നോമ്പുതുറകൾ ആഡംബരത്തിന്‍റെ പ്രകടനമാക്കരുത്
നോമ്പുതുറകൾ ആഡംബരത്തിന്‍റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാണ്. മറ്റു മാസങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമല്ലോ ആ മാസം. എന്‍റെ ചെറുപ്പത്തിൽ ഓത്തുപള്ളിയാണ് വിദ്യാലയം. അതിനാൽ തന്നെ, റംസാനിൽ അവധിയായിരിക്കും. വീട്ടിൽ തന്നെ, ഉപ്പയോടും ഉമ്മയോടും ഒപ്പം കഴിയാം. അവരുടെ ആരാധനകൾ കാണും. സാധിക്കുന്ന വിധത്തിൽ അതിൽ പങ്കാളികളാകും. വീട്ടിൽ മറ്റു മാസങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു റംസാൻ. പൊതുവേ അങ്ങനെയാണല്ലോ.

ഭക്തിയോടെയാണല്ലോ വിശ്വാസികൾ റം സാനെ വരവേൽക്കുക. റസൂൽ (സ്വ) പഠിപ്പിച്ചതുമാണ്. രണ്ടു മാസം മുമ്പേ റംസാന്‍റെ വിശേഷത്തെ ഓർമിപ്പിക്കുന്ന പ്രാർഥനയുമായി തുടങ്ങുന്നു വിശ്വാസികൾ. അടുത്തുള്ള വീടുകളിൽ നോമ്പ് തുറ ചടങ്ങിന് ക്ഷണിക്കപ്പെടുമ്പോൾ ഉപ്പ എന്നെയും ജ്യേഷ്ഠനെയും കൊണ്ടുപോകുമായിരുന്നു.

ലളിതമായിരുന്നുവെങ്കിലും അന്നത്തെ നോമ്പു തുറകളുടെ ഓർമ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. പിന്നീട് പഠനം ആരംഭിച്ച ശേഷവും റംസാനിൽ ലീവായതിനാൽ മിക്കപ്പോഴും നാട്ടിൽ ഉണ്ടാവുമായിരുന്നു. റംസാൻ പല തരത്തിൽ വിശ്വാസികളുടെ ജീവിതത്തെ സജീവമാക്കുന്നുണ്ട്. ഏറ്റവും പ്രധാനം ആത്മീയ ചിന്തകളിലേക്കും അല്ലാഹുവിലേക്കുള്ള ഓർമകളിലേക്കും അത് കൊണ്ടുപോകുന്നു എന്നതാണ്. വിശപ്പ് മനുഷ്യനെ അവന്‍റെ പരിമിതികളെക്കുറിച്ചു ബോധവാന്മാരാക്കുന്നു.

അല്ലാഹുവിനു വേണ്ടിയുള്ള ഭക്ഷണമൊഴിവാക്കൽ പ്രാഥമികമായി മനുഷ്യന്‍റെ‌ ബോധത്തെ കൊണ്ടുപോകുന്നത് അല്ലാഹുവിലേക്കാണ്. റംസാനിന്‍റെ പ്രധാന ലക്ഷ്യമായി അല്ലാഹു പറയുന്നത്; നോമ്പ് വിശ്വാസികൾക്ക് നിർബന്ധമാക്കിയത് ഭയഭക്തി ഉണ്ടാവാൻ വേണ്ടിയാണ്. അപ്പോൾ, അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനുള്ള മാർഗമായിട്ട് വിശ്വാസികൾ ഇതിനെ ഉപയോഗിക്കണം. എല്ലാത്തരം തിന്മകളിൽ നിന്നും ശരീരത്തെയും മനസിനെയും മുക്തമാക്കണം.

റംസാനിലെ ഓരോ സമയവും നന്മയ്ക്കായി എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ചു വിശ്വാസികൾ നേരത്തെത്തന്നെ ആലോചനകൾ നടത്തണം. ഖുർആൻ പാരായണത്തിനും പഠനത്തിനും സമയം കാണണം. സുന്നത്തായ നിസ്കാരങ്ങൾ അധികാരിപ്പിക്കണം. തറാവീഹും വിത്റും റവാത്തിബും തഹജ്ജുദും ഒന്നും പാഴായി പോകാതിരിക്കാനുള്ള ഒരുക്കങ്ങൾ നടത്തണം. സംപൂർണമായി ജമാഅത്തുകളിൽ പങ്കെടുക്കാനുള്ള ആവേശം കാണിക്കണം. ദാരിദ്ര്യത്തിന്‍റെ പ്രയാസം പേറുന്നവർക്കു സാധിക്കുന്ന സഹായം എത്തിക്കണം.

നോമ്പുതുറകൾ ആഡംബരത്തിന്‍റെ പ്രകടനമാക്കി, സുകൃതം നഷ്ടപ്പെടുത്തരുത്. എല്ലാ കർമങ്ങളിലും പ്രധാനമാണ് നിയ്യത്ത്. അല്ലാഹു നമ്മുടെ ഖൽബിന്‍റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു ബോധ്യമുള്ളവനാണ്. നമുക്ക് റംസാൻ മനോഹരമായ ഓർമകൾ ആയ പോലെ, നമ്മുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും എല്ലാം ആകണം.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.