പ്രജ്യോതി നികേതൻ കോളേജിന്‍റെ രജത ജൂബിലി 2020 മുതൽ ആഘോഷങ്ങൾ
പ്രജ്യോതി നികേതൻ കോളേജിന്‍റെ രജത ജൂബിലി 2020 മുതൽ ആഘോഷങ്ങൾ
""പ്രജ്യോതി നികേതൻ’’ (പ്ര = മുഖ്യം, ജ്യോതി = പ്രകാശം, നികേതൻ = ആസ്ഥാനം) മുഖ്യ പ്രകാശത്തിന്‍റെ, ദൈവത്തിന്‍റെ, ആസ്ഥാനമാണ്. കപ്പൂച്ചിൻ സഭ വിവേചിച്ച് എടുത്ത തീരുമാനമാകയാൽ അത് ദൈവസ്ഥാപിതവുമാണ്. ഫാ. ഹർഷജൻ പറയുന്നു.

""എന്‍റെ കഴിവോ കഴിവുകേടോ അതിന്‍റെ വളർച്ചക്കും തളർച്ചക്കും കാരണമാകുകയില്ല. നിസ്വാർഥ സേവനം ചെയ്ത നിങ്ങളുടെ എല്ലാവരുടേയും കഴിവാണ് പ്രജ്യോതിയുടെ രജതജൂബിലി അവസരത്തിൽ തിളങ്ങുന്നത്. അതിനാൽ നമസ്തേ: (ന : അല്ല, മ: ഞാൻ, തേ : നീ/നിങ്ങൾ) ഞാനല്ല നിങ്ങളാണ് പ്രജ്യോതിയിൽ ദൈവസ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നത്. നന്ദി! നമസ്തേ’’.

പ്രജ്യോതിയുടെ പൊരുൾ: ഈ ലോകത്ത് പല മതങ്ങളും, തത്വങ്ങളും, ചിന്തകളും ഉണ്ട്. മനുഷ്യർ ആദരിക്കുന്ന അവയെല്ലാം ഞങ്ങളും ആദരിക്കുന്നു. എല്ലാ നല്ല ഉൾക്കാഴ്ചകളും, പ്രകാശങ്ങളും ദൈവത്തിൽ നിന്നാണല്ലോ. എന്നാൽ ഈ സ്ഥാപനം അത്തരം ഏതെങ്കിലും ഒരു ജ്യോതിയുടെ മാത്രം അല്ല; പ്രജ്യോതിയുടെയാണ്. കാരണം ദൈവം അവക്കെല്ലാം അതീതമാണ്.

യേശു വെളിപ്പെടുത്തിയ ദൈവം തനിമയാർന്ന സ്നേഹത്തിന്‍റെ, സത്യത്തിന്‍റെ, അതിനാൽ പരമ പ്രകാശത്തിന്‍റെ ദൈവമാണ് (Jn.8.12). എല്ലാ നല്ല മതസ്തരും ദൈവത്തെ തേടുന്ന സത്യാന്വേഷികളാകയാൽ അവർ മതത്തിന് അതീതമായി വളർന്ന് "അരൂപിയിലും സത്യത്തിലും’ (Jn.4.2324) ദൈവത്തെ ആരാധിക്കുന്നവരും സ്നേഹത്തിൽ ദൈവത്തിന്‍റെ ഒരു ജനത (വസുധൈവകുടുംബകം) ആയി വളരുന്നവരും സമഗ്രമായി പുരോഗമിക്കുന്നവരും ആയിരിക്കും.

കൂടാതെ സ്വന്തം ജീവനെ സ്നേഹത്തെ പ്രതി ബലി കഴിച്ച ജാതിമതഭേദമെന്യേ നമ്മെ എല്ലാവരേയും സ്നേഹത്തിന്റെ ഒന്നിപ്പിലേക്ക് നയിക്കുന്ന (ഖി.1721) മുഖ്യ പ്രകാശമായി യേശു കുടികൊള്ളുന്നിടം എന്നും പ്രജ്യോതിക്ക് അർഥമുണ്ട്.

