എൻടിസി: സേവനത്തിനു നാട് നൽകിയ സൽപ്പേര്
എൻടിസി: സേവനത്തിനു നാട് നൽകിയ സൽപ്പേര്
ആറു പതിറ്റാണ്ടിനു മുമ്പ് തൃശൂരിനു സമാനമായ വ്യാപാര വാണിജ്യകേന്ദ്രമായിരുന്നു അന്ന് കണ്ടശാംകടവ്. വൻകിട വ്യാപാരികളുടെയും കൊള്ളപ്പലിശക്കാരുടെയും പിടിയിലായ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും കഷ്ടനഷ്ടങ്ങൾ മനസിലാക്കിയ ഒരു യുവാവുണ്ടായിരുന്നു അവിടെ. ടി.വി. ജോസഫ്. ക്രാന്തദർശിയായ ജോസഫ് നാടിന്‍റെ നന്മയും നാട്ടുകാരുടെ ക്ഷേമവും സമൂഹത്തിന്‍റെ ഉന്നമനവും ലക്ഷ്യമിട്ട് ഒരു സ്ഥാപനം കണ്ടശാംകടവിൽ തുടങ്ങി.

ദി ന്യൂ ട്രിച്ചൂർ കമ്പനി എന്ന പേരിൽ തുടങ്ങിയ സ്ഥാപനം ജനങ്ങളുടെ സമ്പാദ്യശീലത്തിന് തുടക്കമിട്ടു. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനം നടത്തിയ ന്യൂ ട്രിച്ചൂർ കമ്പനിയുടെ വളർച്ച സമൂഹത്തിന്‍റെയും ഇടപാടുകാരുടെയും വളർച്ചയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ടായിരുന്നു.

1957ൽ തുടക്കമിട്ട സ്ഥാപനം ആറു കമ്പനികളുടെ കൂട്ടായ്മയായ എൻടിസി (ന്യൂ ട്രിച്ചൂർ കമ്പനി) ഗ്രൂപ്പ് ഓഫ് കമ്പനീസ് ആയി വളർന്നു. ന്യൂ ട്രിച്ചൂർ ഗ്രുപ്പിന്‍റെ 34ാമത് ശാഖ അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ പടവുകൾ താണ്ടുന്ന എൻടിസി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ അമരത്ത് ഇപ്പോൾ ബിജു എന്ന് വിളിക്കുന്ന വർഗീസ് ജോസ് ആണ്.

2023ൽ 100 ശാഖകളും 2000 കോടിയുടെ വിറ്റുവരവും ലക്ഷ്യമിട്ടാണ് സ്ഥാപനങ്ങളെ മാനേജിംഗ് ഡയറക്ടർ ബിജു നയിക്കുന്നത്. ഇപ്പോൾ 750 കോടിയാണ് വിറ്റുവരവ്. 2025ൽ ലിസ്റ്റ്ചെയ്യപ്പെടുന്ന കമ്പനിയായി മാറാനുള്ള നടപടികളും എൻടിസി ഗ്രൂപ്പ് ഓഫ് കമ്പനി നടത്തിവരുന്നു.

കണ്ടശാംകടവിലൂടെ കടന്നുപോകുന്നവർ പാതയോരത്ത് തലയെടുപ്പോടെ നിൽക്കുന്ന ന്യൂ ട്രിച്ചൂർ ഭവൻ എന്ന ബഹുനില ആസ്ഥാനമന്ദിരം നോക്കാതെ പോവില്ല. തൃശൂർ ജില്ലയിൽ ആസ്ഥാനമന്ദിരവും 19 ശാഖകളുമുണ്ട് ന്യൂ ട്രിച്ചൂർ ഗ്രൂപ്പ് കമ്പനികൾക്ക്. മലപ്പുറത്ത് അഞ്ചും പാലക്കാട്ട് ആറും ശാഖകളുണ്ട്. കോയമ്പത്തൂർ, ഫരീദാബാദ്, ജമ്മു എന്നിവിടങ്ങളിലുമുണ്ട് ശാഖകൾ. അങ്കമാലി ശാഖയിലൂടെയാണ് എറണാകുളം ജില്ലയിലേക്കുള്ള പ്രവേശനം.

