത്. നോന്പാചരിച്ചു ഭക്തർ മല ചവിട്ടുന്പോൾ ഉള്ളിലുള്ള ദൈവികചൈതന്യത്തെ തേടിപ്പുറപ്പെടുന്ന മനുഷ്യപ്രവൃത്തിയാണു തെളിയുന്നത്.
നാല്പതു ദിനരാത്രങ്ങളുടെ തപസ് എന്ന ബൈബിൾ പ്രയോഗത്തിനു സവിശേഷമായ അർഥമുണ്ട്. വേദഗ്രന്ഥത്തിൽ ഒരു സാംഖിക ദൈവശാസ്ത്രമുണ്ട്. ഭൂമിയുടെ സംഖ്യയാണ് നാല്, പ്രമാണങ്ങളുടെ സംഖ്യയാണു പത്ത്. ലോകത്തിന്റെ സംഖ്യയെ പ്രമാണങ്ങളുടെ (ദൈവവചനം) സംഖ്യകൊണ്ടു ഗുണിക്കുന്പോൾ നാൽപ്പത് എന്നു കിട്ടുന്നു.
ഭൗമിക യാഥാർഥ്യങ്ങളെ ദൈവപ്രമാണങ്ങൾകൊണ്ടു മെരുക്കിയെടുക്കുന്നതിന്റെ പ്രതീകവ്യംഗ്യമാണ് നാൽപ്പത് എന്ന സംഖ്യ. ദൈവഹിതത്തിന്റെ പ്രകാശനമാണ് അവിടുത്തെ പ്രമാണങ്ങളും ദൈവവചനവും.
ഭൂമിയെ ഉടച്ചുവാർത്ത നാല്പതു നാളുകളുടെ ജലപ്രളയം, സീനായ് മലയിലെ മോശയുടെ പ്രാർഥന, ഇസ്രയേൽ ജനതയുടെ മരുഭൂമിയാത്ര, ഏലിയാ പ്രവാചകന്റെ ഹോറേബിലേക്കുള്ള യാത്ര, മിശിഹായുടെ ഉപവാസം തുടങ്ങിയവയെല്ലാം നാൽപ്പതുമായി ബന്ധപ്പെട്ടുനിൽക്കുന്നുവെന്നതു ശ്രദ്ധേയം.
ദൈവഹിതം അനുവർത്തിച്ചുകൊണ്ട് ജീവിതദൗത്യങ്ങൾ നിർവഹിക്കാനുള്ള ക്ഷണമാണ് നാല്പതു നാളുകൾ നീളുന്ന നോന്പാചരണം. നോന്പാചരണത്തിനു വലിയ പ്രാധാന്യം നൽകുന്ന നസ്രാണീ ക്രൈസ്തവപാരന്പര്യത്തിൽ ഇത് അന്പതു നോന്പായിട്ടാണ് ആചരിക്കുന്നത്.
വലിയനോന്പുകാലം ആഗോള തിരുസഭയുടെ വാർഷികധ്യാനമാണെന്നു സഭാപിതാക്കന്മാർ നിരീക്ഷിക്കുന്നുണ്ട്. സഭാസമൂഹം മുഴുവൻ വലിയൊരു തപസിലേക്ക്, ആത്മനവീകരണത്തിലേക്ക് പ്രവേശിക്കുകയാണ്. മനുഷ്യാസ്തിത്വത്തിന്റെ നിസാരതയും മഹത്വവും തിരിച്ചറിയുന്ന ആന്തരികജ്ഞാനത്തിലേക്കാണു നോന്പുനാളുകൾ വ്യക്തിയെ വഴിനടത്തുന്നത്.
പൂഴിയിൽനിന്നെടുക്കപ്പെട്ടവൻ വിഭൂതിയായി മടങ്ങി ഉത്ഥാനത്തിന്റെ തേജോഭാവങ്ങളിലേക്ക് പ്രവേശിക്കണം. നെറ്റിയിലെ ഭസ്മലേപനം മനുഷ്യൻ കേവലം ധൂളിയാണെന്ന ചിന്തയുണർത്തി നമ്മെ വിനീതരാക്കുന്നതിന്റെ പ്രതീകമായി നിലകൊള്ളുന്നു.