1987 ൽ കോട്ടയത്ത് നടന്ന കപ്പൂച്ചിൻ പ്രൊവിൻഷ്യൽ തല യോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ് പ്രജ്യോതി നികേതൻ തുടങ്ങിയത്. 1991 ൽ ഒരു ക്രിസ്ത്യൻ ചാരിറ്റബിൾ സൊസൈറ്റിയായി പ്രജ്യോതി രജിസ്റ്റർ ചെയ്തു. 1993 ൽ അന്നത്തെ തൃശൂർ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പുതുക്കാട് അതിനുള്ള സ്ഥലം കണ്ടുപിടിച്ചു. പ്രജ്യോതിയുടെ പുരോഗതിക്ക് തടസമായി നിൽക്കാവുന്ന പള്ളി വക ചന്ത വിട്ടുതരാമെന്ന് പുതുക്കാട്ടുകാരും സമ്മതിച്ചു കഴിഞ്ഞപ്പോൾ അനുയോജ്യ നീക്കമായി.

ഫാ. ഹർഷജൻ പഴയാറ്റിൽ ദൈവപരിപാലനയിൽ അതിന്‍റെ സ്ഥാപക ഡയറക്ടറായി നിയമിതനായി. 1994 ൽ ജൂൺ ഒന്നിന് ഇന്ത്യൻ ഉപരാഷ്ട്രപതി ഡോ. കെ. ആർ. നാരായണൻ തറക്കല്ലിട്ടു. അന്ന് മന്ത്രിമാരായിരുന്ന പി. പി. ജോർജ്, കെ. പി. വിശ്വനാഥൻ എന്നിവരുടെ ശ്രമഫലമായി മുഖ്യമന്ത്രി കെ. കരുണാകരൻ 1994 ൽ പ്രജ്യോതി നികേതൻ എയ്ഡഡ് കോളേജിന് അംഗീകാരം തന്നു.

1995 ൽ കോളജ് പ്രവർത്തനം തുടങ്ങി. 1996 ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമ ആരോഗ്യസേവന വിഭാഗം ഉദ്ഘാടനം നടത്തിക്കൊണ്ട് പ്രജ്യോതി നികേതൻ സർവകലാശാലയുടെ ഉത്ഭവം പ്രവചിച്ചു..

പ്രജ്യോതിയുടെ ലക്ഷ്യം

പ്രജ്യോതി നികേതൻ ഒരു ക്രിസ്ത്യൻ രജിസ്റ്റേർഡ് ചാരിറ്റബിൾ സൊസൈറ്റിയാണ്. എങ്കിലും ജാതി മതഭേദമെന്യേ എല്ലാവരുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതാണ് (മെമ്മോറാണ്ടം പേജ് 1819). അങ്ങനെ പ്രജ്യോതി വിഭാവനം ചെയ്യുന്നത് വ്യക്തിയിലും, കുടുംബത്തും, സമൂഹത്തിലും, രാജ്യത്തും, ലോകത്തും ’’സമഗ്രവളർച്ച’’യാണ്. സമൃദ്ധി ഇല്ലാത്തവന് സമഗ്രതയിലേക്കുള്ള ഒരു കപ്പൂച്ചിൻ പരിഗണനയാണ് അത്.

സമഗ്രസമീപനം

"സമഗ്രസമീപന'ത്തിന്‍റെ (Holsitic Approach) ജനയിതാവ് ഡോ. റോളോ മേയ് (USA) യാണ്. അദ്ദേഹത്തിന്‍റെ കീഴിൽ പഠിച്ച് ഡോക്ടർ ബിരുദം നേടിയ ഏഷ്യയിലെ ഏക വ്യക്തി ഡോ. ഫാ. ഹർഷജൻ പഴയാറ്റിൽ ആണ്. ഇതിനകം ഇന്ത്യയും ബഹുഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും സമഗ്രസമീപനം അംഗീകരിച്ച് നടപ്പിലാക്കി കഴിഞ്ഞു.

