Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വിദ്യാഭ്യാസരംഗത്തെ താരോദയം
ഉന്നത വിദ്യാഭ്യാസരംഗത്ത് തൃശൂർ ജില്ലയിലെന്നല്ല, മധ്യകേരളത്തിലെ തന്നെ താരോദയമാണു ഡോ. ഷാജു ആന്റണി ഐനിക്കൽ. താൻ പഠിച്ചതും അഭ്യസിക്കുന്നതുമായ വൈദ്യശാസ്ത്രരംഗവും പിതാവു വളർത്തി വലുതാക്കിയ വ്യാപാരശൃംഖലകളും കൂടാതെ സാങ്കേതിക വിദ്യാഭ്യാസരംഗത്തേക്കുകൂടി കാലെടുത്തു വയ്ക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതും പ്രചോദിപ്പിച്ചതും മറ്റാരുമല്ല വ്യാപാരരംഗത്തെ അതികായനായ പിതാവ് ഐനിക്കൽ ആന്റണി എന്ന എ.പി. ആന്റണി തന്നെ.
അങ്ങനെയാണു രണ്ടു പതിറ്റാണ്ടുമുമ്പ് മാളയിൽ മാള എഡ്യുക്കേഷണൽ ട്രസ്റ്റ് രൂപം കൊള്ളുന്നതും മെറ്റ്സ് എൻജിനീയറിംഗ് കോളജ് പിറവിയെടുക്കുന്നതും. അന്നുമുതൽ ഇന്നുവരെ ഇതിന്റെ അമരക്കാരൻ ഇദ്ദേഹം തന്നെ.
'അപ്പൻ’ വഴിവിളക്ക്
തൃശൂർ ജില്ലയുടെ അതിർത്തിഗ്രാമമായ കുണ്ടൂരിലെ ഐനിക്കൽ പാവു എന്ന പിതാമഹൻ തന്റെ സ്വത്ത് ഭാഗംവച്ചപ്പോൾ അഞ്ചാമത്തെ മകനായ ആന്റണിക്ക് മറ്റു മക്കളെപ്പോലെ ലഭിച്ചതു വെറും അഞ്ചേക്കർ മാത്രമായിരുന്നു. പക്ഷേ, നിശ്ചയദാർഢ്യവും അർപ്പണബോധവും കഠിനപരിശ്രമവും ആന്റണിയെന്ന ചെറുപ്പക്കാരനെ ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യാപാരിയായി വളർത്തി.
’പറവകൾക്കു പറക്കാതിരിക്കാനും മീനുകൾക്കു നീന്താതിരിക്കാനും ആവില്ല’എന്നതുപോലെയായിരുന്നു ഐനിക്കൽ ആന്റണിയെന്ന കർമയോഗി. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി അദ്ദേഹത്തിന്റെ വ്യാപാരശൃംഖല പടർന്നു പന്തലിച്ചു.
നമ്മോടൊപ്പം നാടും വളരണം
’നമ്മളോടൊപ്പം നമ്മുടെ നാടും വളരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദർശവാക്യം. ഇത് സ്വന്തം മക്കളോടും എപ്പോഴും പറഞ്ഞിരുന്ന ഇദ്ദേഹം ഈ ഗ്രാമത്തിലെ’ഒരു വീട്ടിൽ നിന്ന് ഒരാൾക്കു ജോലി’ എന്ന രീതിയിൽ തന്റെ സ്ഥാപനങ്ങളിൽ തൊഴിൽ നൽകി. ബിസിനസിനൊപ്പം സാമൂഹ്യസേവനരംഗത്തും ജീവകാരുണ്യപ്രവർത്തനങ്ങളിലും കൈയൊപ്പു ചാർത്തി.
മാള കാർമൽ കോളജ്, ചാലക്കുടി കാർമൽ സ്കൂൾ എന്നിവയുടെ ഉത്ഭവത്തിൽ സജീവ പങ്കാളിയായി. ഫാ. പോൾ കൊടിയൻ സിഎംഐയുമായി സഹകരിച്ച് സ്നേഹഗിരി, സേവനഗിരി തുടങ്ങിയവയുടെ ഭാഗധേയമായി. അങ്ങനെ മാളയുടെ വികസന ചരിത്രത്തിൽ തെളിഞ്ഞുനിൽക്കുന്ന സഫല വ്യക്തിത്വമായി നാട്ടുകാരുടെ’അന്തോണിച്ചേട്ടൻ’.