അനുഭവങ്ങളുടെ കരുത്ത് ഊർജമാക്കിയ ടി.വി. ജോസഫിന്‍റെ ജീവനും ജീവിതവും ന്യൂ ട്രിച്ചൂർ കമ്പനിയായിരുന്നു. 'ഈ കമ്പനിയാണ് എന്‍റെ ജീവിതപങ്കാളി. ഈ സമൂഹമാണ് എന്‍റെ കുടുംബം' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ടി.വി. ജോസഫ് മാനേജിംഗ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞശേഷം സഹോദരൻ ടി.വി. ജോസ് ആ സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ കമ്പനി എം.ഡി ബിജുവാണ്. ജോസ് തന്‍റെ മകനെ എംഡി കസേരയിൽ പ്രതിഷ്ഠിച്ചത് കമ്പനിയെ നയിക്കാൻ ബിജു പ്രാപ്തനാണെന്ന് ഉറപ്പാക്കിയ ശേഷമാണ്. കമ്പനിയിലെ ഏറ്റവും ചെറിയ ജോലികൾ മുതൽ ചെയ്തുവളർന്ന ബിജു കരുത്തനായ എം.ഡി ആയി.

2005ൽ ന്യൂ ട്രിച്ചൂർ കമ്പനിയുടെ എംഡിയായി സ്ഥാനമേൽക്കുമ്പോൾ എൻടിസി സ്ഥാപനങ്ങളുടെ ശാഖകളുടെ എണ്ണം എട്ട്. ഇപ്പോൾ കമ്പനിക്ക് സഹോദര സ്ഥാപനങ്ങളായി അഞ്ചു കമ്പനികൾ, 26 ശാഖകൾ.

എൻടിസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ് മേഖലകൾ ചിട്ടി, ഗോൾഡ് ലോൺ, ഡെപ്പോസിറ്റ്, ബിസിനസ് ലോൺ, പേഴ്സണൽ ലോൺ, വെഹിക്കിൾ ലോൺ, ഇൻഷ്വറൻസ്, ഡിബഞ്ചർ തുടങ്ങിയവയാണ്.

എൻടിസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഇടപാടുകളിൽ 75 ശതമാനം സ്വർണപണയ വായ്പയാണ്. കോവിഡ് കാലത്ത് ധനകാര്യസ്ഥാപനങ്ങളിലെല്ലാം ഇടപാട് കുറഞ്ഞപ്പോൾ എൻടിസി ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിൽ സ്വർണവായ്പയിൽ 17 ശതമാനം വർധനയാണുണ്ടായത്.


എൻടിസി ഗ്രൂപ്പ് സ്ഥാപനങ്ങൾ

1. ദി ന്യൂ ട്രിച്ചൂർ കമ്പനി (പ്രൈ) ലിമിറ്റഡ്
2. എൻ.ടി.സി. നിധി ലിമിറ്റഡ്
3. ന്യൂ ട്രിച്ചൂർ സൗഹൃദം ചിറ്റ്സ് (കേരള) പ്രൈവറ്റ്ലിമിറ്റഡ്
4. ന്യൂ ട്രിച്ചൂർ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
5. എൻടിസി ഫിനാൻസ് പ്രൈവറ്റ്ലിമിറ്റഡ്
6. ഫിൻസൗണ്ട് കൺസൾട്ടൻസി ആൻഡ് മാനേജ് സർവീസസ് പ്രൈവറ്റ്ലിമിറ്റഡ്

വിജയമന്ത്രം

എൻടിസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വിജയത്തിനു പിന്നിൽ അതിന്‍റെ സാരഥി വർഗീസ് ജോസ് എന്ന ബിജു സ്വീകരിക്കുന്ന മാർഗങ്ങൾ ലളിതമാണ്.