"സമഗ്രസമീപനം’: 1. ചികിത്സയിലും ആരോഗ്യത്തിലും (Holsitic Health care, Physicians for 2st1 Cetnury, AAMC Reptor, 1987); 2. വിദ്യാഭ്യാസത്തിലും (Education sa Formation of the Whole Pseron, UN Ntework, 1995; Edu., India, 2002); 3. സാമൂഹ്യസേവനത്തിലും (Holsitic Social Medicine, Academic Medicine, 1991, p.262); 4. സമഗ്രപുരോഗതിയിലും വളർച്ചയിലും (Holsitic and Ssutainable DÃlopmetn, UN Network, 1996); 5. സമഗ്രസമീപനം ഗവേഷണത്തിലും (Create and Holsitic Research) ശാസ്ത്രലോകം അംഗീകരിച്ച് കഴിഞ്ഞു.

ജീവിതത്തിലെ പ്രതിസന്ധികൾക്ക് ’യെസ്’ പറഞ്ഞ് കീഴടങ്ങുന്ന ഏകീകരണമല്ല "സമഗ്രത’. "സമഗ്രത’ (Wholeness)യ്ക്ക് ഏകീകരണം (Integration) എന്നും ആകെത്തുക എന്നും അർത്ഥമുണ്ട്. എല്ലാ വശങ്ങളെയും അർഹിക്കും വിധം ഏകീകരിച്ച് മൂല്യവർധിതമാക്കുക എന്നും അർത്ഥമുണ്ട്.

ഉദാ: ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവ രോഗശാന്തിക്കുള്ള കഷായമാക്കുമ്പോൾ മൂന്നിന്‍റേയും സമഗ്ര മൂല്യം അവയുടെ ആകത്തുകയെക്കാൾ കൂടുതലായിരിക്കും. H2O ദാഹജലമാകുമ്പോൾ അവയ്ക്ക് മൂല്യവർധിത "സമഗ്രത’ വന്നു.

ഏകീകരണവും ആെകത്തുകയും മൂല്യവർധിത വളർച്ചയും മാത്രമല്ല ഇവിടെ വിവക്ഷിക്കുന്ന "സമഗ്രത’; മനുഷ്യന്‍റെ വലിപ്പം ദിവ്യതയിലുള്ള വലിപ്പമാണ്. ദിവ്യതയിൽ "വളരാനുള്ള’ഒരു വിളിയാണ്. (tM.5.48) അതിനാൽ സമഗ്ര വളർച്ച ആകെത്തുകയെക്കാൾ കൂടുതലാണ്.

"സമഗ്രത’: Wholeness is more than these umt otal of all the pastr ptut ogether. (Jn.10.10) ഉദാ: മഹാത്മാഗാന്ധി, മദർ തെരേസ, വി. ഫ്രാൻസിസ് അസീസി. ദിവ്യമായ ഒരു അത്ഭുത മനോഭാവ വളർച്ചയുടെ അല്ലെങ്കിൽ തനിമയാർന്ന നിസ്വാർത്ഥ സ്നേഹത്തിന്‍റെ മഹാ മനുഷ്യനാണ് ഗാന്ധി എന്ന് അദ്ദേഹത്തിന്‍റെ നിസ്വാർത്ഥ സാമൂഹ്യ പ്രതിബദ്ധതയിലുള്ള വലിപ്പം കണ്ട് ആദരണീയനായ ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് എം.കെ. ഗാന്ധി "മഹാത്മാഗാന്ധി’ എന്നറിയപ്പെടാൻ തുടങ്ങിയത്.

ഇന്ത്യയുടെ ആത്മാവ് സ്വതന്ത്രമാകണമെങ്കിൽ ഇന്ത്യൻ വില്ലേജുകളിലെ ദരിദ്രർ വളരണം, സമഗ്രമായി വളരണം. ജാതിമതഭേദമെന്യേ അന്യോന്യം സഹോദരതുല്യം സ്നേഹിച്ച് സഹകരിച്ച് വളരണം (Jn.15.1213) ഈ ഗാന്ധിയൻ "സമഗ്രത’ ശ്രദ്ധേയമാണ്. മനുഷ്യന്‍റെ വലിപ്പം തന്‍റെ സ്നേഹ മനോഭാവത്തിന്‍റെ വലിപ്പമാണ്. (Jn.8.28) അതിനാൽ വ്യക്തിത്വവികസനം തന്‍റെ നിസ്വാർത്ഥ സ്നേഹത്തിലുള്ള വികസനമാണ്..