എഡ്യൂക്കേഷണൽ ട്രസ്റ്റ്
രാഷ്ട്രീയക്കാരെല്ലാം ആന്റണിച്ചേട്ടന്റെ വലിയ സുഹൃത്തുക്കളായിരുന്നു. ബേബിജോണും പി.ജെ. ജോസഫുമെല്ലാം വീട്ടിലെ സന്ദർശകർ. ഒരിക്കൽ പി.ജെ. വീട്ടിൽ വന്നപ്പോൾ (അന്ന് അദ്ദേഹം ഇടതു സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു) ആന്റണിച്ചേട്ടൻ മറ്റൊരാൾക്കു വേണ്ടി ഒരു ശിപാർശ ചെയ്തു.
ഉടനെ പി.ജെ പറഞ്ഞു: ’ചേട്ടൻ, അവർക്കും ഇവർക്കും വേണ്ടി എപ്പോഴും പറയുന്നതിനേക്കാൾ ചേട്ടന് മാളയിലൊരു നല്ല വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിക്കൂടെ. കേരളത്തിൽ ആദ്യമായി സെൽഫ് ഫിനാൻസ് എൻജിനിയറിംഗ് കോളജ് കൊടുക്കാൻ ചിന്തിക്കുന്നുണ്ട്. ചേട്ടൻ അപേക്ഷിക്ക്’.
’കുണ്ടൂരിലോ മാളയിലോ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാത്തതിനാൽ ഞാനും സഹോദരങ്ങളുമെല്ലാം ഇരിങ്ങാലക്കുട ഡോൺ ബോസ്, തൃശൂർ സെന്റ് ജോസഫ്സ്, സെന്റ് പോൾസ് എന്നിവിടങ്ങളിലെ ബോർഡിംഗിൽ നിന്നാണു പഠിച്ചത്. പ്രീഡിഗ്രി ക്രൈസ്റ്റ് കോളജിൽ. മെഡിസിനും എൻജിനിയറിംഗുമെല്ലാം ഞങ്ങൾ പഠിച്ചതു കേരളത്തിനു പുറത്തായിരുന്നു. ഇതെല്ലാമായിരിക്കണം അപ്പനെ ചിന്തിപ്പിച്ചതും ഞങ്ങളോടു കൂടിയാലോചിച്ചതും.
അങ്ങനെയാണ് ട്രസ്റ്റ് രൂപീകരിക്കുന്നതും അപേക്ഷിക്കുന്നതും. 2001ൽ മന്ത്രിസഭ മാറി. എ.കെ. ആന്റണി മന്ത്രിസഭ വന്നു. 50:50 നിബന്ധനയോടെ എൻജിനിയറിംഗ് കോളജ് 2002ൽ അനുവദിച്ചു.’: ഡോ. ഷാജു ആന്റണി പറഞ്ഞു.
’മെറ്റ്സ്’ എഡ്യൂക്കേഷണൽ കോംപ്ലക്സ്
ആദ്യം മെറ്റ്സ് എൻജിനിയറിംഗ് കോളജ് തുടങ്ങി; അതു വളർന്നു പന്തലിച്ചു. എൻജിനിയറിംഗിന് അല്പം ഡിമാൻഡു കുറയുന്നതു കണ്ടപാടെ മെറ്റ്സ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന ആർട്സ് കോളജ് തുടങ്ങി. ബിഎസ്സി മാത്സ്, ബിഎ, ബികോം (3 സ്ട്രീം), ബിബിഎ, ബിസിഎ, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ കോഴ് സുകൾ.
പിന്നീട് മെറ്റ്സ് പോളിടെക്നിക് ആരംഭിച്ചു. ഇവിടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചർ, കൊമേഴ്സ്യൽ പ്രാക്ടീസ് തുടങ്ങിയ കോഴ്സുകൾ. കാലത്തിന്റെ സ്പന്ദനങ്ങൾ അനുസരിച്ച് വിദ്യാഭ്യാസരംഗത്തും പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് ഊർജസ്വലനായ ഈ കർമയോഗി.
വിജയരഹസ്യം
വ്യാപാര പ്രമുഖനായ അപ്പന്റെ പാദമുദ്രകൾ പിൻതുടരുന്ന സീമന്തപുത്രൻ തന്നെ പറയട്ടെ തന്റെ ബിസിനസ് വിജയരഹസ്യത്തെക്കുറിച്ച്: ’അപ്പനെപ്പോഴും പറയാറുണ്ട്. എന്നെ പരിചയപ്പെട്ടത് ഒരു അബദ്ധമായി എന്ന് ആരും പറയില്ല. നിങ്ങളും അങ്ങനെ പറയിക്കരുത്.