1) മാനേജ്മെന്‍റും ജീവനക്കാരും തമ്മിലുള്ള ഊഷ്മളബന്ധമാണ് അതിലൊന്ന്. ജീവനക്കാരെ പൂർണമായി വിശ്വാസത്തിലെടുത്ത് ഓരോ ശാഖയിലേയും ജീവനക്കാർ തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കും. ഇതിനായി നിശ്ചിത ഇടവേളകളിൽ ബിജു നേരിട്ട് ശാഖകളിലെത്താറുണ്ട്.
2) ധനകാര്യരംഗത്തെ പ്രഫഷണലുകളെ ക്ഷണിച്ച് ഇടയ്ക്കിടെ നടത്തുന്ന ചർച്ചയും ക്ലാസുമാണ് മറ്റൊരു വിജയരഹസ്യം. ഇതിൽ ജീവനക്കാരും മാനേജ്മെന്‍റ് അംഗങ്ങളും ഒരുമിച്ച് പങ്കെടുക്കും.
3) സമാന മേഖലകളിലുള്ള സ്ഥാപനങ്ങളുടെ മാനേജ്മെന്‍റ് അംഗങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചയും ചർച്ചകളും.
4) ന്യൂ ട്രിച്ചൂർ കമ്പനികളുടെ സ്ഥാപകനായ വല്യപ്പൻ ടി.വി. ജോസഫ് നേടിയെടുത്ത സൽപ്പേര് സ്ഥാപനത്തിന്‍റെ പ്രയാണത്തിൽ എന്നും ഊർജം പകരുന്നതായും ബിജു പറയുന്നു.

സ്ഥാനമാനങ്ങൾ

1) ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ന്യൂ ട്രിച്ചൂർ കമ്പനീസ്
2) ഓൾ കേരള നിധി ആൻഡ് എൻബിഎഫ്സി കമ്പനീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്
3) കൊച്ചി ആസ്ഥാനമായ ചേംബർ ഓഫ് നിധി കമ്പനി ചാരിറ്റബിൾ സൊസൈറ്റി വൈസ് ചെയർമാൻ
4) ഓൾ കേരള ചിട്ടിഫോർമെൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

കുടുംബം

ബിജുവിന്‍റെ ഭാര്യ റോസ് വർഗീസ് എല്ലാ കമ്പനികളുടെയും ഡയറക്ടർ ആണ്.

മുന്നു പെൺമക്കൾ:
1. ഏഞ്ചല, എൻജിനീയർ. ഭർത്താവ്: ഡോ. തോമസ്, രാജഗിരി ഹോസ്പിറ്റൽ.
2. ആൻഡ്രിയ, എൽഎൽബി വിദ്യാർഥിനി
3. അക്വിലിൻ, ബിആർക് വിദ്യാർഥിനി

കരുത്തുപകരുന്നവർ

1) കമ്പനികളുടെ ഡയറക്ടർ & ന്യൂ ട്രിച്ചൂർ കമ്പനിയുടെ ചെയർമാൻ കെ.എ. ബോബൻ
2) ന്യൂ ട്രിച്ചൂർ കമ്പനിയിൽ 25 വർഷം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച പരിചയസമ്പത്തുമായി സി. സിന്ധു, ജനറൽ മാനേജർ
3) കെഎസ്എഫ്ഇയിൽ നിന്ന് സീനിയർ മാനേജരായി വിരമിച്ച കമ്പനിയുടെ ഡയറക്ടർ കൂടിയായ ടി.കെ. ദേവദാസ്, പ്ലാനിംഗ് ഹെഡ്
4) വൻകിട ധനകാര്യസ്ഥാപനങ്ങളിൽ രണ്ട് പതിറ്റാണ്ട് ബിസിനസ് മാനേജരായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ബിനു ജോർജ്, ബിസിനസ് ഹെഡ്.
5) ഡയറക്ടേഴ്സ് ജോർജ് ആലപ്പാട്ട്, എൻ.കെ. ഫ്രാൻസിസ്, കെ.സി. ജോർജ്, റോസ് വർഗീസ്, ലില്ലി ജേക്കബ്, ഏഞ്ചല

ജീവകാരുണ്യ പ്രവർത്തനം

നിർധനർക്ക് വീട്, നിർധനരായ യുവതികൾക്ക് വിവാഹസഹായം, ഡയാലിസിസ് ഉൾപ്പെടെ ചികിത്സാസഹായം, പഠനസഹായം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നീ നിലകളിൽ സേവനമേഖലയിൽ ജീവകാരുണ്യപ്രവർത്തനത്തിൽ സജീവമാണ് എൻടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.