അനുദിന ജീവിതത്തിലെ പ്രശ്നങ്ങളിൽപെട്ട് ഉഴലുന്ന മനുഷ്യൻ ഉദ്ധരിക്കുന്ന ഉൾക്കാഴ്ചയിലൂടെ (ഉദാ: കുരിശോളം ഉയർത്തപ്പെട്ട തനിമയാർന്ന സ്നേഹത്തിന്‍റെ ഉൾക്കാഴ്ചയിലൂടെ) അതേ പ്രശ്നത്തിൽക്കൂടി തന്നെ, അത് വളരാനുള്ള ദൈവദത്ത അവസരമായി കണ്ട് ഉൾബോധ പരിവർത്തനത്തിന് സ്വയം വിധേയമാക്കി, ബോധോദയത്തിലേക്കും ദിവ്യതയിലേക്കും വളരാൻ സഹായിക്കുന്ന മനഃശാസ്ത്ര സമീപനത്തിന് "സമഗ്രസമീപനം’ എന്നും പറയും.

ഇത്തരം സമഗ്രവളർച്ച വിദ്യാഭ്യാസത്തിലുടേയും, ആരോഗ്യശാസ്ത്രത്തിലുടേയും, സുസ്ഥിരമായ സാമൂഹ്യ സേവനത്തിലുടേയും, സാമ്പത്തിക ഉന്നമനത്തിലൂടേയും അനിവാര്യമാണ്. ഈ സമഗ്രസമീപനവും വളർച്ചയും ആരംഭം മുതൽ പ്രഖ്യാപിത ലക്ഷ്യമാക്കിയ ഇന്ത്യയിലെ ഏക സ്ഥാപനം പ്രജ്യോതി നികേതനാണ്.

ഫാ. ഹർഷജൻ പറയുന്നു.: ’’പ്രജ്യോതി നികേതന്‍റെ ചരിത്രം എന്‍റെ അമ്മ റോസമ്മയും പിതാവ് പൗലോസ് പഴയാറ്റിലും ജീവിച്ച സുവിശേഷ മൂല്യങ്ങളെ ഉൾക്കൊള്ളുന്നു. എൺപത്തിയാറാമത്തെ വയസിലും എന്‍റെ ഹൃദയത്തിൽ തൊട്ട ബാല്യകാല സ്മരണകളിൽ ചിലതാണ് താഴെ:

എന്‍റെ മാതാപിതാക്കൾ അവരുടെ സ്ഥിരം ജോലിക്കാരോട് കാണിച്ച സ്നേഹമാണ് അതിലൊന്ന്. അക്കാലത്ത് ഭൂവുടമകൾ അവരോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. 1950കളിൽ അവരിൽ ഒരു വിഭാഗം മാർക്സിസത്തിന്‍റെ സ്വാധീനത്തിൽ ഭൂവുടമകൾക്കെതിരെ കലാപം നടത്തി. എന്നാൽ, അവർക്ക് ഭൂപ്രഭുക്കൻമാരുടെ മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.

ഈ സാഹചര്യത്തിൽ എന്‍റെ പിതാവ് അവരെ സംരക്ഷിച്ചു. അവർക്ക് അദ്ദേഹം മാന്യമായി കൂലി നൽകുകയും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുകയും ചെയ്തു. യേശു ക്രിസ്തുവിൽ വിശ്വസിച്ചിരുന്ന അദ്ദേഹം അടിമയും ഉടമയും, ധനികനും ദരിദ്രനും സ്വർഗീയ പിതാവിന്‍റെ മക്കളാണെന്ന് കരുതി. അവരുടെ മേൽഗതി വിദ്യാഭ്യാസത്തിലൂടെയാണെന്ന് കണ്ടു.

മക്കളെ പഠിപ്പിക്കുന്നതുപോലെ ജോലിക്കാരുടെ മക്കളേയും അപ്പൻ പഠിപ്പിച്ചു. അതിൽ ഒരാൾ പിൽക്കാലത്ത് ഒരു മന്ത്രിയായി. 1954ൽ ഞാൻ കപ്പൂച്ചിൻ സഭയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എന്‍റെ അപ്പൻ പറഞ്ഞു: ""അടിമയെപ്പോലുള്ള പാവങ്ങളെ പഠിപ്പിച്ച് മന്ത്രിയാക്കാമെങ്കിൽ പോകാം’’.