നമ്മൾ ചെയ്യുന്ന ബിസിനസിൽ ആത്മാർഥതയും അച്ചടക്കവും കാണിച്ചാൽ മാന്യമായ ലാഭം കിട്ടും. അമിതലാഭത്തിനായി ആക്രാന്തം കാട്ടി അതിരുവിട്ടൊന്നും ചെയ്യരുത്. ഇത്രയും വിപുലമായ അബ്കാരി ബിസിനസു നടത്തിയിട്ട് ഒരു ക്രിമിനൽ കേസുപോലും എന്റെ പേരിലില്ല.
തീർത്തും ശരിയല്ലെന്ന തോന്നലുള്ള കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. ഞാൻ ചെയ്ത കർമത്തിന്റെ ഫലം അനുഭവിക്കുന്നത് എന്റെ മക്കളാണ്. എന്നെപ്പറ്റി ലോകം വിലയിരുത്തുന്നത് എന്റെ മക്കളിലൂടെയാണ്. അപ്പന്റെ ഈ വാക്കുകളാണു ഞങ്ങളുടെ ശക്തിയും വിജയരഹസ്യവും.
വലിയ പഠിപ്പിസ്റ്റുകളൊന്നുമായിരുന്നില്ല ഞങ്ങൾ. എന്നിട്ടും ഞാനും ഏറ്റവും താഴെയുള്ള അനുജൻ സുനിലും ഡോക്ടർമാരായി. സ്റ്റാൻലി എംബിഎക്കാരനും സജീവ് എൻജിനിയറുമായി. പെങ്ങൾ സുമോളാകട്ടെ ബിരുദശേഷം ഡോ. പീറ്ററിനെ വിവാഹം ചെയ്തു. അപ്പൻ പഠിപ്പിച്ചതുപോലെ അച്ചടക്കം, ലക്ഷ്യബോധം, ടീം സ്പിരിറ്റ് അതുതന്നെയാണ് വിജയരഹസ്യം. കൂടാതെ കൃത്യമായ ടൈമിംഗും ഏറെ പ്രധാനമാണ്’ കോളജ് പഠനകാലത്തെ ഗുസ്തിക്കാരൻ കൂടിയായ ഡോ. ഷാജു ആന്റണി പറഞ്ഞു.
നമ്മുടെ കോളജിൽനിന്ന് പഠിച്ചിറങ്ങുന്നവർ ഉന്നതസ്ഥാനങ്ങളിലെത്തുമ്പോഴും ഓൾ ഇന്ത്യ ബെസ്റ്റ്പെർഫോമർ ആകുമ്പോഴും മനസിൽ വല്ലാത്തൊരു ആനന്ദമാണ്. നമ്മുടെ പൂർവവിദ്യാർഥി സഫീർ കരീം ഐപിഎസ് നേടിയപ്പോൾ അതൊരു വലിയ അഭിമാന നിമിഷമായി. പല ബാങ്കുകളിലും ചെല്ലുമ്പോൾ സാറേ, എന്നു വിളിച്ച് ശിഷ്യർ ഓടിവരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അപ്പോൾ മനസിന് വല്ലാത്തൊരു കുളിര്. നേരിട്ട് ഞാനവരെ പഠിപ്പിച്ചിട്ടില്ലെങ്കിലും.
സഹോദരങ്ങളോടൊപ്പം ഭാര്യ ബിന്ദു, മക്കളായ ഡോ. അന്ന ഷാജു, ആന്റണി (പ്ലസ്ടു വിദ്യാർഥി) എന്നിവരും, പ്രായത്തിന്റേതായ ശാരീരിക അവശതകളുണ്ടെങ്കിലും ഒരു സ്നേഹനിലാവായി അമ്മ ചിന്നമ്മയും ഡോ. ഷാജുവിന്റെ വിജയക്കുതിപ്പിനു ശക്തമായ പിന്തുണയേകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിജയവഴിയിൽ വയനാട്ടുകാരൻ വ്യവസായി
ഉറപ്പുള്ള മനസാണ് കൈമുതൽ
യുവത്വത്തിന്റെ എല്ലാ പ്രസരിപ്പോടുംകൂടി വ
ജേക്കബ് മിറ്റത്താനിക്കൽ: പൈനാപ്പിളിന്റെ നാട്ടിൽ നിന്നൊരു നന്മമരം
എല്ലാക്കാലത്തും ഓർക്കാൻ പര്യാപ്തമായ നന്മകൾ സമ്മാനിക്കുന്നവർ വിരളമാണ്. ചില ജ
പെർഫെക്ട് ബിൽഡേഴ്സ്... എല്ലാം ഇവിടെ പെർഫെക്ടാണ്...