മനുഷ്യജീവിതത്തിന്റെ ആന്തരികസ്വത്വത്തിലേക്ക് ഒരാൾ മടങ്ങിവരണമെങ്കിൽ ബാഹ്യമോടികളും ആർഭാടങ്ങളും വിട്ടുമാറണം. ലോകത്തിന്റെ വ്യഗ്രതകളോടും സ്വാർത്ഥമനോഭാവങ്ങളോടും വിടപറഞ്ഞ് ചിത്തശുദ്ധിയിലേക്ക് പ്രവേശിക്കണം.
വിക്ടോറിയൻ കവികളിൽ അഗ്രഗണ്യനായ റോബർട്ട് ബ്രൗണിംഗ് കുറിക്കുന്നു: When the fight begins within himself, A man is worth something. ഉള്ളിൽ ആത്മസംഘർഷം ഉടലെടുത്തു തുടങ്ങുന്പോൾ മനുഷ്യൻ എന്തെങ്കിലും വിലപ്പെട്ടവനായിത്തീരുന്നുവെന്ന ചിന്തയിൽ കാതലായ മനുഷ്യദർശനം ഉണ്ട്.
ആത്മാവും ശരീരചോദനകളുമായുള്ള സംഘർഷമാണു മരുഭൂമിയിൽ സംഭവിക്കുന്നത്. മാംസത്തിനുമേലുള്ള ആത്മാവിന്റെ വിജയത്തോടെയാണ് ഈശോ ലോകത്തിലേറ്റവും മൂല്യമുള്ളവനായി മാറുന്നത്. രൂപാന്തരീകരണത്തിന്റെ മരൂഭൂമികളെ നമ്മുടെ ജീവിതപരിസരങ്ങളിൽ ചിട്ടപ്പെടുത്തേണ്ടതു നോന്പാചരണത്തിന്റെ അനിവാര്യതയാണ്.
മരുഭൂമിയെന്നത് ആത്മീയസാധനയുടെ സുകൃതഭൂമികയാണെതു നമുക്ക് മറക്കാതിരിക്കാം. മിശിഹായുടെ ഉപവാസരാപ്പകലുകൾ ആഴമായ അതിജീവനത്തിന്റെയും ആത്മാഭിഷേകത്തിന്റെയും സമയമായിരുന്നുവെന്നത് സുവിശേഷവിവരങ്ങളിൽ വ്യക്തമാണ്.
തപസിലൂടെ ദൈവോന്മുഖനാകുന്ന മനുഷ്യൻ പരോന്മുഖനുമായിത്തീരണമെന്നുള്ളതാണ് സുവിശേഷദർശനം. ഈ ക്രിസ്തുദർശനം തന്നെയാണ് അവിടുത്തെ തുടർച്ചയായ തിരുസഭയും പങ്കുവയ്ക്കുന്നത്. നോന്പും പ്രാർഥനയും ഉപവാസവും ഒരുമിച്ചു ചേരുന്പോഴാണ് നോന്പാചരണത്തിന് പൂർണത ലഭിക്കുന്നത്.
അപരനോടുള്ള സ്നേഹവും കരുതലും കൂടുതൽ പരിപോഷിപ്പിക്കാനുള്ള സമയംകൂടിയാണ് നോന്പുകാലം. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്’ (മത്തായി 25: 40) എന്ന ക്രിസ്തുമൊഴികൾ നമുക്ക് ഹൃദയത്തിൽ കുറിച്ചിടാം.