പഠിക്കാൻ കഴിവുള്ള പാവങ്ങൾക്ക് വേണ്ടി പിൽക്കാലത്ത് പ്രജ്യോതി തുടങ്ങാനുള്ള പ്രേരകശക്തി എന്‍റെ മാതാപിതാക്കളായിരുന്നു. എന്‍റെ അമ്മയും വളരെ മാന്യമായാണ് ജോലിക്കാരോട് പെരുമാറിയിരുന്നത്, വൈകിയെത്തുന്ന ഭിക്ഷക്കാർക്ക് അമ്മ, തനിക്കായി കരുതിവച്ചിരുന്ന ഭക്ഷണം പോലും നൽകുമായിരുന്നു.. ഇതു ഞങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ അമ്മ പറയുമായിരുന്നു: "തിന്നതു പോയി, കൊടുത്തതേ കാണൂ’ പാവങ്ങൾക്കു സഹോദര തുല്യം കൊടുത്തതേ അവസാനം കാണൂ (മത്തായി 25.35).


എന്‍റെ ഏറ്റവും മൂത്ത സഹോദരൻ ഗബ്രിയേൽ പഴയാറ്റിൽ എനിക്ക് ഒരു മാതൃകയായിരുന്നു. 1953 മുതൽ അദ്ദേഹം നിരാലംബർക്കായി കേരളത്തിന് അകത്തും പുറത്തും അഗതി ഭവനങ്ങൾ നിർമിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്തു. അവയിൽ ആദ്യത്തേതാണ് ഇരിഞ്ഞാലക്കുടയിലുള്ള "ദൈവപരിപാലനാലയം’.

മൂന്നു തവണ അദ്ദേഹം MMB സഭാസമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ ആയി. ദൈവകൃപയാൽ ഔദ്യോഗികമായി നിയമിതനായ അവരുടെ ആദ്യ ജനറൽ സൂപ്പീരിയറും ബ്രദർ ഗബ്രിയേൽതന്നെ; പിന്നീട് രണ്ടു തവണ MMB സന്യാസസഭ അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോൾ 96ാം വയസിലും ഊർജ്ജസ്വലനാണ് അദ്ദേഹം. ദിവ്യകാരുണ്യ നാഥന്‍റെ മുന്നിൽ കെടാവിളക്കാകാനാണ് ഇപ്പോൾ കൂടുതൽ താൽപര്യപ്പെടുന്നത്.

1949 മുതൽ എന്‍റെ ആത്മീയ ഗുരുവും ഇന്ത്യൻ കപ്പൂച്ചിൻ പ്രൊവിൻഷാളുമായ ഫാ. ബെർക്ക്മാൻസ് പുതുപ്പറമ്പിലുമായി എനിക്ക് ആത്മബന്ധവും കുടുംബബന്ധവും ഉണ്ട്. 34 വർഷം മുമ്പ് അദ്ദേഹം മരിച്ചു, എങ്കിലും അദ്ദേഹത്തിന്‍റെ അഴുകാത്ത ശരീരം ഇന്നും ഭരണങ്ങാനത്തെ അസീസി ആശ്രമത്തിലെ സെമിത്തേരിയിലുണ്ട്. പ്രജ്യോതിയുടെ ദർശനവും ദൗത്യവും രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ഈ സിൽവർ ജൂബിലി വേളയിൽ അദ്ദേഹത്തെ ആദരവോടെ നന്ദിയോടെ ഓർക്കുന്നു.

ഈ ജൂബിലി അവസരത്തിൽ ഞങ്ങളുടെ ഉപകാരികൾ പ്രത്യേകിച്ച് എൻ. വി. ജോർജ് നേരേപ്പറമ്പിൽ, ടി. എൽ. ഔസേപ്പ്, ഡോ. മോഹൻ തോമസ് പകലോമറ്റം, പ്രജ്യോതി സൊസൈറ്റി അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, ഇന്നത്തെ നിലയിൽ പ്രജ്യോതി ഉയർന്നു നിൽക്കാൻ ചെറുതും വലുതുമായ സംഭാവന നൽകിയവർ, എല്ലാവരോടും എനിക്ക് അതിയായ നന്ദിയുണ്ട്.