കെട്ടിടനിർമാണ രംഗത്തെ വേറിട്ട മുഖമായി തൃപ്പുണിത്തുറ പുതിയകാവ് കേന്ദ്രമായി പ്
ക്രാന്തദർശിയായ ഫാ. ജോസഫ് മേലോട്ടുകൊച്ചിയിൽ
ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാനാവില്ല ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ എന്ന നാമധേ
ഉണ്ണിയേട്ടൻ: വിജയതീരമണിഞ്ഞ നാവികൻ
പെരിന്തൽമണ്ണയിലെ വ്യാപാരമേഖലയിൽ കഠിനാധ്വാനം കൊണ്ടും കർമോത്സുകത കൊണ്ടും വ്യ
നിർമാണമേഖലയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ബെന്നി കുറ്റിക്കണ്ടം
നിർമാണ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ചങ്ങനാശേരി കുറ്റിക
Man With The Midas Touch
Joy Alukkas started his first jewellery showroom in UAE in the year 1987, he has not looked back sin
മനുഷ്യസ്നേഹിയായ വികസന നായകൻ, അഡ്വ. തോമസ് ഉണ്ണിയാടൻ
പ്രവൃത്തികൾകൊണ്ട് പേര് അന്വർഥമാക്കിയ വ്യക്തിത്വം. കേരളത്തിന്റെ തനത് കലാരൂപ
എൻടിസി: സേവനത്തിനു നാട് നൽകിയ സൽപ്പേര്
ആറു പതിറ്റാണ്ടിനു മുമ്പ് തൃശൂരിനു സമാനമായ വ്യാപാര വാണിജ്യകേന്ദ്രമായിരുന്നു അ
ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പര്യായമായി ലാവിഷ് ഇലക്ട്രിക്കൽസ്
തൃശൂരിന്റെ ബിസിനസ് പാരമ്പര്യത്തിന് തിലകക്കുറിയാണ് ലിങ്ക്ലൈൻസ് ഇലക്ട്രിക്ക
ലാറ്റക്സിലെ 'റോയൽ’ ടച്ച്...!
റോയൽ ലാറ്റക്സ്... റബർ മേഖലയിൽ രണ്ടു പതിറ്റാണ്ടു പിന്നിട്ട വിശ്വസ്തതയുടെ പേരാണ
അംഗീകാരത്തിന്റെ കൈയൊപ്പ് ചാർത്തി ലൂണാർ ഐസക്ക്
നാടോടുമ്പോൾ നടുവേ ഓടണമെന്ന ചൊല്ല് അന്വർത്ഥമാക്കിയ ക്രാന്തദർശിയായ സംരംഭകൻ.
