സ്വർഗപ്രവേശവും നരകമോചനവും
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ടുകൊണ്ട് കാത്തിരുന്ന പുണ്യരാവുകൾ. റംസാനെ വരവേൽക്കാൻ റജബിലും ശഅ് ബാനിലും (അറബി മാസങ്ങൾ) ഭക്തിസാന്ദ്രമായി പ്രാർഥിക്കാൻ മുഹമ്മദ് നബി പറഞ്ഞതാണ്. ചുരുങ്ങിയത് രണ്ടുമാസത്തെ തയാറെടുപ്പെങ്കിലും നടത്തിയെങ്കിലേ റംസാനിനർഹിക്കുന്ന സ്വീകരണം നൽകാൻ സാധ്യമാകൂ. അത്രമേൽ പുഷ്കലമാണ് പുണ്യറംസാൻ.

സ്വർഗപ്രവേശവും നരകമോചനവുമാണല്ലോ ജീവിതലക്ഷ്യങ്ങളിൽ അത്യന്താപേക്ഷിതമായത്. എങ്കിലിതാ.. കത്തിയാളുന്ന നരകം തന്‍റെ രോഷം കടിച്ചമർത്തുന്ന, സ്വർഗം സർവവിഭൂഷിതയായി തുറന്നു വയ്ക്കുന്ന സുവർണകാലം. അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം. മുഹമ്മദ് നബി(സ) പറഞ്ഞു: ‘റംസാൻ ആഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക വാതിലുകൾ അടയ്ക്കപ്പെടുകയും പിശാചുക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെടുകയും ചെയ്യും’(ബുഖാരി, മുസ്‌‌ലിം). സ്വർഗം എന്ന ജീവിതലക്ഷ്യം വളരെ സുഗമമായി കരഗതമാക്കാൻ ഒരുമാസം നമ്മിലേക്ക് ആഗതമാകുന്പോൾ അർഹമായ സ്വീകരണം നൽകുന്നില്ലെങ്കിൽ, നമ്മളുദ്ദേശിച്ച ഫലം ലഭിച്ചെന്നു വരില്ല.


പൂർവികർ വർഷം മുഴുവൻ റംസാനും അനുബന്ധ പ്രവർത്തനങ്ങളുമായി കഴിഞ്ഞ് കൂടുമായിരുന്നുവെന്ന് കിതാബുകളിൽ കാണാം. വർഷത്തിലെ ആദ്യ ആറു മാസങ്ങളിൽ അവരുടെ പ്രാർത്ഥന ‘റബ്ബേ, ഞങ്ങളെ നീ റംസാനിലേക്കെത്തിക്കേണമേ’ എന്നായിരുന്നു, റംസാനായാൽ അവർ ആരാധനകളിലും സദ്പ്രവർത്തനങ്ങളിലും മുഴുകുകയും ചെയ്യുമായിരുന്നു. റംസാൻ വിടപറഞ്ഞാൽ ശേഷമുള്ള ആറു മാസം റംസാനിൽ ചെയ്ത അമലുകളെ സ്വീകരിക്കുവാൻ വേണ്ടിയുള്ള പ്രാർഥനകളിലുമായിരുന്നു അവർ.

സയ്യിദ് ഇബ്റാഹിമുൽ ഖലീലുൽ ബുഖാരി
(ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.