പ്രജ്യോതി നികേതൻ കോളേജിന്‍റെ എണ്ണപ്പെട്ട സവിശേഷതകൾ:

• കേരളത്തിലെ ആദ്യ കോഎഡ്യൂക്കേഷൻ കോളേജ്.
• പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും ഒന്നാം റാങ്ക് നേടിയ കേരളത്തിലെ ഏക കോളേജ്
• വളരെയധികം പേറ്റന്‍റുകൾ നേടിയ ആദ്യത്തെ സംരംഭക കോളേജ്. ഇവിടത്തെ വിദ്യാർഥികൾ ജോലി തേടിപ്പോകാതെ, ജോലി തേടി നടക്കുന്ന പത്തുപേർക്ക് എങ്കിലും ജോലി കൊടുക്കണം. അവരിൽ പാവങ്ങൾക്ക് മുൻഗണന ഒരു കപ്പൂച്ചിൻ കീഴ്വഴക്കമാണ് ;
• പാവങ്ങളോട് പക്ഷം ചേർന്ന് കോളേജിൽ എയ്ഡഡ് കോഴ്സുകൾ മാത്രം പഠിപ്പിക്കുന്നു. മാനേജ്മെന്‍റ് ഫീസ് വാങ്ങുന്നില്ല, എടുക്കുന്ന ഫീസ് ഗവൺമെന്‍റിനുള്ളതാണ്
• എല്ലാവർഷവും യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പോടെ യോഗാപരിശീലനം തുടങ്ങിയ ആദ്യ കോളേജ്
• ദേശീയോദ്ഗ്രഥനം ഉന്നം വെച്ച് 1995 മുതൽ ആദ്യമായി ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത ഏക കോളേജ്
• എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി കൂടുതൽ ഫലപ്രദമാക്കാൻ യോഗബോധോദയം സിലബസാക്കിയ ആദ്യ കോളജ്
• സമഗ്രസമീപനത്തിന് (Holsitic Approach) മുൻഗണന നൽകുന്ന ആദ്യ കോളജ്. ഒരു വ്യക്തിയുടെ സമഗ്രമായ രൂപീകരണവും അതുവഴി സമഗ്ര വികസനവുമാണ് ഇവിടുത്തെ സമഗ്ര വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്
• ആൽക്കഹോളിക്ക് ഡ്രഗ് അഡിക്ഷൻ, ഫാമിലി & ക്രൈസിസ് കൗൺസിലിംഗ് എന്നിവയിൽ ക്ലിനിക്കൽ സൈക്കോളജി കോഴ്സ് കേരളത്തിൽ ആദ്യം തുടങ്ങിയത് പ്രജ്യോതിയിൽ
• സ്വയം ജോലിക്കും സേവനത്തിനും നേതൃത്വത്തിനും സമഗ്രസ്വഭാവരൂപീകരണത്തിനും കുടുംബഭദ്രതയ്ക്കും മുൻഗണന യാഥാർഥ്യമാക്കിയ കേരളത്തിലെ ആദ്യ കോളജ്
• ഡിജിറ്റൽ ടെക് (കംപ്യൂട്ടർ & ഇലക്ട്രോണിക്സ്) ജോലി അധിഷ്ഠിത ഡിഗ്രി കോഴ്സുകൾ തുടങ്ങിയ കേരളത്തിലെ ആദ്യ കോളജ്
• പ്രകൃതി മനോഹരമായ പ്രജ്യോതി പരിസ്ഥിതി പഠന മികവിനും ഉൾക്കാഴ്ചയ്ക്കും ശാന്തതയ്ക്കും ദിവ്യതയിലുള്ള സമഗ്രവളർച്ചക്കും കാരണമാകുന്നു. ഈ കുന്നിൻമുകളിലെ പരിസ്ഥിതി പ്രജ്യോതിയെ വേറിട്ടൊരു കോളജാക്കുന്നു
• ഞങ്ങളുടെ മൂന്ന് അധ്യാപകർ യൂണിവേഴ്സിറ്റി/സംസ്ഥാന തലത്തിൽ മികച്ച അധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. അവരുടെ ഔന്നിത്യമേറിയ മനസും മാനസിക ഐക്യവും കുടുംബാരൂപിയും പ്രകൃതിയുടെ സമഗ്രതയും വിദ്യാർഥികളെ രൂപീകരിക്കുന്നു
• ഈ അധ്യാപക വിദ്യാർഥി ബ്രെയിൻ ട്രസ്റ്റും സമഗ്രസമീപനവും ദൈവാനുഗ്രഹവും കാരണം റാഗിംഗ്, സമരം, രാഷ്ട്രീയം എന്നിവ ഇല്ലാത്ത ഏക കോളേജാണ് പ്രജ്യോതി
• കമ്പ്യൂട്ടറൈസ്ഡ് കോളജും യോഗബോധോദയ പരിശീലനവും, മികച്ച ഗവേഷണ വിഭാഗവും പ്രജ്യോതിയുടെ മറ്റൊരു പ്രത്യേകതകളാണ്.