പാരമ്പര്യമൂല്യങ്ങളും സത്യസന്ധതയും: കൊശമറ്റം ഫിനാൻസിന്റെ വിജയ സൂത്രവാക്യം
ജനങ്ങളിൽ ആഴത്തിൽ പതിഞ്ഞ വിശ്വാസം കൈമുതലും മൂലധനവുമാക്കി 171 വർഷത്തെ പാരമ്പ
മലയാളിയുടെ അരിവിചാരങ്ങളിലുണ്ട് മദേഴ്സ് റൈസും വർക്കി പീറ്ററും
അന്നവിചാരം മലയാളിക്കു മുന്നവിചാരം തന്നെയാണ്. ഭക്ഷണക്രമത്തിൽ അരിയും അരിയുത്
ഡോ. കെ. ജോസഫ് മനോജ്: കാരുണ്യവഴികളിലെ നക്ഷത്രം
"നമ്മെ നമ്മളാക്കുന്നതു സമൂഹമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ആദ്യപ്രതിബദ്ധത സ
ടഫി: ഇന്റർലോക്കിട്ടു നേടിയ വിജയം
ബിസിനസിൽ നൂതന ആശയങ്ങൾക്കും അതിന്റെ വിജയകരമായ സാക്ഷാത്കാരത്തിനും മൂല്യമേറ
ഗ്രേസി തോമസ്: സ്ത്രീ സംരംഭകർക്ക് ആത്മവിശ്വാസത്തിന്റെ പാഠപുസ്തകം
കയ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നു സംസ്ഥാനത്തെ മുൻനിര ഗാർമെന്റ്
ആത്മവിശ്വാസത്തോടെ ജോളി; വിജയപാതയിൽ ബ്ലാസ്റ്റ്ലൈൻ ഇന്ത്യ പ്രൈവറ്റ്ലിമിറ്റഡ്
വിവിധ രാജ്യങ്ങളിലുംഇന്ത്യയ്ക്കകത്തു വിവിധ സംസ്ഥാനങ്ങളിലുമായി പടർന്നു പന്തലി
പൊതുപ്രവർത്തനത്തിലെ പെൺപെരുമ
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചശേഷം നാടിനും നാട്ടുകാർക്കും വേണ്ടി സേവനം
ജി.കെ അഥവാ ബിസിനസ് വിജയത്തിന്റെ പര്യായം
"ബിസിനസിൽ പ്രധാനം തിയറി മാത്രമല്ല; പ്രായോഗികമായ അറിവുകൂടി ആർജിച്ചശേഷമാണു
ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി വിജയവഴിയിൽ ഐസിഎൽ ഫിൻകോർപ്പ്
കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി വിജയവഴിയിൽ ഐസിഎ
വിജയത്തിന്റെ പടവുകൾ കയറി സ്പിന്നർ
1992ൽ തൃശൂർ അത്താണിയിൽ പി.ജെ. ജോർജുകുട്ടി, പീജെ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം തുടങ്
പ്രജ്യോതി നികേതൻ കോളേജിന്റെ രജത ജൂബിലി 2020 മുതൽ ആഘോഷങ്ങൾ
""പ്രജ്യോതി നികേതൻ’’ (പ്ര = മുഖ്യം, ജ്യോതി = പ്രകാശം, നികേതൻ = ആസ്ഥാനം) മുഖ്യ പ്ര
സൂപ്പർഹിറ്റുകളുടെ സ്വർഗചിത്ര അപ്പച്ചൻ
മലയോരത്തെ കർഷക കുടുംബത്തിൽ നിന്നെത്തി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ മ
കളിക്കളത്തിലെ ത്രില്ലുമായി പുളിമൂട്ടിൽ സിൽക്ക്സ് സാരഥി ഔസേപ്പ് ജോൺ
നിറപുഞ്ചിരിയുമായി ആരെയും സമീപിക്കുന്ന പ്രകൃതം. മധുരഭാഷണവും ഹൃദ്യമായ പെരുമാ
യുഎഇയിൽ നട്ടുവളർന്ന് ഇന്ന് വിവിധ രാഷ്ട്രങ്ങളിലൂടെ ജെആൻഡ്ജെ ഗ്രൂപ്പ്
ഷാർജയിലെ വ്യവസായമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരുപിടി കന്പനികളുടെ ഉടമ
സ്നേഹം കൊണ്ടു കൊട്ടാരം നിർമിച്ച നോൾട്ട
സ്നേഹം കൊണ്ടു ഒരു കൊട്ടാരമുണ്ടാക്കിയ അഞ്ചു സഹോദരങ്ങൾ. തോമസ്, സിബി, ആന്റണി, മാത്യ
അധ്യാപനത്തിൽ നിന്ന് അറിവിന്റെ സംരംഭത്തിലേക്ക്
പുത്തൻ ജോലിസാധ്യതകളും അറിവിന്റെ പുതിയ മാനങ്ങളും കുരുന്നുകൾ ആർജിക്കുന്പോൾ
ലക്ഷ്വറിക്ക് പുതിയ നിർവചനവുമായി ബിൽടെക്
നിർമാണ മേഖലയിൽ ലക്ഷ്വറി എന്ന വാക്കിനു പുതിയ നിർവചനം നൽകുകയാണ് എറണാകുളം ആ
ആതുരശുശ്രൂഷയിൽ അറുപതിന്റെ നിറവ്; അനുപമ നേട്ടവുമായി കാരിത്താസ് ഹോസ്പിറ്റൽ
1962 ൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ, "നി
Latest News
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്ഗീസ് ഇന്നും ഇഡിക്കു മുന്നില് ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്ഗീസ് ഇന്നും ഇഡിക്കു മുന്നില് ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top