ബിഷപ് ജോസ് പുളിക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുരിശിലേക്കുള്ള ശിഷ്യത്വം
മാനവരാശിയെ രക്ഷിക്കാനുള്ള മാർഗംഎല്ലാവ
നോമ്പ് -ജീവിതം പുതുതാക്കാം
നമുക്കുള്ളതും നാം ഉപയോഗിക്കുന്നതുമായ സകല വസ്തുക്കളും പഴയതാകും എന്നത് മനുഷ്
ആത്മത്യാഗത്തോളം വളരേണ്ട ശിഷ്യത്വം
യോഹന്നാൻ സുവിശേഷകൻ നല്കുന്ന പീഡാനുഭവ വിവരണങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതു
ശിഷ്യത്വത്തിന്റെ അടയാളമായ ത്യാഗം
2021 മാർച്ച് 19-ലെ പല പത്രങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു കുഞ്ഞ
ലാസറിന്റെ വെള്ളി
വലിയനോമ്പുകാലം നാല്പതു ദിവസം പിന്നിടുന്ന വെള്ളിയാഴ്ച പൗ
ശിഷ്യത്വം: ഈശോയുടെ കൂടെയായിരിക്കൽ
മലയിലെ പ്രസംഗത്തിൽ ഈശോ ക്രിസ്തുശിഷ്യരായിരിക്കുക എന്നാൽ എന്താണെന്നു പഠിപ്പിച്
നീതി
“നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടെ
സമാധാനം
ദൈവത്തിന്റെ കുടുംബകാര്യങ്ങളെക്കുറ
ഹൃദയംകൊണ്ടു കാണുന്നവർ
“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8). ദൈവദർശനം
കാരുണ്യത്തിന്റെ കരങ്ങളാവുക
“കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കു
നീതിക്കായി വിശപ്പും ദാഹവും
ശരീരബന്ധിയായ ലോകത്തിന്റെ കാമനകളിൽ നല്ല ഭക്ഷണ
ശാന്തശീലന്റെ സൗഭാഗ്യം
സീനായ് മലയിൽവച്ച് ദൈവം ഇസ്രായേൽ ജനത്തിന് അടിസ്ഥാന
ഭാഗ്യകരമായ വിലാപം
അഷ്ടഭാഗ്യങ്ങളിലെ രണ്ടാമത്തെ ഭാഗ്യമാണ് "വിലപിക്കുന്ന
ആത്മാവിലെ ദാരിദ്ര്യം
ഈശോയുടെ മലയിലെ പ്ര സംഗത്തിന്റെ ആമുഖമായി മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന സുവിശേഷ
യഥാർത്ഥ നോന്പ്
എല്ലാക്കാലത്തും ഓരോ വിശ്വാസിയും തന്റെ മതാത്മകത ജീവിക്കുന്ന, ദൈവ-
ഉപരി നീതിയുടെ നോന്പുകാലം
ഒരിക്കൽ ഒരു ബ്രിട്ടീഷുകാരൻ ഇന്ത്യയും ബ്രിട്ടനും തമ്മിലുളള പ്രശ്നങ്ങൾ എങ്ങനെ പ
പ്രലോഭനങ്ങൾ
രണ്ടാമത്തെ പ്രലോഭനത്തിൽ ഏ
അവൻ വളരുകയും ഞാൻ കുറയുകയും വേണം
ഈ നോന്പുകാലത്ത് നാം നിശ്ചയമായും ധ്യാനവിഷയമാക്കേണ്ട
ജോബ്: വിശ്വാസത്തിന്റെ സഹനമാതൃക
സഹനമെന്ന ജീവിത യാഥാർഥ്യത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാ
യോനായെപ്പോലെ ആകരുത്!