ഫാ. ഹർഷജൻ പഴയാറ്റിൽ

1. "സമഗ്ര സമീപനം’ (ഹോളിസ്റ്റിക്) ത്തിന്‍റെ സ്ഥാപകൻ റോളോ മേയുടെ കീഴിൽ ഡോക്ടറേറ്റ് നേടിയ ഏഷ്യയിലെ ഏക വ്യക്തിയാണ് ഫാ. ഹർഷജൻ പഴയാറ്റിൽ
2. ഇന്ന് മനഃശാസ്ത്ര മേഖലയിൽ നിലവിലുള്ള പാശ്ചാത്യ ചികിത്സാ സമീപനങ്ങളേയും പൗരസ്ത്യ (ഇന്ത്യൻ യോഗബോധോദയ) സമീപനത്തേയും തന്‍റെ ഡോക്ടർ ലെവൽ ഗവേഷണത്തിലൂടെ ഏകീകരിച്ച് ഏറ്റവും മികച്ച ആധുനിക ചികിത്സാ സമ്പ്രദായത്തിന് 1985 ൽ രൂപം കൊടുത്ത ലോകത്തെ ആദ്യ ഗവേഷകനാണ് ഫാ. ഹർഷജൻ പഴയാറ്റിൽ.

അന്തർദേശീയ നിലവാരത്തിന് സമ്മാനർഹമായ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയാണ്. ഒപ്പം ലണ്ടനിൽ നിന്നും ടോക്കിയോയിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്;
3. ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി 25 വർഷം യുഎസ്എ യിൽ ചെലവഴിച്ചു. പ്രഭാഷണങ്ങൾക്കായി 22 രാജ്യങ്ങൾ സന്ദർശിച്ചു
4. 1991 മുതൽ പ്രജ്യോതി നികേതന്‍റെ സ്ഥാപക ഡയറക്ടറും 1995 മുതൽ പ്രജ്യോതി നികേതൻ കോളേജിന്‍റെ സ്ഥാപകമാനേജരും ആണ്
5. 2013 മുതൽ 2017 വരെ കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് മെമ്പർ ആയിരുന്നു
6. കാലിക്കറ്റ് സർവകലാശാലയിൽ 1995 മുതൽ 2000 വരെ സൈക്കോളജി ബിരുദ ബോർഡിൽ അംഗമായിരുന്നു. അതേ സർവകലാശാലയിൽ 2001 മുതൽ 2021 വരെ ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര ബിരുദ ബോർഡിൽ മെമ്പർ ആയി പ്രവർത്തിച്ചു
7. പ്രജ്യോതി സ്ഥാപകന് 2008 ൽ മികച്ച കോളജിനുള്ള ജെസി അന്താരാഷ്ട്ര പുരസ്കാരവും, 2012 ൽ ശിക്ഷാഭാരതി പുരസ്കാരവും ലഭിച്ചു
8. കേരളത്തിലെ കുടുംബജീവിതം മെച്ചപ്പെടുത്തുന്നതായി 1965 മുതൽ പ്രീമാരേജ് കോഴ്സും ഫാമിലി കൗൺസിലിംഗും ആരംഭിച്ചു.
9. നൈപുണ്യവും സ്വഭാവഗുണവുമുള്ള യുവാക്കളാണ് നമ്മുടെ ഭാവി. അതിനാൽ 1995 മുതൽ പ്രജ്യോതി നികേതൻ കോളേജിൽ ’’സമഗ്രസമീപനവും’’, ’’യോഗ ബോേധാദയ’’ പരിശീലനവും ആരംഭിച്ചു
10. ഫാ. ഹർഷജന്‍റെ പാശ്ചാത്യ പൗരസ്ത്യ ചികിത്സാ സമീപനം അംഗീകരിച്ചുകൊണ്ട് ഏഷ്യൻ തെറാപ്യൂട്ടിക്ക് അസോസിയേഷൻ ജക്കാർത്ത SMW സർവകലാശാലയിൽ വച്ച് പുരസ്ക്കാരം സമ്മാനിച്ചു. ഫാ. ഹർഷജന്‍റെ പാശ്ചാത്യ പൗരസ്ത്യ ചികിത്സാ സമ്പ്രാദായത്തിന്‍റെ പാറ്റന്‍റ് 2014 ൽ ഖത്തർ ഗവൺമെന്‍റ് വില തന്ന് വാങ്ങാൻ സമീപിച്ചു.
11. തൃശൂർ അതിരൂപതയുടെ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് 2015 ൽ പ്രജ്യോതി നികേതൻ കോളേജിനെ കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള ഏറ്റവും നല്ല കോളേജായി വിലയിരുത്തി ഫാ ഹർഷജന് ഒരു പൊതുവേദിയിൽ വച്ച് അദ്ദേഹം പുരസ്കാരം സമ്മാനിച്ചു. പാവങ്ങൾക്ക് ഈ കോളേജ് കൊടുക്കുന്ന മുൻഗണന അതിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്;
12. 2016 ൽ തമിഴ്നാട് ഡിണ്ടിഗലിലെ അനുഗ്രഹ കോളേജിൽ നടന്ന അഖിലലോക സമ്മേളനത്തിൽ വച്ച് കൗൺസിലിംഗ്, സൈക്കോതെറാപ്പി, എന്നീ രംഗങ്ങളിൽ ഇന്ത്യയിലെ ആദ്യത്തെ വഴികാട്ടിയായി (Pioneer) അദ്ദേഹത്തെ അംഗീകരിച്ച് ആദരിച്ച് സ്മാരകോപഹാരം സമ്മാനിച്ചു
13. 1965 മുതൽ ആശുപത്രികൾ, ജയിൽ, സൈന്യം എന്നിവിടങ്ങളിൽ ആധ്യാത്മികവും മനഃശാസ്ത്രപരവുമായ കൗൺസിലിംഗിന്‍റെ ആവശ്യകത കാണുകയും 1973 ൽ അവരെ സഹായിക്കാനുള്ള ടെക്സ്റ്റ് ബുക്ക് അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് 1974ൽ ഇന്‍റർനാഷണൽ ടെക്സ്റ്റ് ബുക്കായി അമേരിക്കൻ ഹോസ്പിറ്റൽ അസോസിയേഷൻ പ്രഖ്യാപിച്ചു. ആ വർഷം തന്നെ അമേരിക്കയിലെ ഷിക്കാഗോ ഹെരാൾഡ് പ്രസ്‌ അത് പ്രസിദ്ധീകരിച്ചു.
14. യോഗ, യോഗബോധം, ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾ എന്നീ രംഗത്ത് 57 വർഷമായി അദ്ദേഹം മാർഗദർശിയാണ്. 1964 മുതൽ അദ്ദേഹത്തിന്‍റെ ഇന്ത്യൻ പേര്: ഹർഷജൻ എന്നാക്കി. അദ്ദേഹത്തിന്‍റെ സന്യാസ വസ്ത്രവും, സ്ഥാപിച്ച കോളജിന്‍റെ പേരും അദ്ദേഹത്തിന്‍റെ ഇന്ത്യൻ മുൻഗണന വ്യക്തമാക്കുന്നു

അടുത്തപടി, ദൈവനിശ്ചയമെങ്കിൽ, ഒരു സർവകലാശാലയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.