യോന എന്ന വ്യക്തിയെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് പ്രതീകാത്മകശൈലിയ
ജറമിയായുടെ ആത്മസംഘർഷങ്ങൾ
ശിക്ഷാവിധിയുടെയും രക്ഷയുടെയും സന്ദേശങ്ങളുമായിട്ടാ
പ്രവാചക തീക്ഷ്ണതയുടെ നോന്പുകാലം
നോന്പുകാലത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും വി
നോന്പും സാമൂഹിക നീതിയും
മതത്തിന്റെ അന്ത:സത്ത ആചാരാനുഷ്ഠാനങ്ങളാണെന്നാണു ന
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം
പത്താം പ്രമാണം: അയൽക്കാരന്റെ ഒരു വസ്തുവും ആഗ്ര
മോഹത്തെ നിയന്ത്രിക്കാം
ഒൻപതാം പ്രമാണം: അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്
ഒൻപതും പത്തും പ്ര
സത്യസന്ധത പുലർത്താം
തെറ്റായ കാര്യം നിരന്തരം ആവർത്തിച്ചും ശരിയായതിനെ ബോധപൂർവം ഒഴിവാക്കിയും തെറ്റി
കാലഹരണമില്ലാത്ത പ്രമാണം
ഏഴാം പ്രമാണം: മോഷ്ടിക്കരുത്
മോഷണം ഒരു കലയായി മാറിയിരിക്കുന്ന ഈ കാല
കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്
ആറാം പ്രമാണം: വ്യഭിചാരം ചെയ്യരുത്
ഈ പ്രമാണവും ഒൻപതാം പ്രമാണവും മനുഷ്യബ
ഹീനമായ പ്രവൃത്തി
അഞ്ചാം പ്രമാണം – കൊല്ലരുത്
പത്തു കല്പനകളിലെ ഏറ്റവും സംക്ഷിപ്തമായ കല
നാലാം പ്രമാണം: മാതാപിതാക്കന്മാരെ ബഹുമാനിക്കണം
ആദ്യത്തെ മൂന്നു പ്രമാണങ്ങൾ മനുഷ്യനും ദൈവവും തമ്മിലുള്ള ഇടപെടലിനെ സംബന്ധിക്കുന
കർത്താവിന്റെ ദിവസം
മൂന്നാം പ്രമാണം: കർത്താവിന്റെ ദിവസം പരിശുദ്ധമായി ആച
ദൈവത്തിന്റെ നാമം
രണ്ടാം പ്രമാണം: ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.
<
പ്രമാണങ്ങൾ
ഒന്നാം പ്രമാണം: ഈജിപ്തിലെ അടിമത്തത്തിൽനിന്ന് നിന്നെ വിമോചിപ്പിച്ച നിന്റെ ദൈവമാ
സീനായ് ഉടന്പടിയുടെ മഹനീയത
വ്യക്തികൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും നടത്തുന്ന ഉടന്പ
മഹത്തരമായ പത്തുകല്പനകൾ
രക്ഷാകരചരിത്രത്തിലെ ഒരു നാഴികക്കല്ലാണു ദൈവം ഇസ്രയേൽ ജനതയ്ക
വിശ്വാസം- ശക്തിസ്രോതസ്
‘നീ എന്റെ വാക്കനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകള
തകരുന്ന തലയും കുതികാലും
‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയ
‘നീ എവിടെയാണ് ?’
ജിപിഎസ് സംവിധാനം വന്നതോടുകൂടി സ്ഥാന നിർണയം ഏറെ ലള
നഷ്ടമായ ബന്ധങ്ങൾ
പഴയ ഒരു പ്രബോധന കഥ പറയാം: ശ്വാസംപിടിച്ചു ശരീരം വലുതാക്കാനുള്ള ക
കുടുംബങ്ങളും നവീകരിക്കപ്പെടുന്ന കാലം
ആത്മീയ സംസ്കരണത്തിന്റെ നാളുകളിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ജീവിത
നോന്പുകാലം: പറുദീസാനുഭവത്തിലേക്ക് തിരികെയെത്തുന്ന കാലം
വിശുദ്ധ ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദനിൽ ഒരു തോട്ട
മനുഷ്യൻ സൃഷ്ടിയുടെ മകുടം
മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ഒരു മനോജ്ഞ സങ്കല്പം വിശുദ്ധഗ്രന്ഥത്തിൽ കാണാം: ‘അ
സ്രഷ്ടാവായ ദൈവം
ഒരിക്കൽ നിരീശ്വരവാദികളായ ഒരുപറ്റം ശാസ്ത്രജ്ഞർ ചേർന്നു തങ്ങൾക്കു കൈവരിക്കാൻ
Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top